Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിഷുദിനത്തിലും തോരാത്ത കണ്ണീരുമായി നെല്‍ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 10:15 pm IST
inKottayam

സ്വന്തം ലേഖകന്‍

കോട്ടയം: കേരളത്തിന്റെ കാര്‍ഷികോത്സവമായ വിഷുദിനത്തിലും തോരാത്ത കണ്ണീരുമായി അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. കുമരകം, ആര്‍പ്പൂക്കര, അയ്‌മനം, തിരുവാര്‍പ്പ്, വെച്ചൂര്‍, കല്ലറ, തലയാഴം അടക്കമുള്ള പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ല് ഏറ്റെടുക്കാന്‍ ആളെത്താത്തതാണ് കര്‍ഷകരെ വലയ്‌ക്കുന്നത്. ആഴ്ചകളായി കൊയ്‌ത്തുകഴിഞ്ഞ് പാടശേഖരങ്ങളില്‍ മൂടിയിട്ടിരിക്കുകയാണ് നെല്ല്. പതിനായിരക്കണക്കിന് ടണ്‍ നെല്ലാണ് പാടശേഖരങ്ങളില്‍ വിവിധ ഇടങ്ങളിലായി കര്‍ഷകര്‍ ശേഖരിച്ചിട്ടുള്ളത്. നെല്ലിന് തറവില നിശ്ചയിച്ച് സംവരണ ചുമതല സപ്ലൈകോയ്‌ക്കാണ് അവര്‍ ബ്ലോക്കുതിരിച്ച് സ്വകാര്യ മില്ലുകളെ നെല്ല് ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍ നെല്ല് ഏറ്റെടുക്കാന്‍ ചുമലതലപ്പെട്ട മില്ലുകാര്‍ സമയാസമയങ്ങളില്‍ നെല്ല് ഏറ്റെടുക്കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി.

അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ കൊയ്‌ത്ത് ആരംഭിച്ച സമയത്താണ് ഇക്കുറി വേനല്‍മഴയുമെത്തിയത്. കൊയ്‌ത്തുകഴിഞ്ഞ് പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ലിനടിയില്‍ ഇതോടെ വെള്ളം കയറി ഈര്‍പ്പമുണ്ടായി. നെല്ല് കിളിര്‍ക്കാനും തുടങ്ങി. നെല്ലിലെ ഈര്‍പ്പവും കിളിര്‍പ്പും കാരണം പറഞ്ഞ് കര്‍കരെ ചൂഷണം ചെയ്യാന്‍ മില്ലുടമകള്‍ ഉപയോഗിക്കുകയാണ്. കൊയ്തുകൂട്ടിയ സമയത്തുതന്നെ നെല്ല് സംഭരിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് നെല്ലു കിളിര്‍ത്ത് നഷ്ടമുണ്ടാകുമായിരുന്നില്ല. സാധാരണ ഉണങ്ങിയ നെല്ലെടുക്കുമ്പോള്‍ 100 കിലോ നെല്ല് തൂക്കിയാല്‍ രണ്ടു കിലോ കുറവു കാണിച്ചാണ് നെല്ല് സംഭരിച്ചിരുന്നത്. എന്നാല്‍ നെല്ലില്‍ ഈര്‍പ്പമുണ്ടായതോടെ രണ്ടുകിലോ കുറവെന്നത് നാലും അഞ്ചും കിലോയായി വര്‍ദ്ധിപ്പിക്കാനാണ് മില്ലുടമകള്‍ ശ്രമിക്കുന്നത്. ഇത്രയും ഭീമമായ കുറവ് അംഗീകരിച്ചില്ലെങ്കില്‍ നെല്ല് എടുക്കാനാവില്ലെന്ന നിലപാടാണ് മില്ലുടമകള്‍ സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

കര്‍ഷകരുടെ ഈ ദുരുതത്തിന് പരിഹാരം കാണേണ്ടതും തീരുമാനമെടുക്കേണ്ടതും പാഡി ഓഫീസര്‍മാരാണ്. എന്നാല്‍ മിക്ക ഓഫീസര്‍മാരും മില്ലുടമകളുമായി ചേര്‍ന്ന് ഈര്‍പ്പത്തിന്റെ പേരില്‍ അമിതമായ കുറവ് കര്‍ഷകരെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

നെല്‍കൃഷിക്കായി നിലമൊരുക്കുന്നതുമുതല്‍ കൊയ്‌ത്തുവരെയുള്ള കൃഷിച്ചെലവിനായി ഭൂരിപക്ഷം കര്‍ഷകരും ബാങ്കുവായ്‌പയും മറ്റുമാണ് ആശ്രയിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് വിറ്റുപോകാത്തതിനാല്‍ ഇവരിലേറെപ്പേരും കടക്കെണിയിലുമാണ്. ഈ കര്‍ഷകരുടെ കണ്ണുനീരിന് പരിഹാരം കാണാന്‍ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥരും സര്‍ക്കാരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ കര്‍ഷകര്‍ക്കു പ്രതിഷേധമുണ്ട്.

ഓരോ കൃഷിക്കാലം കഴിയുമ്പോഴും ചെറുകിട നാമാത്ര കര്‍ഷകര്‍ക്ക് പതിനായിക്കണക്കിന് രൂപയാണ് നഷ്ടം വരുന്നത്. ഹെക്ടറുകണക്കിന് കൃഷിചെയ്യുന്ന കര്‍ഷകരുടെ നഷ്ടം ഇതിലും ഏറെയാണ്. സര്‍ക്കാര്‍ തലത്തില്‍ നെല്ലുസംഭരണത്തിന് സൗകര്യമേര്‍പ്പെടുത്തിയെന്ന് പറയുമ്പോഴും കര്‍ഷകര്‍ക്ക് നഷ്ടം വരാതെ നെല്‍കൃഷി തുടര്‍ന്നു നടത്താനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

India

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.