Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിഷുദിനത്തിലും തോരാത്ത കണ്ണീരുമായി നെല്‍ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 10:15 pm IST
in Kottayam

സ്വന്തം ലേഖകന്‍

കോട്ടയം: കേരളത്തിന്റെ കാര്‍ഷികോത്സവമായ വിഷുദിനത്തിലും തോരാത്ത കണ്ണീരുമായി അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. കുമരകം, ആര്‍പ്പൂക്കര, അയ്‌മനം, തിരുവാര്‍പ്പ്, വെച്ചൂര്‍, കല്ലറ, തലയാഴം അടക്കമുള്ള പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ല് ഏറ്റെടുക്കാന്‍ ആളെത്താത്തതാണ് കര്‍ഷകരെ വലയ്‌ക്കുന്നത്. ആഴ്ചകളായി കൊയ്‌ത്തുകഴിഞ്ഞ് പാടശേഖരങ്ങളില്‍ മൂടിയിട്ടിരിക്കുകയാണ് നെല്ല്. പതിനായിരക്കണക്കിന് ടണ്‍ നെല്ലാണ് പാടശേഖരങ്ങളില്‍ വിവിധ ഇടങ്ങളിലായി കര്‍ഷകര്‍ ശേഖരിച്ചിട്ടുള്ളത്. നെല്ലിന് തറവില നിശ്ചയിച്ച് സംവരണ ചുമതല സപ്ലൈകോയ്‌ക്കാണ് അവര്‍ ബ്ലോക്കുതിരിച്ച് സ്വകാര്യ മില്ലുകളെ നെല്ല് ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍ നെല്ല് ഏറ്റെടുക്കാന്‍ ചുമലതലപ്പെട്ട മില്ലുകാര്‍ സമയാസമയങ്ങളില്‍ നെല്ല് ഏറ്റെടുക്കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി.

അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ കൊയ്‌ത്ത് ആരംഭിച്ച സമയത്താണ് ഇക്കുറി വേനല്‍മഴയുമെത്തിയത്. കൊയ്‌ത്തുകഴിഞ്ഞ് പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ലിനടിയില്‍ ഇതോടെ വെള്ളം കയറി ഈര്‍പ്പമുണ്ടായി. നെല്ല് കിളിര്‍ക്കാനും തുടങ്ങി. നെല്ലിലെ ഈര്‍പ്പവും കിളിര്‍പ്പും കാരണം പറഞ്ഞ് കര്‍കരെ ചൂഷണം ചെയ്യാന്‍ മില്ലുടമകള്‍ ഉപയോഗിക്കുകയാണ്. കൊയ്തുകൂട്ടിയ സമയത്തുതന്നെ നെല്ല് സംഭരിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് നെല്ലു കിളിര്‍ത്ത് നഷ്ടമുണ്ടാകുമായിരുന്നില്ല. സാധാരണ ഉണങ്ങിയ നെല്ലെടുക്കുമ്പോള്‍ 100 കിലോ നെല്ല് തൂക്കിയാല്‍ രണ്ടു കിലോ കുറവു കാണിച്ചാണ് നെല്ല് സംഭരിച്ചിരുന്നത്. എന്നാല്‍ നെല്ലില്‍ ഈര്‍പ്പമുണ്ടായതോടെ രണ്ടുകിലോ കുറവെന്നത് നാലും അഞ്ചും കിലോയായി വര്‍ദ്ധിപ്പിക്കാനാണ് മില്ലുടമകള്‍ ശ്രമിക്കുന്നത്. ഇത്രയും ഭീമമായ കുറവ് അംഗീകരിച്ചില്ലെങ്കില്‍ നെല്ല് എടുക്കാനാവില്ലെന്ന നിലപാടാണ് മില്ലുടമകള്‍ സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

കര്‍ഷകരുടെ ഈ ദുരുതത്തിന് പരിഹാരം കാണേണ്ടതും തീരുമാനമെടുക്കേണ്ടതും പാഡി ഓഫീസര്‍മാരാണ്. എന്നാല്‍ മിക്ക ഓഫീസര്‍മാരും മില്ലുടമകളുമായി ചേര്‍ന്ന് ഈര്‍പ്പത്തിന്റെ പേരില്‍ അമിതമായ കുറവ് കര്‍ഷകരെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

നെല്‍കൃഷിക്കായി നിലമൊരുക്കുന്നതുമുതല്‍ കൊയ്‌ത്തുവരെയുള്ള കൃഷിച്ചെലവിനായി ഭൂരിപക്ഷം കര്‍ഷകരും ബാങ്കുവായ്‌പയും മറ്റുമാണ് ആശ്രയിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് വിറ്റുപോകാത്തതിനാല്‍ ഇവരിലേറെപ്പേരും കടക്കെണിയിലുമാണ്. ഈ കര്‍ഷകരുടെ കണ്ണുനീരിന് പരിഹാരം കാണാന്‍ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥരും സര്‍ക്കാരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ കര്‍ഷകര്‍ക്കു പ്രതിഷേധമുണ്ട്.

ഓരോ കൃഷിക്കാലം കഴിയുമ്പോഴും ചെറുകിട നാമാത്ര കര്‍ഷകര്‍ക്ക് പതിനായിക്കണക്കിന് രൂപയാണ് നഷ്ടം വരുന്നത്. ഹെക്ടറുകണക്കിന് കൃഷിചെയ്യുന്ന കര്‍ഷകരുടെ നഷ്ടം ഇതിലും ഏറെയാണ്. സര്‍ക്കാര്‍ തലത്തില്‍ നെല്ലുസംഭരണത്തിന് സൗകര്യമേര്‍പ്പെടുത്തിയെന്ന് പറയുമ്പോഴും കര്‍ഷകര്‍ക്ക് നഷ്ടം വരാതെ നെല്‍കൃഷി തുടര്‍ന്നു നടത്താനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

പുതിയ വാര്‍ത്തകള്‍

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.