കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് മാര്‍ച്ച് 15ന് കൊടിയേറി 24ന് ആറാട്ടോടുകൂടി അവസാനിക്കുന്നു. ക്ഷേത്രാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും തനതു മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ക്ഷേത്രകലകളുടെ പ്രാധാന്യവും ഉള്‍ക്കൊണ്ട് ഭക്തിപ്രദാനങ്ങളായ പരിപാടികള്‍ക്ക് പ്രാധാന്യം നല്കാന് പ്രസിഡന്റ് സി.എന്‍. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗം തീരുമാനിച്ചു. പ്രസിദ്ധമായ തിരുനക്കപ്പൂരം ഏഴാം ഉത്സവത്തിനാണ്. ദര്‍ശന പ്രാധാന്യമുള്ള വലിയവിളക്ക് 22ന്, 23ന് പള്ളിവേട്ട. യോഗത്തില്‍ വൈസ് പ്രസിഡന്റ് മോഹന്‍ കെ. നായര്‍, സെക്രട്ടറി ബാബു തടത്തുകുഴി, ജനറല്‍ കണ്‍വീനര്‍ പി.ജെ. ഹരികുമാര്‍, ഭാരവാഹികളായ എന്‍.ബി. നാരായണന് നായര്‍, കണ്ണന് മന്നക്കുന്നം, മനോജ് ജി. പൈ, മോനി കാരാപ്പുഴ, വി.എ. രാമചന്ദ്രന്, സഞ്ചു തോട്ടത്തില്‍ചിറയില്‍, വിനോദ് കുമാര്‍, രാജേഷ് ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: