Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചരിത്രത്താളുകളിലെ സുവര്‍ണ്ണ നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 02:20 pm IST
inTravel

തൃക്കണ്ണമംഗല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ക്ഷേത്രപ്രവേശനവിളംബരം നടന്നിട്ട് മൂന്ന് മാസം പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അയിത്താചരണം ഇരുള്‍പടര്‍ത്തിയ വഴികളില്‍നിന്ന് വിശ്വാസത്തിന്റെ കോവിലുകള്‍ തേടി ഒരു ജനത ആത്മവിശ്വാസത്തോടെ നടന്നുതുടങ്ങിയ കാലം. പുതിയ ശീലങ്ങളോട് പൊരുത്തപ്പെടാത്ത പഴമനസ്സുകള്‍ക്കും സ്വാതന്ത്ര്യത്തിന്റെ കരുത്തില്‍ ആത്മവിശ്വാസം നേടിയ പുതുതലമുറയും ഒരുപോലെ മാറ്റത്തിന്റെ ഉന്മേഷത്തിലായിരുന്നു. പന്തിഭോജനവും ക്ഷേത്രപ്രവേശനവും പൊതുവഴിയിലൂടയുള്ള സഞ്ചാരസ്വാതന്ത്ര്യവുമെല്ലാം നവോത്ഥാനത്തിലേക്കുള്ള കൈവഴികളായിരുന്ന കാലം.

ആ കാലത്താണൊരിക്കല്‍ മഹാത്മജി കൊട്ടാരക്കരയിലെത്തുന്നത്. നഗ്നപാദനായി പിന്നാക്കവിഭാഗത്തില്‍പെട്ട രണ്ട് സഹോദരന്മാരെ  തോളില്‍ ചേര്‍ത്തുപിടിച്ച് ജാഥ നയിച്ചെത്തുന്ന വ്യക്തിയെ കണ്ട് തൃക്കണ്ണമംഗല്‍ ഗ്രാമം ആദ്യം അമ്പരന്നു. അറിഞ്ഞവര്‍ക്കും പറഞ്ഞവര്‍ക്കും കണ്ടവര്‍ക്കും കേട്ടവര്‍ക്കും അവരവരെത്തന്നെ വിശ്വസിക്കാനായില്ല. ആ യാത്ര നിന്നത് തൃക്കണ്ണമംഗല്‍ ക്ഷേത്ര നടയിലായിരുന്നു. അധഃസ്ഥിതജനതയുടെ അവകാശങ്ങള്‍ക്കായി തൃക്കണ്ണമംഗല്‍ക്ഷേത്രത്തിന്റെ നടത്തിപ്പ് കൈകാര്യം ചെയ്തിരുന്ന കടലായ്‌മന മഠത്തിലെ നമ്പൂതിരിമാര്‍ കാട്ടിയ വിശാലമനസ്‌കതയും ആ വിപ്ലവത്തിന്റെ മാറ്റ് കൂട്ടുന്നു. ആ മഹത്തായ വിളംബരത്തിന്റെ എഴുപത്തിയെട്ടാം വാര്‍ഷികാഘോഷത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ തൃക്കണ്ണമംഗല്‍.

ചരിത്രത്തില്‍ ഈ പ്രഖ്യാപനത്തിന്റ പ്രാധാന്യം ഏറെയാണെങ്കിലും അത് അനുസ്മരിക്കാനോ ആഘോഷിക്കാനോ ഏറെ യൊന്നും ആളുകള്‍ മുന്നോട്ടുവന്നിട്ടില്ല. 1937 ജനുവരി 21നാണ് തൃക്കണ്ണമംഗല്‍ ക്ഷേത്രവും കടലായ്‌മനയുടെ ഉടമസ്ഥതയിലുള്ള 17 ക്ഷേത്രങ്ങളും എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തുകൊണ്ട് ഗാന്ധിജി മഹത്തായ വിളംബരം നടത്തിയത്. കടലായ്‌മഠത്തിലെ കാരണവരായിരുന്ന മൂര്‍ത്തി നാരായണന്‍ നമ്പൂതിരിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയത്. രാവിലെ ഏഴ് മണിക്ക് കൊട്ടാരക്കര ടിബി ജംഗ്ഷനില്‍ നിന്നും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയോടൊപ്പം രണ്ട് പിന്നാക്കവിഭാഗക്കാരുടെ തോളില്‍ കൈയ്യിട്ട് ഗാന്ധിജി ചരിത്രയാത്ര ആരംഭിച്ചു.

ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച് ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും എല്ലാ വിഭാഗക്കാരും അണിനിരന്ന ജാഥയുടെ നീളവും കൂടി. ക്ഷേത്രനടയിലെത്തി പിന്നാക്ക വിഭാഗക്കാരായ ആ രണ്ട് സഹോദരങ്ങളെയുംകൂട്ടി ഗാന്ധിജി ക്ഷേത്രത്തിനുള്ളില്‍ക്കടന്ന് ഇനി മുതല്‍ എല്ലാവിഭാഗക്കാര്‍ക്കും ഇവിടെയും മറ്റ് പതിനേഴ് ക്ഷേത്രങ്ങളിലും ആരെയും ഭയക്കാതെ ആരാധന നടത്താം എന്ന് പറഞ്ഞ് ചെറു പ്രസംഗവും നടത്തി. കേരളത്തിലെ സ്വകാര്യ ക്ഷേത്രങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്നുകൊടുക്കുന്നതില്‍ ഈ സംഭവം വഴിതെളിച്ചു. ഗാന്ധിജി ജാഥ നയിച്ച സ്ഥലം ഗാന്ധിമുക്കായി ഇന്നും അറിയപെടുന്നു.

ഗാന്ധിജി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു;  ‘ഈ സ്വകാര്യക്ഷേത്രം തുറന്ന് കൊടുക്കുന്നതിന് എന്നെ ക്ഷണിച്ചത് ആഹ്‌ളാദം ഉളവാക്കുന്നു. നമ്മുടെ സ്‌നേഹിതനായ കെ.എം.എം. നാരായണന്‍ നമ്പൂതിരിപ്പാട് എന്റ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ക്ക് പാത്രമാണ്. മഹാരാജാവ് തിരുമനസ് കൊണ്ട് കാണിച്ച മഹത്തായ മാത്യകയെ അനുകരിക്കുന്നതിന് നമ്പൂതിരിപാട് തുനിഞ്ഞതിന് അദ്ദേഹത്തെ അനുമോദിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ എന്നോടൊപ്പം പങ്കുചേരുമെന്നതില്‍ ഞാന്‍ ആഹ്‌ളാദിക്കുന്നു. ഇതുകൊണ്ട് നമ്പൂതിരിപ്പാട് ഹിന്ദുമതത്തിന്റ മഹത്തായ പാരമ്പര്യങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ തയ്യാറായിരിക്കുകയാണ്. ഈ ക്ഷേത്രവും ഇതുപോലെ തന്റെ അധീനതയിലുള്ള മറ്റ് പതിനേഴ് ക്ഷേത്രങ്ങളും ഉടനെ തന്നെ തുറന്ന് കൊടുക്കുകയും അങ്ങനെ ഹിന്ദുമതത്തെ ശുദ്ധീകരിക്കുന്നതിനുള്ള  പ്രക്രിയകളില്‍ നമ്പൂതിരിപാട് വ്യക്തമായ സേവനങ്ങള്‍ അനുഷ്ഠിച്ചിരിക്കുകയുമാകുന്നു. ഈ ക്ഷേത്രം തുറന്ന് കൊടുക്കുന്നതില്‍ എനിക്ക് അത്യധികം സന്തോഷമാണുള്ളത്.’

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കണ്ണമംഗല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഗരുഢനും നാഗദൈവങ്ങളും ഒരുമിച്ച് പ്രതിഷ്ഠയുള്ള ക്ഷേത്രം എന്ന പ്രത്യേകയുമുണ്ട്. ഇവിടുത്തെ രണ്ടേക്കറിലധികം വരുന്ന ക്ഷേത്രക്കുളം ഐതിഹ്യ പ്രസിദ്ധമാണ്. ഗജേന്ദ്രന് മഹാവിഷ്ണു മുതലയുടെ പിടിയില്‍ നിന്ന് മോചനമേകി മോക്ഷം നല്‍കിയത് ഇവിടെയാണെന്നാണ് വിശ്വാസം.

കടലായ് മനയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം പിന്നീട് ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നു. നിരവധി സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു മനയിലെ അവസാനത്തെ കാരണവരായിരുന്ന മൂര്‍ത്തി നാരായണന്‍ നമ്പൂതിരിപ്പാട്. അപൂര്‍വതാളിയോലകള്‍ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഈ മനയില്‍ ഉണ്ടെന്നാണ് വിശ്വാസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.