Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മഴക്കുളിരിലും മടുക്കാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2013, 11:49 am IST
in Varadyam

പണ്ടൊക്കെ നാട്ടിന്‍പുറത്ത്‌ നീട്ടിമണിയടിച്ചെത്തുന്ന ഒരു സൈക്കിള്‍ ഞായറാഴ്ചകളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കാത്തിരിക്കുമായിരുന്നു.ഇന്നത്തെ പോലെ എല്ലാ വീടുകളിലും ഫ്രിഡ്ജുകളില്ലാത്തതിനാല്‍ തണുപ്പും മധുരവും ഒരുപോലെ പകരുന്ന ആ രുചി വേണ്ടെന്ന്‌ പറയാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. സൈക്കിളിന്റെ പിന്നിലെ തെര്‍മോകോള്‍ പെട്ടിയില്‍ വിവിധ നിറത്തില്‍ കമ്പില്‍ കുത്തിവച്ചിരുന്ന ആ ഐസുകളുടെ കാഴ്‌ച്ച തന്നെ എത്ര മനേഹരമായിരുന്നു.

ഐസ്‌ സ്റ്റിക്കുകളില്‍ നിന്ന്‌ പ്രിയം പതുക്കെ ഐസ്‌ ക്രീമിലേക്ക്‌ മാറി. പുതിയരൂപത്തില്‍ കാപ്പിലും കവറുകളിലും പേപ്പറുകളിലും വിളമ്പുന്ന ഐസ്ക്രീമിന്റെ കാര്യം പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. വാനില, ചോക്ലേറ്റ്‌, ബട്ടര്‍സ്കോച്ച്‌, സ്ട്രോബറി, കസാറ്റാ, കോര്‍നാറ്റോ തുടങ്ങി നിരവധി ഫ്ലേവറുകള്‍ഇന്ന്‌ വിപണിയില്‍ സുലഭം.

പാല്‍, പാലുല്‍പ്പന്നങ്ങള്‍, ക്രീം, മധുരപദാര്‍ത്ഥങ്ങള്‍, സുഗന്ധത്തിനായി ചില ചേരുവകള്‍, പഴച്ചാറുകള്‍, ഉണങ്ങിയ പഴങ്ങള്‍, പരിപ്പുകള്‍ തുടങ്ങിയവ തണുപ്പിച്ചുണ്ടാക്കുന്ന ഡെസേര്‍ട്ടാണ്‌ ഐസ്ക്രീം. വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളിലാണ്‌ ഐസ്ക്രീം അറിയപ്പെടുന്നത്‌. കുല്‍ഫിയെന്നാണ്‌ ഇന്ത്യന്‍ ഐസ്ക്രീമുകള്‍ ആദ്യം അറിയപ്പെട്ടിരുന്നത്‌. ഐസ്ക്രീമിന്റെ ചരിത്രത്തിലേക്ക്‌ തിരിഞ്ഞു നോക്കിയാല്‍ കൗതുകമേറും. സാധാരണ മഞ്ഞ്‌ പാത്രത്തിലാക്കി അതില്‍ പഴച്ചാര്‍ ഒഴിച്ച്‌ ഭക്ഷിക്കുമായിരുന്നത്രെ മുമ്പെല്ലാം. ഇതാണ്‌ ഐസ്ക്രീമിന്റെ ആദ്യ രൂപം.

ബി.സി 400 ല്‍ പേര്‍ഷ്യാക്കാര്‍ രാജകീയ വിരുന്നുകളില്‍ ഐസ്‌, കുങ്കുമപ്പൂവ്‌, പഴങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്ത ഐസ്ക്രീമുകള്‍ വിളമ്പിയിരുന്നു. അറബികള്‍ പഴച്ചാറുകള്‍ക്ക്‌ പകരം പഞ്ചസാര ഉപയോഗിച്ചതോടെ ഐസ്ക്രീം വ്യവസായികമായി വിപണി തേടുന്നതിന്റെ തുടക്കമാവുകയായിരുന്നു. ഐസ്ക്രീം നിര്‍മ്മിക്കാനുള്ള ആദ്യ പാചക വിധി 18-ാ‍ം നൂറ്റാണ്ടില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും പ്രസിദ്ധീകരിച്ചു. 1777 ല്‍ ഐസ്ക്രീന്റെ ആദ്യ പരസ്യം അമേരിക്കന്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ റഫ്രിജറേറ്ററുകളുടെ കടന്നു വരവോടെ എപ്പോള്‍ വേണമെങ്കിലും ഐസ്‌ ഉത്പാദിപ്പിക്കാമെന്നായതോടെ ഐസ്ക്രീമിനു വിലകുറയുകയും അതുവഴി പ്രചാരം ലഭിക്കുകയും ചെയ്തു. വിലയില്‍ കാര്യമായ മാറ്റം സംഭവിച്ചതോടെ ഐസ്ക്രീം വ്യവസായിക രംഗത്ത്‌ വിപ്ലവം സൃഷ്ടിക്കപ്പെടാന്‍ കാരണമായി. ഇങ്ങനെ ഐസ്ക്രീമിന്റെ ചരിത്രം നീണ്ടു പോകുന്നു.

ഊര്‍ജദായകമായ ഒരു മധുരപദാര്‍ഥമാണ്‌ ഐസ്ക്രീം. ഒപ്പം പലതരം പോഷകഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്‌. പ്രോട്ടീന്‍, വിറ്റമിന്‍ എ, ബി, റൈബോഫേവിന്‍, നിയാസിന്‍ എന്നിവയ്‌ക്കു പുറമേ കാത്സ്യവും അടങ്ങിട്ടുണ്ട്‌. കൊഴുപ്പിന്റെ അളവ്‌ കുറച്ചു കൂടുതലാണെങ്കിലും മിതമായ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഹാനികരമല്ല. പ്രമേഹരോഗികള്‍ ഐസ്ക്രീമുകള്‍ കഴിക്കുന്നത്‌ അപകടമാണ്‌, എന്നാല്‍ ഗ്ലൂക്കോസ്‌ അടങ്ങിയിട്ടില്ലാത്ത, കൃത്രിമ മധുരം ചേര്‍ത്ത ഐസ്ക്രീമുകള്‍ കുറഞ്ഞ അളവില്‍ അവര്‍ക്കും ആകാം. ഇത്തരം ഐസ്ക്രീമുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്‌.

ഒരു കയറ്റം ഉള്ളതു പോലെ തന്നെ ഇറക്കവും ഉണ്ടാകുമല്ലോ.. ഐസ്ക്രീമുകള്‍ കഴിക്കുന്നതിന്‌ ഗുണത്തെക്കാള്‍ ദോഷങ്ങളാണ്‌ കൂടുതല്‍. വണ്ണം കൂടുതലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്‌ അതിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവാണ്‌. വേണ്ടത്ര കായികാധ്വാനമില്ലാത്തവരില്‍ അമിതവണ്ണത്തിനുള്ള സാധ്യത ഐസ്ക്രീം കൂട്ടും. നിറങ്ങളുടെ ഗുണനിലവാരവും ചേര്‍ക്കുന്ന അളവും ആരോഗ്യകരമായ പരിധിയില്‍ പെട്ടതാണോ എന്ന്‌ ഉറപ്പില്ലെങ്കില്‍ അത്തരം ഐസ്ക്രീം വാങ്ങിക്കഴിക്കാതിരിക്കുന്നതാണു നല്ലത്‌. അലിഞ്ഞതും കല്ലുപോലെ ഉറച്ചതുമായ ഐസ്ക്രീമുകള്‍ കഴിക്കാന്‍ പാടില്ല. ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ്‌, ആസ്ത്മ, സൈനസൈറ്റിസ്‌, പനി, ചുമ തുടങ്ങിയവയുള്ളപ്പോള്‍ ഐസ്ക്രീം നല്ലതല്ല.

ഐസ്ക്രീം കൂടുതല്‍ പതയുന്നതിനായി വാഷിംഗ്‌ പൗഡര്‍ വരെ ഉപയോഗിക്കുന്നതായാണ്‌ കണ്ടെത്തലുകള്‍. കേരളത്തില്‍ ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്തു പാലാണെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌. എന്തെല്ലാം മായമായാലും എന്തെല്ലാം രോഗങ്ങള്‍ വന്നാലും ലോകജനതക്ക്‌ ഐസ്ക്രീം എന്നത്‌ വിശിഷ്ട ഭക്ഷണം തന്നെയാണ്‌. ജൂലൈ മാസമാണ്‌ ഐസ്ക്രീം മാസമായി അമേരിക്ക ആഘോഷിക്കുന്നത്‌. 1984 ല്‍ അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ റൊണാര്‍ഡ്‌ റീഗനാണ്‌ അമേരിക്കയുടെ പ്രിയപ്പെട്ട രുചിയ്‌ക്കായി ജൂലൈയിലെ മൂന്നാമത്തെ ഞായറാഴ്‌ച്ച സമര്‍പ്പിച്ച്‌ ഐസ്ക്രീം ദിനമായി പ്രഖ്യാപിച്ചത്‌. ഇന്റര്‍ നാഷണല്‍ ഐസ്ക്രീം അസോസിയേഷനും ലോകത്തെ എല്ലാ ഐസ്ക്രീം പ്രേമികളോടും 2013 ല്‍ ജൂലൈ 21 ന്‌ ലോക ഐസ്ക്രീം ദിനമായി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്‌. ഇനി ആരൊക്കെ എന്തൊക്കെ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഒരുകാര്യം പൊതു സത്യമാണ്‌. വര്‍ഷത്തില്‍ 365 ദിവസവും ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌ നടക്കുന്ന പാര്‍ട്ടികളിലും സത്ക്കാരങ്ങളിലും ഐസ്ക്രീമിന്‌ ചക്രവര്‍ത്തിയുടെസ്ഥാനം തന്നെയാണ്‌.

എസ്‌. ജെ. ഭൃഗുരാമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.