Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭക്തിസാന്ദ്രമായി നാമസങ്കീര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2012, 07:40 pm IST
inVaradyam

പ്രശാന്ത്‌ വര്‍മ്മ പാടുകയാണ്‌ ഒപ്പം ഏറെ യുവാക്കളും. സിനിമാഗാനങ്ങളോ പാരഡി ഗാനങ്ങളോ അല്ല. ക്ഷേത്രാധിഷ്ഠിതമായ നാമസങ്കീര്‍ത്തനം. ‘നിറമോലും പീലി….നെറുകയില്‍ ചൂടിയ യദുകുലനാഥന്‍….. ഇന്നുവരും…. കണ്ണീരിലലിയാത്ത എന്റെ ദുഃഖം…..’ പ്രശാന്ത്‌ വര്‍മ്മയുടെ ശബ്ദമാധുര്യം നിറഞ്ഞൊഴുകുമ്പോള്‍ വന്നണയുന്നത്‌ ഭക്തിയുടെ അനന്തകോടി പുണ്യമാണ്‌. യുവതലമുറ പുത്തന്‍കാലഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ നാമഘോഷലഹരിയിലൂടെ ഇത്രയേറെ ആരാധകരെ സൃഷ്ടിച്ചെടുത്ത ഒരു ഉത്തമഗായകനാണ്‌ കോഴിക്കോട്‌ സാമൂതിരി കുടുംബത്തിലെ രാമവര്‍മ്മരാജയുടേയും പത്മവല്ലി തമ്പുരാട്ടിയുടേയും മകനായ പ്രശാന്ത്‌ വര്‍മ്മ. ഭക്തിയുടെ തീവ്രമായ എല്ലാതലങ്ങളിലേക്കും സദസിനെ കൂട്ടികൊണ്ടുപോകയാണ്‌ അദ്ദേഹം. മണിക്കൂറുകള്‍ നീളുന്ന നാമസങ്കീര്‍ത്തനത്തിലൂടെ സദസില്‍ സന്തോഷവും ഭക്തിപാരവശ്യത്താലുള്ള കണ്ണീരും പൊഴിയുന്നു. ഞാനെന്ന ഭാവം ഇല്ലാതെ പ്രശാന്ത്‌ വര്‍മ്മയെന്ന വര്‍മ്മാജിക്കൊപ്പം ലയിക്കുന്നു.

കുമാരകേരളവര്‍മ്മയുടെ പരമ്പരയില്‍പ്പെട്ട തിരുവണ്ണൂര്‍ കോവിലകത്ത്‌ ജനിച്ച പ്രശാന്ത്‌ വര്‍മ്മ ഏഴാം വയസിലാണ്‌ സംഗീതതീര്‍ത്ഥാടനം ആരംഭിച്ചത്‌. അച്ഛന്‍ മൃദംഗകലാകാരന്‍, അമ്മ മികച്ച നര്‍ത്തകികൂടിയാണ്‌. 45 വയസിനിടയില്‍ ആയിരത്തിലധികം വേദികളില്‍ നാമസങ്കീര്‍ത്തനം നടത്തി. ജി.ദേവരാജന്‍ മാസ്റ്ററുടെ കീഴില്‍ കോഴിക്കോട്‌ യൂണിവേഴ്സിറ്റി ക്വയറില്‍ പ്രധാനിയായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കീഴില്‍ ക്വയര്‍വര്‍ക്ക്‌ നടത്തി. ഇതോടൊപ്പം കൈതപ്രം വിശ്വനാഥനോടൊപ്പവും പ്രവര്‍ത്തിച്ചു.

ശ്രീശ്രീരവിശങ്കറിന്റെ ആശ്രമത്തില്‍ സുന്ദരകണ്ണാ…..വന്ദിതരൂപ എന്ന ഭജനയോടെ സത്സംഗില്‍ ഇടംനേടി. കേരളത്തിലെ 17ഓളം ഭജന്‍ സംഘത്തില്‍ മുഖ്യഗായകന്‍. 14ഓളം ഭജന്‍ സിഡികള്‍ പ്രശാന്ത്‌ വര്‍മ്മ പുറത്തിറക്കി. കോയമ്പത്തൂര്‍ സുലൂര്‍ അയ്യപ്പഭക്തസംഘം ‘നാമസങ്കീര്‍ത്തനകോകിലം’ പുരസ്കാരം, സൂര്യകാലടി മനയുടെ ‘ഗണപത്യസുധാരണം’, ചങ്ങനാശേരി വാകത്താനം വിശ്വകര്‍മ്മ മഹാദേവ ക്ഷേത്രത്തിന്റെ രക്തകണ്ഠസുഗുണോപാസക്‌ തുടങ്ങി ഏറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദേവാലയങ്ങളില്‍ മാത്രമല്ല വീടുകളിലും മൊബെയിലുകളിലും പ്രശാന്ത്‌ വര്‍മ്മയുടെ നാമസങ്കീര്‍ത്തനം സംഗീതധാരയായി ഒഴുകുന്നു. ഇതിലൂടെ യാതൊരുവിധ സാമ്പത്തികനേട്ടവുംഇല്ലായെന്നതാണ്‌ ഏറെ പ്രത്യേകത. ഓരോ ഗ്രാമങ്ങളിലും ചെന്ന്‌ യുവാക്കളെ സംഘടിപ്പിച്ച്‌ ഭക്തിയുടെ ആവശ്യകത പകര്‍ന്നുകൊടുത്ത്‌ നേര്‍ദിശയിലേക്ക്‌ നയിക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത്‌ മുന്നോട്ടുപോകുകയാണ്‌ അദ്ദേഹം. നാമസങ്കീര്‍ത്തനത്തില്‍ മുഴുകുമ്പോള്‍ പിന്നെ പരിസരത്ത്‌ എന്ത്‌ സംഭവിക്കുന്നു എന്ന്‌ വര്‍മ്മാജി അറിയില്ല. അത്രയ്‌ക്കേറെ ആ ലഹരിയില്‍ ലയിപ്പിച്ചായിരിക്കും പാടുക. എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച്‌…..

ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ വെങ്ങിണിശേരി എന്ന ഗ്രാമത്തില്‍ യുവതലമുറ വഴിതെറ്റി സഞ്ചരിക്കുന്നതിനിടയിലാണ്‌ പ്രശാന്ത്‌ വര്‍മ്മ എത്തുന്നത്‌. ചേറാട്ട്‌ തൃക്കോവ്‌ ശിവക്ഷേത്രം കേന്ദ്രീകരിച്ച്‌ അദ്ദേഹം ആരംഭിച്ച ഭജനമണ്ഡലി നാടിനെ ഏറെ മാറ്റിമറിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ നിന്ന്‌ മോചിതരായി ഇപ്പോള്‍ സംഗീതലഹരിയിലാണ്‌. 80 ഓളം യുവാക്കളാണ്‌ വര്‍മ്മാജിയുടെ താളത്തിനൊത്ത്‌ ഇപ്പോള്‍ പാടുന്നത്‌. 41 ഞായറാഴ്ചകളിലായി തുടര്‍ന്ന്‌ വന്ന സംഗീതസപര്യ ഇന്ന്‌ അവിടെ പര്യവസാനിക്കുമ്പോള്‍ വെങ്ങിണിശേരി ഗ്രാമം പ്രശാന്ത്‌ വര്‍മ്മയെ ആദരിക്കുകയാണ്‌. ചടങ്ങില്‍ പങ്കെടുക്കുന്നതാകട്ടെ തന്റെ ഗുരുകൂടിയായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ളവര്‍. ഈ ലോകത്ത്‌ ഇതെങ്കിലും തനിക്ക്‌ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന ചാരിതാര്‍ത്ഥ്യത്തിലാണ്‌ പ്രശാന്ത്‌ വര്‍മ്മ. കീരാലൂര്‍ സ്വദേശിനി ഓമനയാണ്‌ ഭാര്യ.

കൃഷ്ണകുമാര്‍ ആമലത്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.