Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹോട്ടലുകളില്‍ അനധികൃത വിലവര്‍ദ്ധനവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2011, 09:49 pm IST
in Kottayam

റെജി ദിവാകരന്‍

കോട്ടയം: യാതൊരു മാനദണ്ഡവും പാലിക്കാതെ ഹോട്ടലുടമകള്‍ അടിക്കടി അനധികൃതമായി വില ഉയര്‍ത്തുന്നത്‌ ഒത്തുകളിയെന്ന്‌ ആക്ഷേപം. പലഹോട്ടലുകളില്‍ ഒരേ ആഹാരസാധനത്തിന്‌ പല വില ഈടാക്കുന്ന അവസ്ഥ കോട്ടയം പട്ടണത്തില്‍ മാത്രമാണുള്ളത്‌. ഒരു വര്‍ഷം തന്നെ നഗരത്തിലെ പല ഹോട്ടലുകളിലും നാലും അഞ്ചും പ്രാവശ്യമാണ്‌ വില വര്‍ദ്ധിപ്പിക്കുന്നത്‌. ഇതിനെതിരെ ഉപഭോക്താക്കള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ഹോട്ടലുടമകള്‍ പ്രതികരണത്തിന്‌ പുല്ലുവിലയാണ്‌ കല്‍പിക്കുന്നത്‌. ജില്ലാ കളക്ടറുടെ അനങ്ങാപ്പാറ നയമാണ്‌ അന്യായമായ വിലവര്‍ദ്ധനവിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌. അനധികൃത വില വര്‍ദ്ധനവിനെതിരെ നടപടി കൈക്കൊള്ളേണ്ടവര്‍ തങ്ങളുടെ പിന്നിലുണ്ടെന്ന അഹങ്കാരമാണ്‌ ഉപഭോക്താക്കളുടെ പ്രതികരണത്തിന്‌ ഹോട്ടലുടമകള്‍ പുല്ലുവിലപോലും കല്‍പിക്കാത്തതെന്നാണ്‌ പരക്കെയുള്ള ആക്ഷേപം. നഗരത്തിലെ അനധികൃത വിലവര്‍ദ്ധനവിന്‌ തുടക്കം കുറിക്കുന്നത്‌ തമിഴ്നാട്ടുകാരുടെ ഹോട്ടലുകളില്‍ നിന്നാണ്‌. തമിഴ്നാട്ടുകാരുടെ വക വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ കഴിഞ്ഞവര്‍ഷം ഊണിന്‌ ൨൫രൂപയായിരുന്നത്‌ ഈ വര്‍ഷം ആദ്യം ൪൦രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോഴത്‌ ൫൦രൂപയിലെത്തി നില്‍ക്കുന്നു. മസാലദോശയുടെ വില ൨൪രൂപയില്‍ നിന്നും ൨൭രൂപയായി ഉയര്‍ത്തി. ൫രൂപയ്‌ക്കു വിറ്റിരുന്ന വടയുടെ വില ൮രൂപയായാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. കാപ്പിക്കും ചായയ്‌ക്കും യഥാക്രമം ൯ഉം ൧൦ഉം രൂപയായി ഉയര്‍പ്പിയിരിക്കുന്നു. എന്നാല്‍ കോട്ടയത്തെ പല മലയാളികളുടെയും ഹോട്ടലുകളില്‍ ചായയും കാപ്പിയും ൫രൂപ മുതല്‍ ൬രൂപവരെയാണ്‌ വിലയ്‌ക്ക്‌ വില്‍ക്കുന്നത്‌. മുപ്പതുരൂപയ്‌ക്ക്‌ ഊണു നല്‍കുന്ന ഹോട്ടലുകളുമുണ്ട്‌. തമിഴ്‌ നാട്ടില്‍ നിന്നും കുറഞ്ഞ വേതനത്തിന്‌ തൊഴിലാളികളെ ഇറക്കുമതിചെയ്യുന്നതിനാല്‍ ലേബര്‍ കൂലിയിനത്തില്‍ത്തന്നെ തമിഴ്നാട്‌ ഹോട്ടലുടമകള്‍ക്ക്‌ വന്‍ലാഭമാണ്‌ ലഭ്യമാകുന്നത്‌. ഇതില്‍ത്തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഹോട്ടല്‍ തൊഴിലാളികളായി തമിഴ്നാട്ടുകാരുടെ ഹോട്ടലുകളില്‍ ജോലി നോക്കുന്നു. അവര്‍ പച്ചക്കറി വര്‍ഗ്ഗങ്ങള്‍ മുതല്‍ പാല്‍ വരെ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്‌. മലയാളികളുടെ ഹോട്ടലുകളില്‍ തൊഴിലാളികള്‍ക്ക്‌ ന്യായമായ വേതനം നല്‍കുകയും തമിഴ്നാട്ടുകാരുടെ ഹോട്ടലുകളേക്കാള്‍ കുറഞ്ഞവിലയാണ്‌ ഈടാക്കുന്നത്‌. തമിഴ്നാട്ടുകാരണ്റ്റെ വകയായുള്ള ആനന്ധോട്ടലാണ്‌ ആദ്യം വിലകൂട്ടാന്‍ ആരംഭിക്കുന്നതെന്നാണ്‌ ഉപഭോക്താക്കളുടെ ആക്ഷേപം. അത്‌ പിന്നീട്‌ മറ്റ്‌ തമിഴ്‌ വെജിറ്റേറിയന്‍ ഹോട്ടല്‍ ഉടമകളും ഏറ്റെടുക്കാറാണ്‌ പതിവ്‌. ഇതില്‍ പ്രതികരണമോ നിയമനടപടിയോ ഇല്ലാതാകുന്നതിനാല്‍ മലയാളികളുടെ ഹോട്ടലുകളും വില ഉയര്‍ത്താന്‍ തുടങ്ങിയതോടെ സാധാരണക്കാരായ ഉപഭോക്താക്കളാണ്‌ വെട്ടിലായിരിക്കുന്നത്‌. ആഹാരം പാകം ചെയ്യാന്‍ ആവശ്യമായ സാധനങ്ങള്‍ സിവില്‍ സപ്ളൈസ്‌ വകുപ്പ്‌ വിതരണം ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഹോട്ടലുകളില്‍ വില ഏകീകരിക്കുവാന്‍ പാടുള്ളുവെന്ന്‌ ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലത്തിലാണ്‌ ഹോട്ടലുകള്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്‌. ഹോട്ടലുകളിലെ വില നിയന്ത്രണം നടപ്പാക്കേണ്ടത്‌ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷയായ ജില്ലാഭക്ഷ്യഉപഭോക്തൃ സമിതിയാണ്‌. ജില്ലാ ഭരണകൂടത്തിനും നഗരസഭയ്‌ക്കും ഹോട്ടലുടമകളുടെ ഈ സാമൂഹ്യ അനീതിക്കെതിരെ ഇടപെടുകയും ഹോട്ടലുടമകളുടെ ജനദ്രോഹനടപടിക്കെതിരെ നടപടി സ്വീകരിക്കുകയും ഒപ്പം വില ഏകീകരിക്കുകയും ചെയ്യാം. പക്ഷേ കളക്ടറും സംഘവും ഇതിനെതിരെ മുഖം തിരിക്കുന്നതില്‍ ദുരൂഹതയും അവിശുദ്ധ കൂട്ടുകെട്ടുമുള്ളതായാണ്‌ ജനങ്ങള്‍ ആരോപിക്കുന്നത്‌. മണ്ഡലകാലമാകുന്നതോടെ അയ്യപ്പന്‍മാരെ ചൂഷണം ചെയ്യാന്‍ എല്ലാവര്‍ഷവും വില വര്‍ദ്ധിപ്പിച്ച്‌ കാത്തിരിക്കുന്നത്‌ ചില തമിഴ്‌ വെജിറ്റേറിയന്‍ ഹോട്ടലുകാരാണ്‌. വര്‍ഷങ്ങളായി ഇത്‌ തുടരുന്നു. പലയിടങ്ങളില്‍ നിന്നും വരുന്ന ഉപഭോക്താക്കള്‍ ഹോട്ടലുകളിലെ ചൂഷണത്തിന്‌ വിധേയരാകുന്നുണ്ടെങ്കിലും താത്കാലികമായി ഭക്ഷണം കഴിച്ച്‌ മടങ്ങുന്നതിനാല്‍ അവര്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ നില്‍ക്കാത്തത്‌ ഹോട്ടലുടമകള്‍ക്ക്‌ ചൂഷണത്തിന്‌ സഹായകമാകുന്നു. വിലയില്‍ ഏകീകരണമില്ലാത്തതും അടിക്കടി കാപ്പിക്കും ചായയ്‌ക്കും ആഹാരസാധനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കുന്നതും കോട്ടയത്ത്‌ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും കട്ടവടക്കാരെയും വഴിയോര വാണിഭക്കാരെയും പ്രകോപിപ്പിച്ചിരിക്കുകയാണ്‌. നടപടിയെടുക്കേണ്ട ജില്ലാ ഭരണകൂടത്തിണ്റ്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ച്‌ ഇവര്‍ സംഘടിച്ച്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ വലി വര്‍ദ്ധിപ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ സമരവുമായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.