Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ്‌ ഹര്‍ത്താലില്‍ അക്രമം; 14 ബസ്സുകള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 10:47 pm IST
inKerala

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ സമരം ചെയ്ത ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ സമാധാനപരമായിരുന്നതിനാല്‍ നിരത്തിലിറങ്ങിയ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക്‌ നേരെയാണ്‌ വ്യാപകമായ കല്ലേറും അക്രമവും ഉണ്ടായത്‌.

ശ്രീകാര്യം, കേശവദാസപുരം, തൈക്കാട്‌, പാപ്പനംകോട്‌, വട്ടിയൂര്‍ക്കാവ്‌, വെഞ്ഞാറമൂട്‌, നേമം, മരുതംകുഴി, പാങ്ങപ്പാറ, പുലയനാര്‍കോട്ട എന്നിവിടങ്ങളിലായാണ്‌ പതിന്നാലോളം കെഎസ്‌ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തത്‌. വട്ടിയൂര്‍ക്കാവിന്‌ സമീപം കൊടുങ്ങാനൂരില്‍ ഇന്നലെ രാവിലെ 7.45ന്‌ സര്‍വീസ്‌ നടത്തുകയായിരുന്ന ബസിന്‌ നേരെ ഒരു സംഘം കല്ലേറ്‌ നടത്തി. വെഞ്ഞാറമൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ്‌ ബസിന്‌ നേരെയും കളിയിക്കാവിളക്ക്‌ സമീപം കെഎസ്‌ആര്‍ടിസിയുടെ രണ്ട്‌ ബസുകള്‍ക്ക്‌ നേരെയും തമിഴ്‌നാടിന്റെ ഒരു ബസിന്‌ നേരെയും ആക്രമണമുണ്ടായി.

പതിവിന്‌ വിപരീതമായി കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടക്കാതിരുന്നതിനാല്‍ കാലത്ത്‌ ആറുമണിക്ക്‌ ആരംഭിച്ച ഹര്‍ത്താല്‍ തുടക്കത്തില്‍ ഭാഗിക പ്രതികരണമേ സൃഷ്ടിച്ചിരുന്നുള്ളൂ. തുടര്‍ന്ന്‌ ഒമ്പതുമണിയോടെയാണ്‌ അങ്ങിങ്ങായി അക്രമസംഭവങ്ങള്‍ അരങ്ങേറിയത്‌. ഇതോടെ കെഎസ്‌ആര്‍ടിസി ബസ്‌ സര്‍വീസ്‌ നിര്‍ത്തിവെച്ചു.

ഉള്ളൂരില്‍ മൂന്ന്‌ കെ എസ്‌ ആര്‍ ടി സി ബസുകള്‍ സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അക്രമത്തെ തുടര്‍ന്ന്‌ പോലീസ്‌ സംരക്ഷണത്തോടെ ബസുകള്‍ പിന്നീട്‌ സര്‍വീസ്‌ നടത്തിയിരുന്നു. കേശവദാസപുരത്ത്‌ ഒരു കെഎസ്‌ആര്‍ടിസി ബസ്സിന്റെ ടയറുകള്‍ സമരക്കാര്‍ കുത്തിക്കീറി. കല്ലേറില്‍ മൂന്ന്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിക്കേറ്റു. പന്ത്രണ്ടോളം യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. സമരത്തോടനുബന്ധിച്ച്‌ എല്‍ഡിഎഫ്‌ ജില്ലാകമ്മറ്റിയുടെയും, ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ നടത്തി. എല്‍ഡിഎഫ്‌ മാര്‍ച്ച്‌ മുന്‍മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ദിവസം പോലീസും സമരാനുകൂലികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും മൂന്ന്‌ വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരുന്നു. എസ്‌എഫ്‌ഐ യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും ഡിവൈഎഫ്‌ഐ ജിപിഒ യിലേക്കും നടത്തിയ മാര്‍ച്ചുകളാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ റെയില്‍വേ ഡിവിഷണല്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചും അക്രമാസക്തമായിരുന്നു.

നഗരത്തില്‍ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. നഗരത്തില്‍ ചുരുക്കം ഓട്ടോറിക്ഷകളും ടാക്സികളും സര്‍വീസ്‌ നടത്തി. അതേസമയം ചാലയിലെ ചില കടകള്‍ തുറന്നിട്ടുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്‌ നേരെ അക്രമമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത്‌ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഓഫീസുകള്‍ക്കും പോലീസ്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍, ബസ്‌ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓട്ടോറിക്ഷകളും ടാക്സികളും സര്‍വീസ്‌ നടത്തിയത്‌ യാത്രക്കാര്‍ക്ക്‌ ആശ്വാസമായി. നഗരത്തിന്‌ പുറമെ ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്‌, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ മിക്ക കടകളും തുറന്നില്ല.അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ പോലീസ്‌ സന്നാഹത്തെ ജില്ലയില്‍ വിന്യസിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.