Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുതുകാട്‌ പ്രധാനമന്ത്രിയാവട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 09:46 pm IST
inVicharam

നിസ്സഹായതയും സങ്കടവും സഹതാപവുമൊന്നും സഹിക്കവയ്യാഞ്ഞിട്ട്‌ പറയുകയാണ്‌. നമ്മുടെയൊക്കെ ഏകരാജ്യമായ ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിലാപകാവ്യം കേട്ടില്ലേ? തന്റെ കയ്യില്‍ മാന്ത്രികവടി ഇല്ലെന്ന്‌! താന്‍ ദുര്‍ബ്ബലനാണെന്ന്‌! അതുകൊണ്ട്‌ അഴിമതിയ്‌ക്കെതിരേ തന്നെക്കൊണ്ട്‌ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്‌!

ഇത്‌ ഒരു തവണയല്ല, പലതവണ, പലവേദികളില്‍, പത്രങ്ങളില്‍, ദൃശ്യമാധ്യമങ്ങളില്‍ ഒക്കെ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിയ്‌ക്കുന്നു. നമുക്ക്‌ എങ്ങനെയാണ്‌ ഈ പ്രതിസന്ധിയില്‍ അദ്ദേഹത്തെ ഒന്നു സഹായിക്കാനും സമാധാനിപ്പിക്കാനും കഴിയുക?

എന്നാല്‍, പദവിയിലിരുന്നുകൊണ്ട്‌ എല്ലാമെല്ലാം സ്വന്തമാക്കിയ പ്രധാനമന്ത്രി നമുക്കുണ്ടായിട്ടില്ലേ? രാജ്യം സ്വന്തം കുടുംബസ്വത്താക്കിമാറ്റിയ പ്രധാനമന്ത്രി ഉണ്ടായിട്ടില്ലേ? എന്നിട്ടും ഒരു മാന്ത്രികവടിപോലും സ്വന്തമായിട്ടില്ലാത്ത ഇപ്പോഴത്തെ പ്രധാനമന്ത്രിയെ സാധുക്കളായ നമുക്ക്‌ എങ്ങനെയാണ്‌ സമാശ്വസിപ്പിക്കാന്‍ കഴിയുക?

പ്രശ്നം വെറും ഒരു മാന്ത്രികവടിയാണ്‌. അതുണ്ടെങ്കില്‍ എല്ലാമായി. പിന്നെ ഈ രാജ്യത്ത്‌ മരുന്നിന്‌ പോലും അഴിമതി ഉണ്ടാവില്ല. റോഡഴിമതിയും തോടഴിമതിയും കാടഴിമതിയും നിലയ്‌ക്കും. ആഫീസുകളിലും ആസ്പത്രികളിലും ഭരണരംഗങ്ങളിലും, എന്തിനധികം, ത്രിലോകങ്ങളിലൊരിടത്തും മഷിയിട്ടുനോക്കിയാല്‍പ്പോലും ഒരൊറ്റ അഴിമതിക്കാരനെയെങ്കിലും കണ്ടെത്താനാവില്ല.

ദേവസ്വം ബോര്‍ഡ്പോലും പുണ്യാഹം തളിച്ച്‌ ശുദ്ധമാക്കപ്പെടും. ഇതൊക്കെ നടക്കുമെങ്കില്‍ സ്വന്തമായി ഒരു മാന്ത്രികവടിയെങ്കിലുമുള്ള ഒരാളെത്തന്നെ വേണ്ടേ നമുക്ക്‌ പ്രധാനമന്ത്രിയായി വാഴിക്കാന്‍? നമ്മുടെ പ്രിയങ്കരനായ മജീഷ്യന്‍ മുതുകാടിനെ പ്രധാനമന്ത്രിയാക്കിയാല്‍ എന്താണ്‌ കുഴപ്പം?

ഒരു കുഴപ്പവുമില്ല, എന്നുമാത്രമല്ല മറ്റൊരുപാട്‌ ഗുണങ്ങളും അതുകൊണ്ടുണ്ടാകും.

കാരണം, മുതുകാട്‌ സദാപ്രസന്നനാണ്‌. മുഖത്ത്‌ ഒരാത്മവിശ്വാസത്തിന്റെ പ്രകാശമുണ്ട്‌. എന്തും നേരിടാനുള്ള തന്റേടമുണ്ട്‌. സ്വന്തമായി കര്‍ട്ടനുപിന്നിലും മുന്നിലുമുള്ള ആരെയെങ്കിലും അദ്ദേഹം ഭയപ്പെടുന്നതായി തോന്നുന്നുമില്ല. അദ്ദേഹത്തിന്‌ ഒന്നും ഒളിയ്‌ക്കുവാനില്ല. ഒരു കലയുണ്ട്‌. സ്വന്തമായി ഒരു നട്ടെല്ലുള്ളയാളാണെന്ന്‌ ഒറ്റനോട്ടത്തില്‍ത്തന്നെ അറിയാം. അദ്ദേഹത്തിന്‌ സ്വന്തമായി ഒരു മാന്ത്രികവടിയുണ്ട്‌. ആ നിലയ്‌ക്ക്‌ അദ്ദേഹത്തിന്‌ മറ്റാരുടേയെങ്കിലും കയ്യിലെ വടിയായി മാറേണ്ട ദുര്യോഗം ഇല്ലേയില്ല. സ്വന്തം നിലയ്‌ക്കുതന്നെ സമൃദ്ധമായി ചിരിയ്‌ക്കും. മറ്റുള്ളവരെയൊക്കെ നന്നായി സന്തോഷിപ്പിയ്‌ക്കും.
അദ്ദേഹത്തെക്കണ്ടാല്‍ നമുക്ക്‌ കരയണമെന്ന്‌ തോന്നുകയേയില്ല. അദ്ദേഹം മനസ്സറിഞ്ഞ്‌ കുട്ടികളെ കളിപ്പിക്കും. അതല്ലാതെ ഏതെങ്കിലും വിവരദോഷിയായ ഒരു കുട്ടിയുടെ കളിക്ക്‌ നിന്നുകൊടുക്കുകയില്ല.

അദ്ദേഹം പാവകളെയൊക്കെ അങ്ങോട്ടുചെന്ന്‌ കളിപ്പിയ്‌ക്കും; സ്വയം അതാവാന്‍ മുതുകാടിനെ കിട്ടില്ല. തീയില്‍ക്കൊണ്ടിട്ടാലും ഉയിര്‍ത്തെഴുന്നേല്‍ക്കും. ജനം സന്തോഷിയ്‌ക്കണം, അത്രേയുള്ളൂ അദ്ദേഹത്തിന്റെ ലക്ഷ്യം. ആലോചിച്ചുനോക്കൂ, അങ്ങനെയൊരാള്‍ തന്നേയല്ലേ പ്രധാനമന്ത്രിയാവേണ്ടത്‌?

നിങ്ങള്‍ ചോദിയ്‌ക്കും, അതിന്‌ അദ്ദേഹം ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ നിന്ന്‌ മത്സരിയ്‌ക്കണ്ടേ എന്ന്‌. വേണ്ടല്ലോ. ഇപ്പോഴത്തെ പ്രധാനമന്ത്രി/ഒന്നിലധികം തവണ അങ്ങനെയായത്‌ എവിടെ നിന്നെങ്കിലും മത്സരിച്ചിട്ടാണോ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട്‌ രേഖപ്പെടുത്തുകപോലും ചെയ്തില്ലത്രേ. അപ്പോള്‍, ഇതൊക്കെ വേണമെങ്കില്‍ വേരിലും കായ്‌ക്കുന്ന ചക്കപോലെയേയുള്ളൂ.

ആകെക്കൂടി, അഴിമതി എന്ന ദുര്‍ബ്ഭൂതത്തെ ഇവിടെ നിന്ന്‌ ഉച്ചാടനം ചെയ്യുവാന്‍ ഒരു കാരണവശാലും കഴിയില്ല എന്നുതന്നെയാണ്‌ ബന്ധപ്പെട്ടവര്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നത്‌. കൂടെക്കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ. കഴിയും എന്നു പറയാന്‍ നാമാര്‌? അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ്ഗാന്ധിയുടെ ഭരണവും നമ്മള്‍ മറന്നിട്ടില്ലല്ലോ. മുപ്പത്തുവര്‍ഷം മുമ്പത്തെ വസന്തകാലം! അക്കാലത്ത്‌ അദ്ദേഹത്തോടൊപ്പം ഉദിച്ചുയര്‍ന്ന ഒരു താരം ഇന്ന്‌ കേന്ദ്രത്തിലിരുന്ന്‌ സ്വന്തം അനുഭവപ്രചവനം ക്ഷീരബലപോലെ ആവര്‍ത്തിക്കുകയാണ്‌-‘അഴിമതി മുഴുവനായി തുടച്ചുനീക്കുവാന്‍ കഴിയില്ല!’ എന്ന്‌.

എങ്ങനെ കഴിയും? ഇവരൊക്കെത്തന്നെയല്ലേ അന്നും ഇന്നും നമ്മെ നയിക്കുന്നത്‌? അതുകൊണ്ട്‌ അഴിമതി ഉണ്ടാവും, അന്നും ഇന്നും എന്നും. എന്നാലും നമുക്കൊന്ന്‌ ശ്രമിച്ചു നോക്കാം, കുറേയെങ്കിലും തുടച്ചുനീക്കാന്‍ കഴിയുമോ എന്ന്‌. അതു ഗ്രാമതലം മുതല്‍ തുടങ്ങണം.

അഴിമതി തുടയ്‌ക്കാനുള്ള കര്‍ച്ചീഫുകള്‍ റേഷന്‍ കടകള്‍ വഴിയും പോസ്റ്റാഫീസുകള്‍ വഴിയുമൊക്കെ സൗജന്യമായി ഏവര്‍ക്കും നല്‍കുവാനുള്ള ഒരു സംവിധാനം ഉണ്ടാകണം. നാടുനീളെ, അല്ലെങ്കില്‍ കഴിയുന്നിടത്തെല്ലാം, കര്‍ച്ചീഫു ഫാക്ടറികള്‍ സ്ഥാപിയ്‌ക്കണം. അവനവന്റെ ആള്‍ക്കാര്‍ക്ക്‌ തൊഴിലും കിട്ടും, അതിന്റെ പേരില്‍ പരമാവധി അഴിമതിയും നടക്കും-നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ ഗുണം എന്നു പറഞ്ഞതുപോലെ!

ഇവിടെയും മുതുകാടിനാണ്‌ നറുക്ക്‌. ഒരു കര്‍ച്ചീഫില്‍ നിന്ന്‌ നൂറെണ്ണമുണ്ടാക്കുവാന്‍ അദ്ദേഹത്തിന്‌ ഒരു നിമിഷം മതി.

-പലതും മാറിച്ചിന്തിയ്‌ക്കുവാന്‍ നമുക്കും ഒരു നിമിഷം മതി. പക്ഷേ, നമ്മളുണ്ടോ ചിന്തിയ്‌ക്കുന്നു? ജെയ്‌ മുതുകാട്‌!

ജെയ്‌ മാന്ത്രികവടി!

എസ്‌. രമേശന്‍ നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.