ടെഹ്‌റാന്‍/വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎസ്. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളും ആയുധക്ഷാമവും തുറന്നുസമ്മതിച്ചുകൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ട്.
ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ നാല് എഫ്-15 വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടു, ഒരു എഫ്-35 വിമാനത്തിന് കേടുപാട് സംഭവിച്ചു, ഏഴ് കെസി- 135 ടാങ്കര്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, 30 മില്യണ്‍ ഡോളര്‍ വിലവരുന്ന എംക്യു- 9 റീപ്പര്‍ ഡ്രോണുകള്‍ നശിപ്പിക്കപ്പെട്ടു, എന്നിങ്ങനെ യുഎസ് കപ്പലിനുണ്ടായ നഷ്ടങ്ങളും ഇതില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ നിരീക്ഷണ റിപ്പോര്‍ട്ടില്‍, ഇറാന്‍ ആക്രമണങ്ങളില്‍ കുവൈത്ത്, ബഹറിന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങളും മറ്റ് ഘടനകളും തകര്‍ന്നതായും സമ്മതിച്ചു. ഇന്ധനം നിറയ്‌ക്കുന്ന ഏഴ് കെസി- 135 വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടു. ആവശ്യത്തിലധികം ആയുധങ്ങള്‍ യുഎസിന്റെ പക്കല്‍ ഉണ്ടെന്നുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരന്തര അവകാശവാദങ്ങളാണ് ഈ റിപ്പോര്‍ട്ട് തിരുത്തിയെഴുതുന്നത്. കഴിഞ്ഞ ദിവസവും സമൂഹമാധ്യമത്തിലൂടെ ട്രംപ് ഇത്തരം പ്രസ്താവന നടത്തിയിരുന്നു.
‘നമ്മുടെ ചരിത്രത്തിലെ ഏത് സമയത്തേക്കാളും കൂടുതല്‍ മികച്ച ആയുധങ്ങള്‍ യുഎസ് നിര്‍മിക്കുന്നുണ്ട്’ എന്നായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റ്.
















