ന്യൂദൽഹി: ബ്രിക്സ് ഉച്ചകോടിയില്‍ സെപ്തംബര്‍ 12 ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കാതിരുന്നത് വിവാദമാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ഇതേക്കുറിച്ച് നിരവധിയായ നുണക്കഥകളും പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയിയില്‍ പല ബിജെപി വിരുദ്ധ ഹാന്‍ഡിലുകളും കൊണ്ട് പിടിച്ച് ശ്രമിക്കുകയാണ്. അത്താഴത്തിന് വെജ് വിളമ്പിയതിനെച്ചൊല്ലി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ ലോകത്തിന് മേല്‍ വെജിറ്റേറയിന്‍ സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിവാദക്കാര്‍ വാദിക്കുന്നത്. അതുപോലെ ഇന്ത്യയില്‍ 80 ശതമാനം മാംസാഹാരികളാണെന്ന വാദമുയര്‍ത്തി ഒരു ഹിന്ദു വിരുദ്ധ ലേബല്‍ ബ്രിക്സിന് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം.
ശനിയാഴ്ച ഉച്ചയോടെയാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ദൽഹിയിലെത്തിയത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ചയും നടത്തിയിരുന്നു.
നേതാക്കളെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട ദിവസമായിരുന്നു; പ്രധാനപ്പെട്ട നയതന്ത്ര പ്രവർത്തനങ്ങള്‍ കാരണം ആ ദിവസം തിരക്കുള്ളതുമായിരുന്നു. ചൈനയുടെയും ഇന്ത്യയുടെയും സമയം തമ്മില്‍ രണ്ടര മണിക്കൂര്‍ സമയവ്യത്യാസം ഉണ്ട്. ഇന്ത്യന്‍ സമയത്തേക്കാള്‍ രണ്ടര മണിക്കൂര്‍ മുന്‍പിലാണ് ചൈനീസ് സമയം. ഈ സമയവ്യത്യാസം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ ശാരീരികവും മാനസികവുമായും ബാധിച്ചിരുന്നു. ഈ ക്ഷീണവും തളർച്ചയും കാരണമാണ് ഷി അത്താഴവിരുന്നിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതെന്ന് ഇക്കാര്യത്തിൽ നേരിട്ട് അറിവുള്ള ചൈനീസ് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു. നീണ്ട വിമാനയാത്രയ്‌ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്‍റ് ശനിയാഴ്ചയിലെ ബ്രിക്സ് ഉച്ചകോടിയിലെ മറ്റ് ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ബ്രിക്സ് ഗ്രൂപ്പിംഗിലെ മറ്റ് നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുത്തു. ഒരു ദിവസം മുന്‍പേ ഇന്ത്യയില്‍ എത്തിയ പുടിന്‍ ജെറ്റ് ലാഗ് എല്ലാം അപ്പോഴേക്കും അതിജീവിച്ച് കഴിഞ്ഞതിനാല്‍ ശനിയാഴ്ചത്തെ അത്താഴവിരുന്നില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
















