ന്യൂഡൽഹി: മിസോറാമിലെ വിമതര്‍ക്കുള്‍പ്പെടെ ആയുധപരിശീലനം നല‍്കുിയെന്ന് സംശയിക്കുന്ന മാത്യു വാന്‍ഡൈകെന്ന അമേരിക്കന്‍ കൂലിപ്പടയാളിയെ യുഎപിഎ കുറ്റത്തില്‍ നിന്നും ഒഴിവാക്കിയത് യുഎസിന്റെ സമ്മര്‍ദ്ദം കാരണമാണെന്ന കോണ്‍ഗ്രസിന്റെ വാദം തള്ളി എന്‍ഐഎ. “യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദം കാരണമല്ല, എന്‍ഐഎ ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഇങ്ങിനെ ഒരു വകുപ്പ് ചുമത്തിയിരുന്നെങ്കിലും പിന്നീട് യുഎപിഎ എന്ന വകുപ്പ് ഒഴിവാക്കി. മാത്യു വാന്‍ഡൈക്കിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. സംശയാസ്പദമായ തെളിവുകള്‍ കണ്ടെത്തിയാല്‍ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കുന്ന അധിക കുറ്റപത്രത്തില്‍ ഭീകരവാദക്കുറ്റമായ യുഎപിഎ ചുമത്തുക തന്നെ ചെയ്യും,”- എന്‍ഐഎ അറിയിച്ചു.
കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വിയാണ് എന്‍ഐഎ മാത്യു വാന്‍ഡൈകിനെതിരെ ഭീകരാവദക്കുറ്റം ചുമത്താതിരുന്നത് യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായിട്ടാണെന്ന വിമര്‍ശനം ഉയര്‍ത്തിയത് എന്നാന്‍ എന്‍ഐഎ ഈ ആരോപണം നിഷേധിക്കുകയായിരുന്നു. നിലവിൽ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 21, 23 പ്രകാരമുള്ള കുറ്റങ്ങളാണ് എൻഐഎ മാത്യു വാന്‍ഡൈക് ഉള്‍പ്പെടെയുള്ള പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. വിദേശികൾ ഇന്ത്യയിൽ നടത്തുന്ന യാത്ര, താമസം എന്നിവയിലെ നിയമലംഘനവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണിത്. -എന്‍ഐഎ വിശദീകരിച്ചു.
അറസ്റ്റിന് ശേഷം കഴിഞ്ഞ 180 ദിവസമായി ജയിലില്‍ കഴിയുകയാണ് മാത്യു വാന്‍ഡൈകും ഒപ്പം അറസ്റ്റിലായ ആറ് ഉക്രൈന്‍ പട്ടാളക്കാരും. ഇനി വൈകാതെ എന്‍ഐഎ അടുത്ത കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. മാത്യു വാന്‍ഡൈകിനെതിരെ ഭീകരവാദ കുറ്റം ചുമത്താന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ ഈ അധിക കുറ്റപത്രത്തില്‍ യുഎപിഎ ചുമത്തുമെന്നും എന്‍ഐഎ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വംശീയ സംഘങ്ങള്‍ക്ക് മ്യാന്‍മറില്‍ ആയുധ പരിശീലനം നല്‍കുന്ന ആളാണ് മാത്യു വാന്‍ഡൈക് എന്നാണ് സംശയിക്കപ്പെട്ടിരുന്നത്. മണിപ്പൂര്‍, മിസോറാം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദവംശീയ ഗ്രൂപ്പുകള്‍ക്ക് സൈനിക നിലവാരത്തിലുള്ള ആയുധങ്ങളുടെ പരിശീലനം നല്‍കുന്നുണ്ടെന്നും എന്‍ഐഎ സംശയം ഉയര്‍ത്തിയിരുന്നു. . എന്‍ഐഎ അതുകൊണ്ട് തന്നെ ആദ്യ കുറ്റപത്രത്തില്‍ യുഎപിഎ കുറ്റവും ചുമത്തിയിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 13-നാണ് യുഎസ് പൗരനായ മാത്യൂ വാൻഡെയ്‌ക്കിനെ കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ദൽഹി, ലഖ്നൗ വിമാനത്താവളങ്ങളിൽനിന്നായി ഇയാളുടെ കൂട്ടാളികളായ ആറ് യുക്രൈൻ പൗരന്മാരും പിടിയിലായി. യുഎസ് പൗരനായ വാൻഡെയ്‌ക്ക് ഇന്ത്യയിലെത്തി അനധികൃതമായി മ്യാൻമറിൽ കടന്ന് അവിടെയുള്ള വിമതഗ്രൂപ്പുകൾക്കും സായുധ പരിശീലനം നൽകിയിരുന്നതായാണ് അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നത്. മ്യാന്‍മറിലെ പട്ടാളഭരണകൂടത്തിനെതിരെ പോരാടുന്നവര്‍ക്ക് പരിശീലനം നല‍്കുന്ന 7അതിന് ശേഷം ഇവര്‍ ഇന്ത്യയില്‍ ജയിലില്‍ കഴിയുകയായിരുന്നു.
സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ(SOLI) എന്ന സംഘടനയുടെ സ്ഥാപകനാണ് വാൻഡെയ്‌ക്ക്. 2021ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്നവരാണ് ഈ സംഘങ്ങള്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില വിമത സംഘടനകളുമായി ഈ സായുധ സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നും എന്‍.ഐ.എ ആരോപിക്കുന്നു.യൂറോപ്പില്‍ നിന്ന് വലിയ തോതില്‍ ഡ്രോണുകള്‍ വാങ്ങി ഇന്ത്യ വഴി മ്യാന്‍മറിലേക്ക് എത്തിച്ചെന്നും വാന്‍ഡൈക്കും സംഘത്തിനുമെതിരെ കുറ്റപത്രത്തില്‍ ആരോപണമുണ്ട്. മ്യാന്‍മറില്‍ ഒരു യാത്രാവിമാനത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലും വാന്‍ഡൈക്കും സംഘവും പങ്കെടുത്തതായി കഴിഞ്ഞയാഴ്ച എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. മാന്‍ഡലേയിലേക്ക് പറന്നുയരാന്‍ ഒരുങ്ങിയ യാത്രാവിമാനത്തിന് നേരെ ചാവേര്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മ്യാന്‍മര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുമായും സംഘത്തിന് ബന്ധമുണ്ടോയെന്നും എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. .ഭരണകൂടങ്ങൾക്കെതിരേ പോരാടുന്നവർക്ക് പരിശീലനം നൽകാനാണ് ഇവർ പ്രവർത്തിക്കുന്നത്. നേരത്തേ ലിബിയയിലും സിറിയയിലും ആഭ്യന്തരസംഘർഷമുണ്ടായപ്പോൾ അവിടെയുള്ള വിമതഗ്രൂപ്പുകൾക്കും വാൻഡെയ്‌ക്ക് പരിശീലനം നൽകിയിരുന്നതായി പറയുന്നു. ഇതേ മാതൃകയിലാണ് മിസോറം വഴി മ്യാൻമറിലേക്ക് പ്രവേശിച്ചും സായുധപരിശീലനം നൽകിയത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില വിമതസംഘടനകളുമായും ഈ ഗ്രൂപ്പുകൾക്ക് ബന്ധമുണ്ട്. ഇതിനുപുറമേ യൂറോപ്പിൽനിന്ന് ഇന്ത്യ വഴി മ്യാൻമറിലേക്ക് വൻതോതിൽ ഡ്രോണുകളടക്കം കടത്തിയതായും എൻഐഎ നേരത്തേ ആരോപിച്ചിരുന്നു. കേസ് ഒക്ടോബര്‍ ഒന്നിന് ഡല്‍ഹി കോടതി വീണ്ടും പരിഗണിക്കും.
















