Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 03:30 pm IST
inThiruvananthapuram, Kerala

നാഗര്‍കോവില്‍: വേണാടിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രം ചുമരുകളില്‍ ഒളിപ്പിച്ചുവെച്ച ഇരണിയല്‍ കൊട്ടാരം അവഗണനയുടെ വക്കില്‍. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നിശ്ചലമായി. ചരിത്രപ്രാധാന്യമുള്ള സ്മാരകത്തെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയും ഫണ്ട് ലഭിക്കാത്തതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ ഇരണിയലില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ കൊട്ടാരമാണ് ‘ഇരണിയല്‍ കൊട്ടാരം’. വേണാട്, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനങ്ങളിലൊന്നായിരുന്ന ഇരണിയല്‍.16-ാം നൂറ്റാണ്ട് വരെ ഭരണപരമായും വാണിജ്യപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമായിരുന്നു. പിന്നീട് പത്മനാഭപുരം തലസ്ഥാനമായതോടെ ഇരണിയലിന്റെ പ്രാധാന്യം കുറഞ്ഞു.

ഉദയ മാര്‍ത്താണ്ഡ വര്‍മ്മയാണ് ഇവിടെ അവസാനമായി ഭരണം നടത്തിയ രാജാവെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഏകദേശം 2.5 ഏക്കര്‍ വിസ്തൃതിയിലാണ് കൊട്ടാരവളപ്പ് സ്ഥിതി ചെയ്യുന്നത്. വലിയ പ്രവേശന കവാടം, ഇരുനില കുതിരമാളിക, പ്രധാന കൊട്ടാര മന്ദിരം, വിശാലമായ മുറ്റം, മുന്‍വശത്തെ ദര്‍ബാര്‍ മണ്ഡപം തുടങ്ങിയവ കൊട്ടാരത്തിന്റെ പ്രത്യേകതകളാണ്. പടിഞ്ഞാറുഭാഗത്തെ വസന്തമണ്ഡപത്തില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഏകദേശം 8.5 അടി നീളവും 4.5 അടി വീതിയുമുള്ള രാജാവിന്റെ കട്ടില്‍ ഇന്നും ചരിത്രത്തിന്റെ സാക്ഷിയായി നിലകൊള്ളുന്നു.

സൂക്ഷ്മമായ കൊത്തുപണികളും ചുവരുകളില്‍ പ്രകൃതിദത്ത വര്‍ണങ്ങള്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങളും കൊട്ടാരത്തിന്റെ വാസ്തുശില്‍പ്പ കലാപൈതൃകത്തിന്റെ ഭാഗമായിരുന്നു.

ആവശ്യമായ സംരക്ഷണം ലഭിക്കാതെ കിടന്നതോടെ കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. 1956 ല്‍ കന്യാകുമാരി ജില്ല തമിഴ്‌നാടിന്റെ ഭാഗമായതോടെ കൊട്ടാരം ഹിന്ദു മതധാര്‍മിക കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലായി. പിന്നീട് കുറച്ചുകാലം അരി സൂക്ഷിക്കുന്ന ഗോഡൗണായും ഉപയോഗിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ ചരിത്രസ്മാരകത്തിന് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിന്റെ പൈതൃക സ്വഭാവം നിലനിര്‍ത്തി നവീകരിക്കുന്നതിനായി 2014 ല്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 3.85 കോടി രൂപ അനുവദിച്ചു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി വര്‍ഷങ്ങളോളം മുന്നോട്ടുപോയില്ല.

ഒടുവില്‍ 2022 ലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പഴയ നിര്‍മാണരീതികള്‍ പരമാവധി നിലനിര്‍ത്തിയാണ് നവീകരണം നടത്തിയത്. ചുണ്ണാമ്പ്, കടുക്ക, ശര്‍ക്കര തുടങ്ങിയ പരമ്പരാഗത കൂട്ടുകളും രാജപാളയം ഇഷ്ടിക ഉപയോഗിക്കുകയും ചെയ്തു. തൃശൂരില്‍ നിന്ന് എത്തിച്ച 85,000 ഓടുകള്‍ ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ മേല്‍ക്കൂര പുനര്‍നിര്‍മ്മിച്ചത്. തേക്ക് തടി ഉപയോഗിച്ചുള്ള വാതിലുകളുടെ നിര്‍മാണവും ഓട് പാകുന്ന ജോലികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പദ്ധതി പൂര്‍ണമായില്ല. കൊട്ടാരത്തിന് ചുറ്റും ആറടി വീതിയില്‍ നടപ്പാത നിര്‍മ്മിക്കുക, നടപ്പാതയ്‌ക്ക് മുകളില്‍ കൂര ഒരുക്കുക, കൊട്ടാരത്തിനുള്ളിലെ ചെറിയ കുളത്തിന് സംരക്ഷണ മേല്‍ക്കൂര നിര്‍മ്മിക്കുക, പിന്‍ഭാഗത്തെ രാജാക്കന്മാരുടെ വിശ്രമമുറി നവീകരിക്കുക, മുന്‍വശത്തെ പ്രവേശന കവാടത്തിന് കൂര നിര്‍മ്മിക്കുക, ചുവരുകളുടെ തേപ്പ് ഉള്‍പ്പെടെയുള്ള സംരക്ഷണ ജോലികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്നത്.

ചരിത്രപരമായ തടി കൊത്തുപണികളും പരമ്പരാഗത വാസ്തുശൈലിയും സംരക്ഷിച്ചുകൊണ്ട് വിദഗ്ധമായ രീതിയില്‍ പൂര്‍ത്തിയാക്കേണ്ട ജോലികളാണിവ. എന്നാല്‍ ആവശ്യമായ തുക സമയബന്ധിതമായി അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാരും ചരിത്രസ്‌നേഹികളും ചൂണ്ടിക്കാട്ടുന്നു.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും നീണ്ടുപോയാല്‍ കൊട്ടാരത്തിന്റെ അവശേഷിക്കുന്ന പൈതൃക ഘടകങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഒരിക്കല്‍ നഷ്ടപ്പെട്ട തടി കൊത്തുപണികളും പരമ്പരാഗത നിര്‍മാണ സവിശേഷതകളും പിന്നീട് അതേ രീതിയില്‍ പുനഃസൃഷ്ടിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസം വരുത്താതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് ആവശ്യം.

Tags: RenovationnagarcoilIraniyal Palace
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം; അവനവഞ്ചേരി ക്ഷേത്രക്കുളത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗരസഭ കയ്യൊഴിഞ്ഞു

India

സത്യജിത് റേയുടെ പൈതൃക വസതി പൊളിക്കരുതെന്ന് ഭാരതം; പുതുക്കിപ്പണിയുന്നതിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രാലയം

Kerala

കന്യാകുമാരിയിൽ മാർച്ച് രണ്ടിന് കർമ്മയോഗിനി സംഗമം; അരലക്ഷം വനിതകൾ പങ്കെടുക്കും

Editorial

മുതലപ്പൊഴി ഹാര്‍ബര്‍ നവീകരിക്കുമ്പോള്‍

World

പാക് പഞ്ചാബിലെ നരോവാളിൽ 64 വർഷത്തിനു ശേഷം ഹിന്ദു ക്ഷേത്രം പുനർ നിർമ്മിക്കുന്നു ; രവി നദിക്കരയിലെ പുണ്യക്ഷേത്രം ഇനി ഭക്തർക്ക് അനുഗ്രഹം ചൊരിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.