
തിരുവനന്തപുരം: ഹിന്ദുത്വയെയും സംഘപരിവാറിനെയും നിരന്തരം അപമാനിക്കുകയും ചീത്തവിളിക്കുകയും ചെയ്യുമ്പോഴൊന്നും നേരിടേണ്ടിവരാത്ത ഭീഷണി മുസ്ലിം സമുദായത്തെ വിമര്‍ശിച്ചപ്പോള്‍ നേരിട്ട് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്.
കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്ന പ്രസ്താവനയെ വിമര്‍ശിക്കാന്‍ ശ്രമിച്ചതിനാണ് അപര്‍ണ്ണ കുറുപ്പ് സമാനതകളില്ലാത്ത ഭീഷണി നേരിടുന്നത്. വിവാദത്തിലെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടും ഇസ്ലാമിക മതമൗലിക വാദികള്‍ അപര്‍ണ്ണ കുറുപ്പിനെ വിടാന്‍ ഒരുക്കമല്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടും അപര്‍ണ്ണ കുറുപ്പിന് രക്ഷയില്ല. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് താനെന്ന് വ്യക്തമാക്കിയാണ് അപര്‍ണ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയില്‍ സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഭയപ്പെടുത്തുന്നതും ജീവന് അപായമുണ്ടാക്കുന്നതുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ പരാതിയില്‍ പറയുന്നു..എന്നാല്‍ ഇസ്ലാമിനെ അപമാനിച്ചതിന്റെ പേരില്‍ അപര്‍ണ്ണ കുറുപ്പിനെതിരെ കേസെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.
ചേകന്നൂര്‍ മൗലവിക്ക് സംഭവിച്ചതുപോലുള്ള വിധി നേരിടേണ്ടി വരുമെന്നും ജോസഫ് മാഷുടെ കൈവെട്ടിയതുപോലുള്ള വിധി അനുഭവിക്കേണ്ടിവരും എന്നതും ഉള്‍പ്പെടെ ഭീതി ഉണര്‍ത്തുന്ന ഭീഷണികളാണ് വരുന്നത്.