ലക്നൗ : ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കളക്ടറേറ്റ് സമുച്ചയത്തിൽ കെട്ടിപ്പൊക്കിയ അനധികൃത മസ്ജിദ് കഴിഞ്ഞ ദിവസം അധികൃതർ പൊളിച്ചു നീക്കിയിരുന്നു . എന്നാൽ ഇപ്പോൾ മറ്റൊരു സുപ്രധാന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന കിണർ മണ്ണിട്ട് മൂടിയ ശേഷമാണ് ജിഹാദികൾ ഇവിടെ മസ്ജിദ് പടുത്തുയർത്തിയതെന്നാണ് സൂചന .
അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ, പള്ളിയുടെ അടിയിൽ കിണർ കണ്ടെത്തി. ഈ കിണറിന് മുകളിലാണ് പള്ളി നിർമ്മിച്ചിരുന്നതെന്ന് അധികൃതർ പറയുന്നു . അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കിണർ കണ്ടെത്തിയതോടെ, സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തി . പള്ളി നിർമ്മിച്ച സ്ഥലത്ത് ഇതിനകം തന്നെ കിണർ നിലവിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ, കിണർ എപ്പോൾ നിർമ്മിച്ചു, ആരാണ് അത് നിർമ്മിച്ചത് എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിക്കും.
അടിസ്ഥാനമാക്കി ഭരണകൂടം തുടർനടപടികൾ സ്വീകരിക്കുമെന്ന് സംഭവസ്ഥലത്തെത്തിയ സഹാറൻപൂർ സദർ എസ്ഡിഎം സുബോധ് കുമാർ പറഞ്ഞു. .
.
ഇപ്പോൾ, ഭരണകൂടം കിണർ സംരക്ഷിക്കുന്നതിനായി മൂടിയിരിക്കുകയാണ്. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ അതിന്റെ ചരിത്രം നിർണ്ണയിക്കാൻ ഒരു അന്വേഷണം നടത്തും. അപ്പോൾ മാത്രമേ കിണറിന് എത്ര പഴക്കമുണ്ടെന്നും അതിന്റെ അവസ്ഥ എന്തായിരുന്നുവെന്നും വ്യക്തമാകൂ.
















