Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തിയെന്നും സംഘപരിവാര്‍ അജണ്ടകള്‍ക്ക് അനുകൂലമായി യുഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നുവന്നും ആരോപിച്ച് എഐസിസി അധ്യക്ഷന്‍ പ്രതിപക്ഷ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് നേതാവ് പിണറായി വിജയന്‍. സര്‍വലാശാലയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലത്തിച്ചാര്‍ജ് നടത്തിയതെന്നും പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ ആക്രമിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങള്‍ മാത്രം ആലപിക്കുകയെന്ന സമവായം നിലവിലുണ്ടെന്ന് പിണറായി പറയുന്നു.ഈ സമവായം തകര്‍ത്ത് മുഴുവന്‍ വന്ദേമാതരവും നിര്‍ബന്ധപൂര്‍വം ആലപിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് പിണറായിയുടെ ആക്ഷേപം.

ദേശീയതലത്തില്‍ വിദ്യാര്‍ത്ഥ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെയും ദല്‍ഹി പൊലീസിന്റെയും നടപടികളെ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഫാസിസ്റ്റ് ശൈലിയിലാണ് വിദ്യാര്‍ത്ഥികളെ നേരിടുന്നത്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയതില്‍ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചെന്നതും പിണറായി ചൂണ്ടിക്കാട്ടി.

സര്‍വകലാശാല നിയമത്തില്‍ യുജിസി ചട്ടങ്ങള്‍ക്കനുസൃതമായി ഭേദഗതി വരുത്താമെന്ന് കോടതിയില്‍ സമ്മതിച്ചതിലൂടെ സര്‍വകലാശാലകളുടെ മേല്‍ ഗവര്‍ണര്‍ക്കുള്ള പൂര്‍ണ അധീശത്വം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു കൊടുത്തിരിക്കുകയാണെന്ന് പിണറായി കത്തില്‍ കുറ്റപ്പെടുത്തുന്നു.

Recent Posts