India

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പൊതുജനാഭിപ്രായമോ മാധ്യമ വാര്‍ത്തയോ അടിസ്ഥാനമാക്കിയല്ല, മറിച്ച് മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതികള്‍ വിധി പറയുന്നതെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍. ുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ലിംഗഭേദമില്ലാത്ത ഒരു നീതിന്യായ വ്യവസ്ഥ ആവശ്യമാണെന്നും അദ്‌ദേഹം ചൂണ്ടിക്കാട്ടി.
ജഡ്ജിമാര്‍ തങ്ങളുടെ മുമ്പാകെയുളള തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിക്കുക. എന്നാല്‍ ആ തീരുമാനം ഏത് പക്ഷത്തിന് അനുകൂലമാണെന്നതിനെ ആശ്രയിച്ച് ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാം.
നിയമത്തിന് മുന്നില്‍ തുല്യതയും നിയമങ്ങളുടെ തുല്യ സംരക്ഷണവും ഭരണഘടനാപരമായ ഉറപ്പാണ്. ഓരോ നിയമനിര്‍മ്മാണത്തിന്റെയും ഉദ്ദേശ്യം ഒരു സാമൂഹിക പ്രശ്‌നം പരിഹരിക്കുക എന്നതാണെന്നും അദ്‌ദേഹം പറഞ്ഞു.

 

 

Recent Posts