Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 07:44 pm IST
inKerala

കൊച്ചി : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സ്വന്തം അമ്മയുടെ ഓർമ്മകൾ പങ്ക് വച്ച് ആരിഫ് ഹുസൈൻ തെരുവത്ത് . കുട്ടിക്കാലത്ത് പരീക്ഷയെക്കുറിച്ചുള്ള പേടിയും വെപ്രാളവും കൊണ്ട് ഞാൻ ഓടിനടന്നിരുന്ന ഒരു ദിവസം തന്റെ ആശങ്ക കണ്ടു ഉമ്മ ഇന്നും മറക്കാനാകാത്ത ആ വരികൾ പറഞ്ഞു:
“കർമ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന…” ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചും വളർന്നും വന്ന ഉമ്മ, അന്ന് തന്റെ ചെവിയിൽ ചൊല്ലിത്തന്നത് ഭഗവദ്ഗീതയിലെ ഒരു ശ്ലോകം മാത്രമായിരുന്നില്ല. ജീവിതം മുഴുവൻ പിന്തുടരേണ്ട ഒരു ദർശനമായിരുന്നുവെന്നാണ് ആരിഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

 

പ്രിയപ്പെട്ട ഉമ്മ അറിയാൻ,
അഷ്ടമിരോഹിണിയുടെ ഈ പുണ്യസന്ധ്യയിൽ, എന്റെ മനസ്സ് വീണ്ടും ഉമ്മയെ ഓർമ്മിക്കുകയാണ്.
മറ്റുള്ളവർക്ക് ഇത് ഒരു വിരോധാഭാസമായി തോന്നിയേക്കാം. മുസ്ലിം ഉമ്മയെ ഓർക്കാൻ ഒരു മകൻ എന്തിനാണ് കൃഷ്ണജയന്തി തെരഞ്ഞെടുത്തതെന്ന് ചിലർ അത്ഭുതപ്പെടുകയും ചെയ്യും. പക്ഷേ എനിക്ക് അതിൽ ഒരു വിരോധാഭാസവും തോന്നുന്നില്ല. കാരണം, മതങ്ങളുടെ അതിരുകൾക്കപ്പുറം സ്നേഹത്തിന്റെയും സത്യത്തിന്റെയും ഒരു ലോകമുണ്ടെന്ന് ആദ്യം എന്നെ പഠിപ്പിച്ചത് ഉമ്മ തന്നെയായിരുന്നു.
എന്റെ അഞ്ചാം ക്ലാസിലെ അർദ്ധവാർഷിക പരീക്ഷാക്കാലം ഇന്നും തെളിഞ്ഞൊരു ചിത്രമായി ഓർമ്മയിൽ നിൽക്കുന്നു.
പരീക്ഷയെക്കുറിച്ചുള്ള പേടിയും വെപ്രാളവും കൊണ്ട് ഞാൻ ഓടിനടന്നിരുന്ന ഒരു ദിവസം. എന്റെ ആശങ്ക കണ്ടു ഉമ്മ അരികിലേക്ക് വന്നു. ആ ശാന്തമായ മുഖത്തോടെ, എനിക്ക് ഇന്നും മറക്കാനാകാത്ത ആ വരികൾ പറഞ്ഞു:
“കർമ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന…”
ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചും വളർന്നും വന്ന ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിത്തന്നത് ഭഗവദ്ഗീതയിലെ ഒരു ശ്ലോകം മാത്രമായിരുന്നില്ല. എന്റെ ജീവിതം മുഴുവൻ പിന്തുടരേണ്ട ഒരു ദർശനമായിരുന്നു.
മോനെ, നീ ഫലത്തെക്കുറിച്ച് ഭയപ്പെടേണ്ട.
ഫലത്തെക്കുറിച്ച് അമിതമായി ആഗ്രഹിക്കേണ്ട.
നീ നിന്റെ കർമ്മം ചെയ്യുക.
നിനക്കുള്ളത് അതിന്മേലുള്ള അവകാശമാണ്.
ഉമ്മ അർത്ഥവും പറഞ്ഞു തന്നു.
ആ പ്രായത്തിൽ അതിന്റെ തത്ത്വചിന്ത എനിക്ക് പൂർണമായി മനസ്സിലായിരുന്നില്ല. പക്ഷേ ആ വാക്കുകൾ എന്റെ ഉള്ളിൽ എവിടെയോ പതിഞ്ഞു. പിന്നീട് എന്റെ ജീവിതം തന്നെയാണ് അവയുടെ അർത്ഥം എന്നെ പഠിപ്പിച്ചത്.
പ്രാർത്ഥിച്ച് കാത്തിരിക്കാനല്ല, പ്രവർത്തിക്കാനാണ് ഉമ്മ എന്നെ പഠിപ്പിച്ചത്. സ്വന്തം കഴിവിൽ വിശ്വസിക്കാനും, കർമ്മത്തിന്റെ ശക്തിയെ ആശ്രയിക്കാനും, വിജയത്തേക്കാൾ പരിശ്രമത്തെ സ്നേഹിക്കാനും പഠിപ്പിച്ചത് ഉമ്മയാണ്.
ഒരുപക്ഷേ പ്രപഞ്ചത്തിന്റെ വലിയ ജ്ഞാനങ്ങളിലേക്കുള്ള എന്റെ ആദ്യ വാതിൽ തുറന്നതും ആ നിമിഷമായിരിക്കാം.
ജീവിതത്തിൽ പിന്നീട് എത്ര കൊടുങ്കാറ്റുകൾ വന്നാലും, എത്ര വിമർശനങ്ങൾ നേരിട്ടാലും, എത്ര തവണ ഒറ്റയ്‌ക്ക് നിൽക്കേണ്ടിവന്നാലും, ഞാൻ പൂർണമായി തകർന്നുവീഴാതിരിക്കാൻ ഉള്ളിൽ എവിടെയോ ഒരു കരുത്തുണ്ടായിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നു, അതിന്റെ ആ തായ്വേര് ആ ദിവസം ഉമ്മ എന്റെ ഉള്ളിൽ നട്ടതാണ്.
കാലം കടന്നുപോയി.
ഉമ്മയുടെ ചിന്തകളിലും മാറ്റങ്ങൾ വന്നു. ഒരിക്കൽ എന്നെ സ്വന്തം കഴിവിലും കർമ്മത്തിലും വിശ്വസിക്കാൻ പഠിപ്പിച്ച ഉമ്മ, പിന്നീട് കൂടുതൽ യാഥാസ്ഥിതികമായ വിശ്വാസങ്ങളിലേക്കും പ്രാർത്ഥനകളിലേക്കും ചുരുങ്ങിപ്പോകുന്നത് ഞാൻ കണ്ടു.
അപ്പോഴൊക്കെ ഞാൻ തമാശയോടെയും ചിലപ്പോൾ ഗൗരവത്തോടെയും ചോദിക്കുമായിരുന്നു:
“സ്വന്തം കഴിവിലും കർമ്മത്തിലും വിശ്വസിക്കാൻ എന്നെ പഠിപ്പിച്ചത് ഉമ്മയല്ലേ? പിന്നെ ഉമ്മയ്‌ക്ക് എന്താണ് സംഭവിച്ചത്?”
ഉമ്മ ചിരിക്കുമായിരുന്നു. ചിലപ്പോൾ മറുപടി പറയും. ചിലപ്പോൾ ഒന്നും പറയാതെ പോകും.
പക്ഷേ ഉമ്മാ, ആ മാറ്റങ്ങളൊന്നും എനിക്ക് ഉമ്മയോടുള്ള സ്നേഹം കുറച്ചില്ല.
എനിക്ക് പരിഭവവുമില്ല.
കാരണം, ഉമ്മ പിന്നീട് എന്ത് വിശ്വസിച്ചു എന്നതിലുപരി, ഒരിക്കൽ എന്റെ ഉള്ളിലേക്ക് എന്താണ് വിതച്ചത് എന്നതാണ് എന്റെ ജീവിതത്തിൽ വലുതായത്.
ഉമ്മ മാറി ചിന്തിച്ചിരിക്കാം.
പക്ഷേ എനിക്ക് നൽകിയ ആ പാഠം മാറിയില്ല.
ഉമ്മ വീണ്ടും പ്രാർത്ഥനകളിൽ കൂടുതൽ ആശ്വാസം കണ്ടെത്തിയിരിക്കാം.
പക്ഷേ എന്റെ കൈ പിടിച്ച് കർമ്മത്തിലേക്ക് നടത്തിച്ച ആ പഴയ ഉമ്മയെ ഞാൻ ഒരിക്കലും മറന്നില്ല.
ഇന്ന് അഷ്ടമിരോഹിണിയുടെ രാത്രിയിൽ, കൃഷ്ണനെക്കുറിച്ചുള്ള അനവധി കഥകൾക്കിടയിൽ ഞാൻ ഓർക്കുന്നത് മറ്റൊരു കഥയാണ്.
ഒരു മുസ്ലിം ഉമ്മ തന്റെ പേടിച്ചുനിന്ന കുഞ്ഞുമകനോട് ഗീതയിലെ ഒരു വരി ചൊല്ലിക്കൊടുത്ത കഥ.
അവൾക്ക് അന്ന് അറിയുമായിരുന്നോ, ആ ചെറിയ വാക്കുകൾ അവന്റെ ജീവിതത്തിൽ ഇത്ര വലിയൊരു വെളിച്ചമായി മാറുമെന്ന്?
അറിയില്ല.
പക്ഷേ എനിക്ക് അറിയാം.
മതങ്ങൾക്കതീതമായ മനുഷ്യത്വത്തിലേക്ക് എന്റെ വിരൽത്തുമ്പ് പിടിച്ചു നടത്തിയതിന്,
പ്രാർത്ഥനയെക്കാൾ പ്രവർത്തനത്തെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്,
ഫലത്തെക്കാൾ കർമ്മത്തെ ആദരിക്കാൻ പഠിപ്പിച്ചതിന്,
ചോദ്യങ്ങൾ ചോദിക്കാൻ, സ്വന്തം കാലിൽ നിൽക്കാൻ, വീണാൽ വീണ്ടും എഴുന്നേൽക്കാൻ എന്നെ ഒരുക്കിയതിന്…
നന്ദി ഉമ്മാ.
ഒരുപാട്, ഒരുപാട് നന്ദി.
ഇന്ന് ഉമ്മ ഇല്ല.
പക്ഷേ ആ ദിവസം ഉമ്മ എന്റെ ചെവിയിൽ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഉള്ളിൽ കേൾക്കുന്നു:
“കർമ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന…”
ചില മനുഷ്യർ നമ്മെ വിട്ടുപോകും.
പക്ഷേ അവർ തെളിച്ച വെളിച്ചം പോകില്ല.
ഉമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ എന്റെ പ്രണാമം.
ഏവർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ.

Tags: Arif Hussain Theruvath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിൽ ഇസ്ലാമിൽ തടസ്സങ്ങളില്ല, പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധം നയിച്ചിരുന്നു: കാന്തപുരത്തിന് മറുപടിയുമായി പാളയം ഇമാം

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

കനത്ത മഴ; ദല്‍ഹി വിമാനത്താവളത്തില്‍ വെള്ളം കയറി, സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് രണ്ട് ഹൃദയാഘാതം സംഭവിച്ചതായി മുൻ ടിബറ്റൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ : പിൻഗാമിയെച്ചൊല്ലി ചർച്ചകൾ മുറുകുന്നു

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.