കൊച്ചി : എക്സ് മുസ്ലീം ആരിഫ് ഹുസൈൻ തെരുവത്തിന്റെ കോയാ കാളിംഗ് പരിപാടിയുടെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മസ്ജിദ് പ്രതിനിധിയോടോപ്പം എത്തി ഇസ്ലാം പണ്ഡിതൻ . ജലാലുദ്ദീൻ ഉസ്താദാണ് തന്റെ മസ്ജിദ് കമ്മിറ്റി പ്രതിനിധിയോടൊപ്പം പരിപാടി ഉൽഘാടനം ചെയ്യാനെത്തിയത്. പരിപാടി നടക്കും വരേക്കും അദ്ദേഹത്തിന്റെ പേര് പോലും പുറത്ത് പറയാതെ ഇരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന് തന്നെ ആയിരുന്നുവെന്നും ആരിഫ് പറഞ്ഞു.
‘ എന്റെ വിമർശനം മുസ്ലിം എന്ന മനുഷ്യനോടല്ല. എന്റെ വിമർശനം ആശയങ്ങളോടാണ്. ജിഹാദിസത്തോടാണ്. മതതീവ്രവാദത്തോടാണ്. മത തീവ്രവാദികളോടാണ്, ജിഹാദികളോടാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന മതരാഷ്‌ട്രീയത്തോടാണ്. നിരന്തരം ഇരവാദം ഉയർത്തി സമൂഹങ്ങളെ തമ്മിൽ അകറ്റുന്ന ഇസ്ലാമിക രാഷ്‌ട്രീയത്തോടാണ്.
സലഫി, ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില മതരാഷ്‌ട്രീയ ധാരകൾ ഉയർത്തുന്ന ഇത്തരം സമീപനങ്ങളെ ശക്തമായി എതിർക്കുമ്പോഴും, സാധാരണ മുസ്ലിംകളുമായി സൗഹൃദത്തിന്റെയും സംഭാഷണത്തിന്റെയും പാലങ്ങൾ നിർമ്മിക്കാൻ കഴിയണം എന്നാണ് ഞാൻ എന്നും വിശ്വസിച്ചിട്ടുള്ളത്. അതിന്നലെ തെളിയിക്കുകയാണ് ഉണ്ടായത്. ‘ എന്നും ആരിഫ് പറയുന്നു.
മറ്റൊരു പോസ്റ്റിൽ രാജ്യത്ത് നടക്കുന്ന കൗണ്ടർ ടെററിസം പ്രോഗ്രാമിലും എക്സ്മുസ്ലിങ്ങൾ ആയ സുഹൃത്തുക്കൾ ഇപ്പോൾ പങ്കെടുക്കുന്നുണ്ടെന്ന് ആരിഫ് പറയുന്നു . വലിയ മാറ്റമാണ് അവിടെയും ഉണ്ടാക്കാൻ സാധിക്കുന്നത്. തീവ്രവാദികളെ പിടിച്ച വാർത്തകൾ പലതിലും ചെറിയ പങ്ക് എക്സ്മുസ്ലിങ്ങൾക്കും ഉണ്ട് . കൂടാതെ അഫ്ഗാൻ, ബംഗ്ലാദേശ്, കാശ്കീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉള്ള എക്സ്മുസ്ലിങ്ങൾക്കും നിയമ സഹായം ചെയ്യുവാൻ സാധിച്ചിട്ടുണ്ടെന്നും ആരിഫ് പറയുന്നു.
















