Kerala

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ടി കെ ഗോവിന്ദന്‍ എംഎല്‍എ. പിണറായിയുടെ പയ്യന്നൂര്‍,തളിപ്പറമ്പ് പ്രസംഗങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തല്‍ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി ബി അംഗം ആയ പിണറായി പ്രസംഗിച്ചത്. ഇത് ഏത് പാര്‍ട്ടി രീതിയാണെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞിരുന്നെങ്കിലും ഈ പോരായ്‌മ പിണറായി പ്രസംഗത്തില്‍ പറഞ്ഞില്ല.പാര്‍ട്ടി തെറ്റുതിരുത്താന്‍ പോകുന്നില്ല എന്നത് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെയും ടികെ ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.രാഗേഷ് ജനിക്കും മുമ്പ്് പാര്‍ട്ടി നേതൃത്വത്തില്‍ വന്നയാളാണ് താന്‍.വിമര്‍ശിക്കും മുമ്പ് രാഗേഷ് കണ്ണാടിയില്‍ നോക്കണമായിരുന്നു. വ്യക്തി അധിക്ഷേപം തിരിച്ചുപറയുന്നില്ല. വയറിംഗ്, പ്ലംബിംഗ് തൊഴിലാളി ആയാണ് കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത്. അന്നുള്ള സ്വത്തും ഇപ്പോഴുള്ള സ്വത്തും അന്വേഷിക്കണമെന്ന് ഗോവിന്ദന്‍ ആവശ്യമുന്നയിച്ചു.

Recent Posts