Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

എന്തൊക്കെ ആയിട്ടെന്താ, പെണ്ണല്ലേ?" എന്ന് പുച്ഛിച്ചു ചോദിച്ചു വഷളൻ ചിരി ചിരിക്കുന്ന പിന്തിരിപ്പന്മാരെ പണ്ഡിത വേഷത്തിലും പരിഷ്കാരിവേഷത്തിലും ഒക്കെ യഥേഷ്ടം കണ്ടിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 07:25 pm IST
inKerala

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

കൊച്ചി : സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ഇസ്ലാം പണ്ഡിതന്മാർക്ക് കൃത്യമായ മറുപടിയുമായി ഡോ ഷിംന അസീസ് . “എന്തൊക്കെ ആയിട്ടെന്താ, പെണ്ണല്ലേ?” എന്ന് പുച്ഛിച്ചു ചോദിച്ചു വഷളൻ ചിരി ചിരിക്കുന്ന പിന്തിരിപ്പന്മാരെ പണ്ഡിത വേഷത്തിലും പരിഷ്കാരിവേഷത്തിലും ഒക്കെ യഥേഷ്ടം കണ്ടിട്ടുണ്ടെന്ന് ഷിംന അസീസ് പറയുന്നു . ഇത്ര ലജ്ജയില്ലാതെ ജനസാഗരത്തിന് മുന്നിൽ പെണ്ണ് പ്രസവിക്കാനും കുട്ടികളെ നോക്കാനും കുടുംബം നോക്കാനും വാതിലിനകത്ത് അടച്ചിടേണ്ടപ്പെടവൾ ആണ് എന്ന് നിർലജ്ജമായി വേദിയിൽ പ്രഖ്യാപിക്കുന്ന പുരുഷനെ വല്ലാത്തൊരു ഞെട്ടലോടെയാണ് കാണുന്നതെന്നും ഷിംന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

രണ്ട് പെറ്റതാണ്. പതിനാറ് വർഷം മുമ്പും പതിനൊന്ന് വർഷം മുമ്പും. ആദ്യത്തെ പ്രസവത്തിന് പതിനൊന്ന് മണിക്കൂർ പ്രാണൻ പിടയുന്ന പ്രസവവേദന സഹിച്ച് കഴിഞ്ഞാണ് സിസേറിയൻ വേണ്ടി വന്നത്. മോല്യാരുടെ ഭാഷയിൽ പേറല്ല, കീറായിരുന്നു.
അഞ്ചടിയാണ് എന്റെ ഉയരം, എന്റെ ഇടുപ്പെല്ലിന്റെ വിസ്താരത്തിന് കുഞ്ഞിന്റെ തല ഉൾക്കൊള്ളാനാവില്ലായിരുന്നു. സ്വഭാവികപ്രസവം സാധ്യമല്ലാത്ത ശാരീരികഘടനയാണെനിക്ക്‌. എന്നിട്ടും മണിക്കൂറുകൾ ലേബർ റൂമിൽ വേദന തിന്നു. അന്ന് പ്രസവിക്കാൻ വാശി പിടിച്ചിരുന്നെങ്കിൽ ഞാനും മോനും അന്നേ തീർന്നു കാണും.

സിസേറിയൻ അന്നേരം രണ്ട് പേരുടെ ജീവൻരക്ഷാമാർഗമായിരുന്നു. ആശിച്ചു കൊതിച്ചു ചെയ്തതൊന്നുമല്ല. പലർക്കും ഒഴിവാക്കാൻ പറ്റാത്ത ഇത്‌ പോലുള്ള കാരണങ്ങളാൽ സിസേറിയൻ വേണ്ടി വരുന്നുണ്ട്‌. ഈ പറയുന്ന ‘പ്രസവിക്കാൻ പേടിച്ച്‌ കീറുന്നവർ’ ഒക്കെ അതീവന്യൂനപക്ഷമാണ്‌.

എനിക്ക്‌ സാധാരണ പ്രസവം ശ്രമിക്കാമെന്ന പ്ലാനിൽ ആയിരുന്നത്‌ കൊണ്ട്‌
ഓപ്പറേഷന് കുറച്ച് നേരം മുന്നേ ഞാൻ ഭക്ഷണം കഴിച്ചിരുന്നു. അനസ്തീഷ്യക്ക് മുന്നേ വെള്ളം പോലും കുടിച്ചൂടാ എന്ന് അറിയായിരിക്കുമല്ലോ. കുഞ്ഞിന്റെ അനക്കം കുറഞ്ഞതിനാൽ പെട്ടെന്ന്‌ തീയറ്ററിൽ കേറേണ്ടി വന്നു. എമർജൻസി സിസേറിയൻ ശസ്ത്രക്രിയയ്‌ക്കിടെ കഴിച്ചതെല്ലാം മേലോട്ട് ഓക്കാനിച്ചു വന്നു. അത് ശ്വാസകോശത്തിലേക്ക് കടന്നിരുന്നെങ്കിലും എന്റെ ജീവൻ അപകടത്തിലാകാമായിരുന്നു. അവിടെയും ആധുനിക വൈദ്യശാസ്ത്രം ജീവൻ രക്ഷിച്ചു.

സിസേറിയൻ കഴിഞ്ഞുള്ള രണ്ട് ദിവസങ്ങൾ പ്രാണൻ പിടയുന്ന വേദനയായിരുന്നു. കുഞ്ഞിനെ മുലയൂട്ടാൻ എഴുന്നേറ്റ് ഇരിക്കുമ്പോൾ വയറിലെ തുന്നൽ വലിഞ്ഞ്‌ പറിയുന്നൊരു അവസ്ഥയുണ്ട്. പതുക്കെ എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചും, തിരിഞ്ഞും മറിഞ്ഞും കിടന്നും ഒക്കെയുമായി ഒരു വിധത്തിൽ ദിവസങ്ങളോളം എടുത്താണ് നോർമൽ അവസ്ഥയിൽ എത്തിയത്.

സിസേറിയൻ ഒരു ചെറിയ കാര്യമല്ല. അതൊരു മേജർ സർജറിയാണ്.
‘സുഖപ്രസവം’ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഏതായാലും ഒരു പെണ്ണായിരിക്കില്ല. നേരിട്ട് കണ്ടിട്ടുള്ള ഒരു പ്രസവത്തിലും അത്ര സുഖമൊന്നും തോന്നീട്ടില്ല. ആരും ചിരിച്ചോണ്ടിരിക്കുന്നത് കണ്ടിട്ടുമില്ല. ഇപ്പോൾ എപിഡ്യുറൽ കൊടുത്ത് ‘വേദന ഇല്ലാതെ’ പ്രസവിക്കുന്നത് പോലും അത്ര വേദനയില്ലാത്ത പരിപാടിയല്ല. ഒരു ആശ്വാസം കിട്ടും എന്നല്ലാതെ ബാക്കിയൊക്കെ പഴയത് തന്നെ. പ്രസവശേഷവും കുറേ ദിവസം കാണും വലിച്ചിലും വേദനയും.

വേദന സഹിക്കാനുള്ള ശേഷി ഓരോരുത്തർക്കും ഓരോ തരത്തിലാണ്.
“സ്ത്രീകൾക്ക് പ്രസവവേദന സഹിക്കാൻ ക്ഷമയില്ല” എന്ന് ഗർഭപാത്രം ഇല്ലാത്തവർക്ക് വായുവിൽ നിന്ന് എടുത്തുപറയാൻ വളരെയെളുപ്പമാണ്. വേദന അനുഭവിക്കുന്നതും സഹിക്കുന്നതും ത്യാഗമായും പുണ്യപ്രവർത്തിയായും പർവ്വതീകരിക്കുന്നവരും പെണ്ണിനെ അമ്മയായും ദേവിയായും പരിത്യാഗമയിയായ അവലോസുണ്ടയായും ഒക്കെ ചിത്രീകരിച്ചു പുരക്കുള്ളിൽ പൂട്ടിയിടുന്നവരും തമ്മിൽ വല്യ വ്യത്യാസമൊന്നും തത്വത്തിൽ ഇല്ല.

പെണ്ണ് പുറത്തിറങ്ങിയാൽ അന്നേരം വലിയ നാശം ഉണ്ടാകുമെന്നതൊക്കെ സ്ത്രീത്വത്തോടുള്ള അങ്ങേയറ്റത്തെ അധിക്ഷേപ പ്രയോഗമാണ്.
ഒന്നൂടി വിശദമാക്കിയാൽ, പ്രസവം ഏതാനും മണിക്കൂറുകളുടെ വേദനയല്ല, ഏകദേശം 280 ദിവസത്തെ സഹനത്തിന്റെ ഒടുക്കമാണത്. അസാധ്യക്ഷീണം, രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ. രക്തത്തിലെ പഞ്ചസാരയിലെ മാറ്റങ്ങൾ. ഛർദ്ദി, മനം പിരട്ടൽ, വിഷാദം, അതിനിടയിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഉപദേശാഭിപ്രായ പ്രകടനങ്ങൾ എന്ന് തുടങ്ങി സകലതും സഹിച്ചാണ് ഒരു സ്ത്രീയുടെ പത്ത് മാസം കടന്നുപോകുന്നത്.

പ്രസവം കഴിഞ്ഞാലോ? ശരീരം മുറിവുകളിൽ നിന്ന് സുഖപ്പെടാൻ തുടങ്ങുന്ന സമയത്താണ് മുലയൂട്ടലിലേക്ക് നീങ്ങുന്നത്. ഉറക്കമില്ലാത്ത രാത്രികൾ, ശരീരത്തിലെ വേദനകൾ. ഹോർമോൺ വ്യതിയാനം, പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത, അരക്ഷിതാസ്ഥ, പ്രസവരക്ഷ എന്ന ശിക്ഷ…
പിന്നീട്, കുഞ്ഞിന് ആഹാരവും സ്നേഹവും സമയവും വിദ്യാഭ്യാസവും നൽകണം. സ്വഭാവരൂപീകരണത്തിൽ കൂടെ നിൽക്കണം. കുട്ടിയുടെ അസുഖങ്ങളിലും പ്രശ്നങ്ങളിലും സന്തോഷങ്ങളിലും കൂടെ നിൽക്കണം. പതുക്കെ മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണം.

അതിനിടയിൽ, പ്രത്യേകിച്ച് പല സ്ത്രീകളും അനുഭവിക്കുന്നതുപോലെ, ഭർത്തൃവീട്ടിൽ നിന്നോ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ വരുന്ന വിധിക്കലും കുറ്റപ്പെടുത്തലുകളും എന്ന്‌ തുടങ്ങി പലതുമുണ്ട് പാക്കേജിൽ. കുട്ടിയുടെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും ചെറിയൊരു വീഴ്‌ച്ച ഉണ്ടായാൽ “ഓളെ വളർത്തുദോഷം” എന്ന ട്രോഫിയും ഉറപ്പായും വാങ്ങാം.
ഇതെല്ലാം സഹിച്ചും ക്ഷമിച്ചും പെറ്റുപോറ്റി വളർത്തുന്നതിനിടെ, ചെറുപ്പകാലം തൊട്ട് സ്വപ്നം കണ്ട് പഠിച്ചെടുത്ത ക്വാളിഫിക്കേഷൻ അനുസരിച്ചുള്ള ജോലി ചെയ്യാൻ സമ്മതിക്കാതെ പൂട്ടിയിടലും പുറം ലോകം തനിച്ച് കാണാൻ അനുവാദം നിഷേധിച്ച്‌ കാറ്റ് തട്ടാതെ തട്ടിൻപുറത്ത് ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കലും അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ്.

അടങ്ങി ഒതുങ്ങി കഴിയാനായിരുന്നെങ്കിൽ അതിന് വേണ്ടിയാണ് സ്ത്രീയുടെ ശരീരം പ്രകൃതി സജ്ജമാക്കിയിരിക്കുന്നതെങ്കിൽ, ഇന്ന് മനുഷ്യസ്ത്രീ ഇത്രയേറെ ഉയരങ്ങൾ കീഴടക്കില്ല. തലച്ചോറും ബുദ്ധിയും കഴിവും ഒക്കെ ഉള്ളത് കൊണ്ട് തന്നാണ്…
ആല്ലെങ്കിൽ, ശാസ്ത്രജ്ഞയായി ബഹിരാകാശം കാണാനും പഠിക്കാനും പോകില്ല .
വനിതാ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉണ്ടാകില്ല.
ഇത്രയേറെ പുസ്തകങ്ങൾ രചിക്കില്ല.
പൊതുനന്മക്കായി സംസാരിക്കുന്ന വിപ്ലവകാരികളായ നേത്രികൾ ഉണ്ടാകില്ല.
വിമാനം പറത്തില്ല.
കൃഷിയും നിർമാണവും ചികിത്സയും എന്ന്‌ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്തത്ര വിവിധ മേഖലകളിൽ ശോഭിക്കില്ല…

“എന്തൊക്കെ ആയിട്ടെന്താ, പെണ്ണല്ലേ?” എന്ന് പുച്ഛിച്ചു ചോദിച്ചു വഷളൻ ചിരി ചിരിക്കുന്ന പിന്തിരിപ്പന്മാരെ പണ്ഡിത വേഷത്തിലും പരിഷ്കാരിവേഷത്തിലും ഒക്കെ യഥേഷ്ടം കണ്ടിട്ടുണ്ട്. ഇത്ര ലജ്ജയില്ലാതെ ജനസാഗരത്തിന് മുന്നിൽ പെണ്ണ് പ്രസവിക്കാനും കുട്ടികളെ നോക്കാനും കുടുംബം നോക്കാനും വാതിലിനകത്ത് അടച്ചിടേണ്ടപ്പെടവൾ ആണ് എന്ന് നിർലജ്ജമായി വേദിയിൽ പ്രഖ്യാപിക്കുന്ന പുരുഷനെ വല്ലാത്തൊരു ഞെട്ടലോടെയാണ് കാണുന്നത്. എന്നിട്ട് അതിനെയങ്ങു ദിവ്യവത്കരിച്ച് സ്വയംപ്രഖ്യാപിത സ്‌ത്രീപക്ഷവാദിയായി തകർത്തിട്ടുമുണ്ട്. ഇത്രേം സ്‌നേഹാദരങ്ങൾ വേണ്ടാർന്ന്‌! ചങ്ങലയെ കൊലുസാണെന്ന്‌ പറഞ്ഞ്‌ പറ്റിച്ച്‌ ചാർത്തിത്തരുന്നോ…

സമൂഹത്തിന് മുന്നിൽ സമുദായത്തെ ചീത്തപ്പേര് കേൾപ്പിക്കുന്ന ഈ രണ്ടാം തരം പരിപാടി ഉണ്ടാക്കി വയ്‌ക്കുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ മാത്രം മതനേതാക്കൾ എന്ന് വിളിക്കപ്പെടുന്ന ഇവർക്ക് ബുദ്ധിയില്ലാതെ പോകുന്നത് എന്താണാവോ!
ഇന്ന് കണ്ടൊരു ഡോക്യുമെന്ററിയിൽ പോലും രക്ഷിതാക്കളുടെ ശ്രദ്ധ കിട്ടാത്തതിന്റെ പേരിൽ അതിനു പകരം വീട്ടുക എന്നതുപോലെ എട്ടു കൊലപാതകം നടത്തിയ ഒരു വ്യക്തിയെക്കുറിച്ച് കേട്ടു. രണ്ടു പ്രസവത്തിൽ നിർത്തുന്നതിന്റെ ദുഃഖമാണല്ലോ പറഞ്ഞത്.

രണ്ടു മക്കളെ നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഉത്തരവാദിത്തപ്പെട്ട പൗരന്മാർ ആക്കാൻ ഇത്രമേൽ സാങ്കേതികതയും സാമൂഹിക വിപത്തുകളും ഉള്ള ലോകത്ത് എത്ര ഭീഷണി ഉണ്ടെന്ന്, എത്ര മാത്രം സങ്കീർണ്ണം ആണെന്ന് കണ്ണടച്ചിരുട്ടാക്കുന്നവർക്ക് മനസ്സിലാകുന്നില്ല!
പെണ്ണ് എത്ര പ്രസവിക്കണമെന്ന് അവളും പങ്കാളിയും ചേർന്ന് തീരുമാനിച്ചോളും. പ്രിന്റർ അല്ല, മജ്ജയും മാംസവും വികാരവും വേദനയും ഒക്കെയുള്ള മനുഷ്യനാണ്. പുറത്ത് എടുക്കുന്നത് പ്രിന്റൗട്ടും അല്ല, ചുരുങ്ങിയത് രണ്ടര കിലോ ഒരു മനുഷ്യക്കുഞ്ഞിനെയാണ്. നല്ല അധ്വാനമുണ്ട്. No uterus, no opinion. അത്രേള്ളൂ…

Body autonomy എന്നൊരു സാധനം ഉണ്ട്. ഒന്ന് വായിച്ച്‌ പഠിക്കുന്നത് നന്നാവും. അപ്പഴും നിങ്ങളൊന്നും നന്നാവുമെന്ന് തരിമ്പും പ്രതീക്ഷയില്ല

Tags: Dr. Shimna Azeez
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്താദേ, ചോറും ഇറച്ചിയും തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കുത്തുമ്പോ നാട്ടിലുള്ള പെണ്ണുങ്ങളെ സംരക്ഷിക്കാൻ ഇറങ്ങേണ്ട ; ഡോ. ഷിംന അസീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.