Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 07:00 am IST
inKerala

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന സിപിഎം കേന്ദ്രകമ്മിറ്റി നിലപാടിനെ പരസ്യമായി തള്ളി പറഞ്ഞ് പിബി അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ വിശദീകരണപൊതുയോഗങ്ങള്‍. പാര്‍ട്ടിയാണ് ശരിയെന്നും വഴിതെറ്റി പോയവരെ പിന്തുണച്ച പൊതുസമൂഹത്തിനാണ് തെറ്റുപറ്റിയതെന്നുമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശദീകരണ യോഗങ്ങളുടെ പൊതുസമീപനം. താന്‍ നയിക്കുന്ന നേതൃത്വത്തെ ന്യായീകരിക്കാന്‍ പിണറായി വിജയന്‍ എല്ലാക്കാലവും സ്വീകരിക്കുന്ന പൊതുസമീപനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളും സമീപനങ്ങളും ചൂണ്ടിക്കാട്ടിയവരെ അധിക്ഷേപിച്ച് പുകച്ചുചാടിക്കുകയായിരുന്നു സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ഇതോടെയാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതര വീഴ്ച കണ്ടെത്തുകയും, കമ്മിറ്റിയുടെ നിഗമനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത്. നേതാക്കളുടെ വീഴ്ചകളും പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും കേന്ദ്രകമ്മിറ്റി പരസ്യമാക്കിയിട്ടും വീഴ്ചകള്‍ സമ്മതിക്കാന്‍ പിണറായി തയാറല്ലെന്ന് വ്യക്തമാകുകയാണ്.

എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതും കെ.കെ ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതും നേതൃത്വത്തിന്റെ വീഴ്ചയെന്ന് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെയാകെ തള്ളിപ്പറഞ്ഞ് താന്‍ തന്നെയാണ് പാര്‍ട്ടിയുടെ അവസാന വാക്ക് എന്ന് തെളിയിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും അതിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പിന്തുണ നല്‍കുന്നു എന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യാനും നടപടി സ്വീകരിക്കാനും സപ്തംബറില്‍ കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചകള്‍ സംഭവിച്ചതായി അംഗീകരിക്കില്ലെന്ന് പിണറായി വിജയന്‍ പരസ്യമായി വ്യക്തമാക്കുന്നത്.

വിശാല സംസ്ഥാന സമിതി യോഗത്തില്‍ ഏരിയ സെക്രട്ടറിമാരെ കൂടി ഉള്‍പ്പെടുത്തണമെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ വരെയുള്ളവരെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് സംസ്ഥാന നേതൃത്വം തീരുമാനം എടുത്തതും പിണറായിയെയും ഗോവിന്ദനെയും കടുത്ത വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുകള്‍ വീണതോടെ കടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. എന്നാല്‍ സ്വയം വിമര്‍ശനം നടത്താതെ പഴി മറ്റുള്ളവരില്‍ ചാരുക എന്ന തന്ത്രമാണ് പ്രതിപക്ഷ നേതാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പയറ്റുന്നത്. സിപിഐക്കെതിരെ നിലപാട് പിണറായി വിജയന്‍ സ്വീകരിച്ചതും ഇതിന്റെ ഭാഗമാണ്. സിപിഐക്ക് എതിരെ സിപിഎം അണികളിലും നേതാക്കളിലും ഉള്ള കടുത്ത വിരോധം മുതലെടുത്ത്, പാര്‍ട്ടിക്ക് വേണ്ടി എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കുന്നയാളാണ് താനെന്ന് ബോദ്ധ്യപ്പെടുത്തുക എന്ന അടവുനയവും ഇതിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.

Tags: Pinarayi VijayanCPM-CPI battleCPM Central Committee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.