India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്ട്രീയത്തില്‍ എത്തിച്ചതെന്ന സൂചനകള്‍ സോണിയാഗാന്ധി.തന്‍റെ ആത്മകഥയില്‍ എഴുതിയതായി പറയുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചതെന്ന സൂചനകള്‍ സോണിയാഗാന്ധി.തന്റെ ആത്മകഥയില്‍ എഴുതിയതായി പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. താന്‍ രാഷ്‌ട്രീയത്തിലെത്തിയതിനെയും തന്റെ പൂര്‍വ്വജീവിത കഥകളെയും വെളുപ്പിച്ചെടുക്കാനുള്ള ശ്രമം കൂടിയാണോ ഈ ആത്മകഥ എന്ന് ചിലര്‍ കണക്കുകൂട്ടുന്നു. പ്രധാനമന്ത്രി പദം ഉപേക്ഷിച്ചതിന്റെ കാരണവും സോണിയാഗാന്ധി ഈ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എക്സ് പ്രസ് പറയുന്നു.

സോണിയാഗാന്ധി എന്തുകൊണ്ട് പ്രധാനമന്ത്രിയായില്ല?

അന്ന് ഇന്ത്യക്കാരിയല്ല എന്ന കാരണം പറഞ്ഞാണ് രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍കലാം സോണിയഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും വിലക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദേശിയാണെന്ന കാരണം പറഞ്ഞ് അന്ന് കോണ്‍ഗ്രസ് നേതാവ് പി.എ. സാംഗ്മ ഉള്‍പ്പെടെയുള്ളവര്‍ സോണിഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് വരുന്നതിലെ പരസ്യമായി എതിര്‍ത്തിരുന്നു. സാംഗ്മ മാത്രമല്ല, ഇന്ന് കോണ്‍ഗ്രസിനൊപ്പം തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ശരദ് പവാര്‍, കോണ്‍ഗ്രസിന്റെ വക്താവായ താരിഖ് അന്‍വര്‍ എന്നിവരും എതിര്‍ത്തു. ഇതിന് പുറമേ പ്രാദേശിക നേതാക്കളായ തമിഴ്നാട്ടിലെ ജയലളിതയും ഉത്തര്‍പ്രദേശിലെ മുലായം സിങ്ങ് യാദവും വിദേശ പൗരയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കരുതെന്ന വാദത്തില്‍ ഉറച്ചുനിന്നു. സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നത് തടയാന്‍ ആവശ്യപ്പെട്ട് അന്ന് നിരവധി കത്തുകളാണ് അന്നത്തെ രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍ കലാമിനെ തേടി എത്തിയത്. എന്നാല്‍ താന്‍ സോണിയയെ പ്രധാനമന്ത്രിയാക്കാന്‍ തയ്യാറായിരുന്നു എന്ന് പിന്നീട് ടേണിംഗ് പോയിന്‍റ്:എ ജേണി ത്രൂ ചലഞ്ചസ് എന്ന പുസ്തകത്തില്‍ എപിജെ അബ്ദുള്‍ കലാം സൂചിപ്പിച്ചെങ്കിലും അന്ന് ഒരിയ്‌ക്കലും സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പറ്റാത്ത വിധം ശക്തമായ എതിര്‍പ്പുകള്‍ ദിവസം ചെല്ലുന്തോറും വ്യാപകമാവുകയായിരുന്നു. മറ്റൊരു രക്ഷയുമില്ലെന്ന ഘട്ടത്തില്‍ തന്നെയാണ് സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും പിന്‍മാറിയത്. പകരം ഒരു റബ്ബര്‍ സ്റ്റാമ്പായി മന്‍മോഹന്‍ സിങ്ങിനെപ്രധാനമന്ത്രിയാക്കിയ ശേഷം പിന്‍സീറ്റില്‍ ഇരുന്ന് പത്ത് വര്‍ഷത്തോളം ഇന്ത്യയെ ഭരിച്ചു. എപിജെ അബ്ദുള്‍ കലാം പിന്നീട് രചിച്ച . ഇത് എല്ലാവര്‍ക്കും അറിയാവുന്ന ചരിത്ര വസ്തുതയാണ്. അടുത്ത തവണ എപിജെ അബ്ദുള്‍ കലാമിനെ വീണ്ടും രാഷ്‌ട്രപതിയാക്കാന്‍ ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ തുനിഞ്ഞപ്പോള്‍ അതിനെ കോണ്‍ഗ്രസ് എതിര്‍ത്ത് തോല്‍പിച്ചതും ഇതിന്റെ പ്രതികാരമായിരുന്നു എന്നും ആരോപണമുണ്ട്. മറ്റൊന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കൊണ്ടുവന്ന പല ബില്ലുകളെയും രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍ കലാം എതിര്‍ത്തിരുന്നതും കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും അബ്ദുള്‍ കലാമിനെ തള്ളാന്‍ പ്രേരിപ്പിച്ചു.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ അറിയാവുന്ന പെന്‍ഗ്വിന്റെ എഡിറ്റിംഗ് സോണിയാഗാന്ധി അസ്വീകാര്യമായത് എന്തുകൊണ്ട്?

എന്തായാലും പെന്‍ഗ്വിന്‍ ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിക്കഴിഞ്ഞു. ഈ പുസ്തകത്തിലെ വിവാദഭാഗങ്ങളില്‍ പെന്‍ഗ്വിന്‍ ബുക്സ് വരുത്തിയ ചില മാറ്റങ്ങള്‍ക്ക് കൃത്യതയില്ലെന്ന് പറഞ്ഞ് ആ മാറ്റങ്ങള്‍ തള്ളിക്കയുകയായിരുന്നു സോണിയാഗാന്ധി. പെന്‍ഗ്വിനെപ്പോലെ ഇത്രയും പരിചയസമ്പന്നരായ പുസ്തകപ്രസാധകക്കമ്പനിയുടെ മാറ്റങ്ങള്‍ തള്ളിയതിനെ പലരും അമ്പരപ്പോടെയാണ് കാണുന്നത്. ചിലര്‍ ഇതിന്റെ പേരില്‍ സോണിയയെ പരിഹസിക്കുകയും ചെയ്യുന്നു. എന്തായാലും പുസ്തകത്തില്‍ ചില വിവാദങ്ങളുടെ വെടിമരുന്ന് ഒളിച്ചിരിപ്പുണ്ടെന്ന് വേണം കരുതാന്‍. അതല്ലെങ്കില്‍ പെന്‍ഗ്വിന്‍ അത് എഡിറ്റ് ചെയ്യില്ലായിരുന്നു.

ചില എഡിറ്റോറിയല്‍ മാറ്റങ്ങളും തിരുത്തലുകളും പെന്‍ഗ്വിന്‍ ബുക്സ് ആവശ്യപ്പെട്ടിരുന്നു. വിവാദപരാമര്‍ശങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇത്. സോണിയാഗാനധി എഴുതിയ ബിലോങിങ്: എ ജേര്‍ണി ഓഫ് ലൗ എന്ന പേരിലാണ് ആത്മകഥ എഴുതിയിരിക്കുന്നത്. ഇതോടെ ഹാര്‍പ്പര്‍ കോളിന്‍സ് ഉള്‍പ്പെടെ ചില പ്രസാധകര്‍ ഇതിന്റെ പ്രസിദ്ധീകരണത്തിനുള്ള അവകാശത്തിനായി സോണിയയെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

നവംബര്‍ പത്തിന് പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പികള്‍ പുറത്തിറക്കുമെന്നാണ് മുമ്പ് പരസ്യം ചെയിതിരുന്നത്. മുമ്പ് ചില പുസ്തകങ്ങള്‍ സോണിയാ ഗാന്ധി എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തെക്കുറിച്ച്‌ ആത്മകഥാപരമായ ഇത്ര തുറന്ന ഒരു എഴുത്ത് സോണിയയില്‍ നിന്ന് മുമ്പുണ്ടായിട്ടില്ലെന്നാണ് പ്രസാധകര്‍ പറഞ്ഞിരുന്നത്. സോണിയ ഇറ്റലിയിലെ കുട്ടിക്കാലം, രാജീവ് ഗാന്ധിയെ വിവാഹം കഴിച്ചശേഷം ഇന്ത്യയില്‍ എത്തിയത്. ഇന്ദിരാഗാന്ധിയുടെ മരുമകളായി കഴിഞ്ഞ കാലം എന്നിവ ഈ ഓര്‍മക്കുറിപ്പില്‍ എഴുതിയിരിക്കുന്നു.

Recent Posts