
ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)
ന്യൂദല്‍ഹി: ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനക ദൃശ്യം കണ്ട് നടുങ്ങിവിറയ്ക്കുകയാണ് ലോകം. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങല്‍ വൈറലായി പ്രചരിക്കുകയാണ്.
റസുവാഗാധി അതിർത്തി ക്രോസിംഗില്‍ ചൈനയുടെ ഭാഗത്തുള്ള ഇമിഗ്രേഷൻ ഓഫീസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഈ ഭയാനകമായ ദൃശ്യം ഉള്ളത്. ആദ്യം ചൈനയുടെ വിശാലമായ ഇമിഗ്രേഷന്‍ ഓഫീസ് കാണാം. ബഹുനിലക്കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട കൂറ്റന്‍ കെട്ടിടം. വീതിയേറിയ റോഡും മറ്റുമായി മനോഹരമായി ആസൂത്രണം ചെയ്ത കെട്ടിട സമുച്ചയം. പിന്നെ ആളുകള്‍ പേടിച്ച് ഓടിരക്ഷപ്പെടുന്നതാണ് കാണുന്നത്. അതിന് പിന്നാലെ കൂറ്റന്‍ തിരമാലകള്‍ അവിടേക്ക് എത്തുന്നതായി കാണാം. അത് ആ കെട്ടിടത്തെ ആകെ മൂടുന്നത് വരെയാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്ളത്.
ഈ സിസിടിവിയില്‍ ചൈനയിലെ സമയമാണ് കാണിക്കുന്നത്. ഇത് നേപ്പാളില്‍ രാവിലെ ഒമ്പത് മണിയാണ്. മിന്നല്‍ പ്രളയം വരുന്നതിന്റെ ശബ്ദം കേട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആളുകളെ കാണാം. ഇവരാരും രക്ഷപ്പെട്ടിരിക്കാന്‍ ഇടയില്ലെന്നും പറയുന്നു. ലോകത്തെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ദൃശ്യം.
ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം: