ജയ്‌പൂർ ; രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറിനെതിരെ പാറ്റാ പാർട്ടി . ‘സ്‌കൂൾ ഠീക്ക് കരോ’ ക്യാമ്പയിന്റെ ഭാഗമായി ജയ്‌പുരിലെ രാംപുര-കൻവാർപുര ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ പരിശോധന നടത്താൻപോയ സിജെപി വളണ്ടിയർമാർക്ക് മർദനമേറ്റ സംഭവത്തിൽ കുറ്റക്കാരെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നുമാണ് പാറ്റകളുടെ ഭീഷണി .
ഇന്ന് രാജസ്ഥാനാനിലെത്തിയ വോളണ്ടിയർമാരെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചിരുന്നു. തങ്ങളുടെ വാഹനങ്ങളുടെ ജനൽച്ചില്ലുകൾ തകർത്തു. ഫോണുകൾ തകർത്തു. തന്റെ ഷർട്ട് കീറി. നാലുപേരടങ്ങിയ സംഘത്തിലെ ഒരാളുടെ കൈ ഒടിഞ്ഞു. കല്ലുകൾ കൊണ്ടുപോലും അവർ ഞങ്ങളെ ആക്രമിച്ചു’, എന്നാണ് പാറ്റാ പാർട്ടി നേതാവ് അഷുതോഷ് റാൻക പറയുന്നത് .
‘എനിക്ക് മദൻ ദിലാവറിനോട് ഒന്നേ പറയാനുള്ളൂ- നിങ്ങൾക്ക് 48 മണിക്കൂറുണ്ട്. ഗുണ്ടകളെ അറസ്റ്റ് ചെയ്‌തേ മതിയാകൂ. അല്ലാത്തപക്ഷം രാജസ്ഥാനിലാകമാനം പ്രക്ഷോഭം നടത്തും. ഇത്തവണ ഞങ്ങൾ മദൻ ദിലാവറിന്റെ രാജി ആവശ്യപ്പെടും. രാജസ്ഥാന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്തദിനമാണ് ഇന്ന്’, അഷുതോഷ് പറഞ്ഞു.
അതേസമയം, ബഗ്രു ഗ്രാമത്തിൽ സന്ദർശനം നടത്താനെത്തിയ അഷുതോഷിനെയും സംഘത്തെയും ഗ്രാമവാസികൾ മടക്കി അയക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.
















