Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 12, 2026, 11:23 am IST
inSamskriti

മറ്റുള്ളവരെ യുദ്ധത്തിനയക്കുന്നതിന്റെ നിഷ്ഫലത മനസ്സിലാക്കി രാവണന്‍ സ്വയം യുദ്ധം നയിക്കാന്‍ തീരുമാനിച്ചു. ആയിരം കുതിരകള്‍ വലിക്കുന്ന മനോഹരമായ സ്വര്‍ണരഥത്തില്‍ കയറിയ രാവണന്‍, പത്തു തലകളിലും കിരീടമണിഞ്ഞ്, ഇരുപത് കൈകളിലും ആയുധങ്ങളും പിടിച്ച്, നടന്നു നീങ്ങുന്ന ഒരു പര്‍വ്വതത്തെപ്പോലെ യുദ്ധക്കളത്തില്‍ കാണപ്പെട്ടു. നിരവധി രാക്ഷസ യോദ്ധാക്കളും രാവണനെ പിന്തുടര്‍ന്ന് യുദ്ധത്തിനിറങ്ങി.

യുദ്ധം ആരംഭിച്ചപ്പോള്‍, രാവണന്‍ വാനരന്മാരില്‍ ഭീതി വിതച്ചു. രാമന്‍ യുദ്ധത്തിന് തയ്യാറായി, ലക്ഷ്മണനോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു, രാവണന്റെ കയ്യില്‍ ദിവ്യായുധമായ ചന്ദ്രഹാസവും മായാവിദ്യ കൈവശമുള്ള സൈന്യവും ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ലക്ഷ്മണന്‍ രാമനില്‍ നിന്നും ആശീര്‍വാദം തേടി, തന്റെ ഏറ്റവും ദുഷ്‌കരമായ പോ
രിനായി തയ്യാറെടുത്തു.

ഹനുമാന്‍ ഭയമേതുമില്ലാതെ രാവണന്റെ രഥത്തിലേയ്‌ക്ക് ചാടിക്കയറി, വാനര ന്മാരുടെ കൈകള്‍കൊണ്ടാവും രാവണന്റെ അവസാനമെന്ന് പ്രഖ്യാപിച്ചു കൊണ്ട് രാവണന്റെ മേല്‍ കൈകൊണ്ട് ആഞ്ഞടിച്ചു. പെട്ടെന്ന് രാവണന്‍ ഒരു ദിവ്യമായ ശൂലം, ശക്തി, ലക്ഷ്മണനുനേര്‍ക്കെറിഞ്ഞപ്പോള്‍ ലക്ഷ്മണന്‍ ബോധം കെട്ടുവീണു. എന്നാല്‍ ഹനുമാന്‍ ലക്ഷ്മണനെ എളുപ്പത്തില്‍ എടുത്ത് രാമന്റെയടുത്തേയ്‌ക്ക് കൊണ്ടുപോയി.

പിന്നെ രാമനും രാവണനും തമ്മില്‍ യുദ്ധം ആരംഭിച്ചു. രാമന്‍ ഹനുമാന്റെ തോളില്‍ കയറി രാവണനെ നേരിട്ടു. രാമരാവണ യുദ്ധം സമുദ്രങ്ങളെ നടുക്കിയിളക്കി. രാവണന്‍ ഹനുമാനെ അടിച്ചുവീഴ്‌ത്തിയെങ്കിലും രാമന്റെ അമ്പ് രാവണനെ അബോധാവസ്ഥയിലാക്കി. രാമന്‍ രാവണരഥം നശിപ്പിച്ചശേഷം രാവണനോട് അന്ന് പോയി വിശ്രമിച്ച് അടുത്ത ദിവസം തിരികെ വന്ന് പോരിന്നിറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കുംഭകര്‍ണന്റെ ഉപദേശം


കുംഭകര്‍ണന്‍ ഉണര്‍ന്നപ്പോള്‍ വലിയ അളവില്‍ ഭക്ഷണവും രക്തവും കഴിച്ചശേഷം അയാള്‍ യുദ്ധത്തിനിറങ്ങാനുള്ള രാവണന്റെ അപേക്ഷ ശ്രദ്ധയോടെ കേട്ടു. രാമന്റെ സേനയെ നശിപ്പിക്കാന്‍ ജ്യേഷ്ഠന്‍ അനുജന്റെ സഹായം തേടിയപ്പോള്‍ കുംഭകര്‍ണ്ണന്‍ വളരെ ആഴത്തിലുള്ള തത്ത്വചിന്തയോടെ ജ്ഞാനികള്‍ക്കു ചേര്‍ന്ന ഒരു മറുപടി നല്‍കി. ബുദ്ധിമാനായ അനുജന്റെ ഉപദേശം, പ്രത്യേകിച്ച് സീതയെ തിരികെ നല്‍കാനുള്ള വിഭീഷണന്റെ നിര്‍ദ്ദേശം അവഗണിച്ചത് അനുചിതമായിപ്പോയി എന്നു രാവണനോട് തുറന്നു പറഞ്ഞു. മാത്രമല്ല, സീതയോടുള്ള രാവണന്റെ ആഗ്രഹം പോലുള്ള സുഖലോലുപത്വം നാശത്തിലേക്ക് നയിക്കുമെന്നും കുംഭകര്‍ണ്ണന്‍ പറഞ്ഞു. പക്ഷേ, കുംഭകര്‍ണ്ണന്റെ ഈ ധര്‍മ്മപ്രഭാഷണത്താല്‍ ക്രുദ്ധനായ രാവണന്‍ ‘വൃഥാവാക്കുകള്‍ പറയുന്നതിന്നു പകരം പ്രവര്‍ത്തിച്ചു കാണിക്കാന്‍’ അനുജനെ വെല്ലുവിളിച്ചു.
രാമന്റെ കൈകളാല്‍ മരിക്കുന്നത് ജനനമരണ ചക്രത്തില്‍ നിന്ന് മോചനം കിട്ടാനുള്ള മാര്‍ഗ്ഗമാകുമെന്നറിയുന്ന കുംഭകര്‍ണ്ണന്‍ രാവണന് വേണ്ടി യുദ്ധത്തിനിറങ്ങാമെന്ന് ഒടുവില്‍ സമ്മതിച്ചു.

കുംഭകര്‍ണ വധം
കുംഭകര്‍ണ്ണന്‍ യുദ്ധക്കളത്തില്‍ ചാടിവന്ന് ചലിക്കുന്നൊരു പര്‍വ്വതം പോലെ ഭീമാകാരനായി നിറഞ്ഞുനിന്നു. അയാള്‍ യുദ്ധക്കളത്തില്‍ ഭീകരമായ നാശം വിതച്ചു. തൊഴിച്ചകറ്റി അവന്‍ സുഗ്രീവനെ പരാജയപ്പെടുത്തി. തന്റെ മൂക്കിനുള്ളിലൂടെയും ചെവികളിലൂടെയും ഓടി രക്ഷപ്പെട്ട യോദ്ധാക്കളെ നിഷ്പ്രയാസം പിടികൂടി വിഴുങ്ങി. ലക്ഷ്മണന്റെ അമ്പുകള്‍ക്കുപോലും കുംഭകര്‍ണ്ണനെ തടയാന്‍ കഴിഞ്ഞില്ല. അവസാനം രാമന്‍ നേരിട്ട് ഇടപെട്ട്, കുംഭകര്‍ണ്ണന്റെ വലത് കൈയും ആയുധവും വെട്ടിക്കളഞ്ഞു. പക്ഷേ ആ വീരരാക്ഷസന്‍ ഇടത് കൈകൊണ്ട് ശക്തിയായി പൊരുതിനിന്നു. അവന്‍ ഒരു പര്‍വ്വതം എടുത്തെറിയാന്‍ തുടങ്ങവേ രാമന്‍ ഇന്ദ്രാസ്ത്രംകൊണ്ട് അതിനെ പ്രതിരോധിച്ചു. അപ്പോള്‍ രാമന്‍ അവന്റെ കാലുകള്‍ മുറിച്ചു, വായില്‍ നിരവധി അമ്പുകള്‍ ഒരേസമയം എയ്ത് അവസാനം തലയും മുറിച്ചു വീഴ്‌ത്തി. കുംഭകര്‍ണ്ണന്റെ തല ലങ്കയുടെ വാതില്‍ക്കല്‍ ചെന്നു വീണു. ഭീമാകാരമായ ദേഹം സമുദ്രത്തിലും ചെന്നു പതിച്ചു.

 

Tags: ramayanaDevotionalRavanaRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

കഅ്ബയിൽ ആ കാലത്ത് വിഗ്രഹാരാധന ഉണ്ടായിരുന്നു ; മൃഗബലിയും, മനുഷ്യ കുരുതിയും നടന്നിരുന്നുവെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.