തിരുവനന്തപുരം: തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം താന്‍ ജീവിച്ചിരുന്നതെന്ന് നടന്‍ ദിലീപ്. ആലുവയില്‍ സി എം ഹൈദരാലിയുടെ അൻവർ മെമ്മോറിയല്‍ ആശുപത്രിയുടെ പ്രവർത്തന പുനരാരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില പോലീസുകാർ ചേർന്ന് തന്നെ ചികിത്സിച്ച ഡോക്ടറെയും ബലിയാടാക്കിയെന്ന് നടന്‍ ദിലീപ്. ഇങ്ങിനെ അവര്‍ ചെയ്തത് തന്നെ ഒറ്റപ്പെടുത്താനായിരുന്നെന്നും ദിലീപ് പറഞ്ഞു. തന്റെ പേരില്‍ ഡോ. ഹൈദരാലിയെ പോലുള്ള നല്ല മനുഷ്യരെയും ബലിയാടാക്കി.തന്റെ കാര്യത്തില്‍ അവസാനം സത്യം ജയിച്ചത് പോലെയാണ് കഴിഞ്ഞ 9 വർഷക്കാലത്തിനുശേഷം ആശുപത്രി ഡോക്ടർക്ക് തിരിച്ചു കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിക്ക് ഒപ്പം തന്നെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും പുനരാരംഭിച്ചു. 2017ല്‍ നടത്തിപ്പ് ഏറ്റെടുത്തവർ പ്രവർത്തനം മോശമാക്കിയതിനെ തുടർന്ന് സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടിയാണ് സ്ഥാപനം ഡോക്ടർ ഹൈദരാലി വീണ്ടെടുത്തത്.
















