World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

സുന്നി മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നിവ ചേര്‍ന്നുള്ള നേറ്റോ മാതൃകയിലുള്ള സഖ്യം വരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മെക്ക: സുന്നി മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നിവ ചേര്‍ന്നുള്ള നേറ്റോ മാതൃകയിലുള്ള സഖ്യം വരുന്നു. സൗദിയിലെ മെക്കയില്‍ വെച്ചാണ് അംഗരാജ്യങ്ങള്‍ ഒപ്പിട്ടത്. ഈ അംഗരാജ്യങ്ങളിലെ ഏതെങ്കിലും ഒന്നിനെ തൊട്ടാല്‍ മറ്റ് മൂന്ന് രാജ്യങ്ങളും അതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കും എന്നതാണ് പ്രധാനവ്യവസ്ഥ.

അതേ സമയം ഈ നേറ്റോ മോഡല്‍ സുന്നിരാജ്യങ്ങളുടെ സഖ്യം ഒരിയ്‌ക്കലും ഇറാന് എതിരെയുള്ളതല്ലെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഈ സഖ്യം ഇറാനെതിരെ നിലപാടെടുത്താന്‍ പാകിസ്ഥാനില്‍ കലാപമുണ്ടാക്കുമെന്ന് ഷിയാകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാനില്‍ ഷിയാകളുടെ ജനസംഖ്യ 20 ശതമാനത്തോളം വരും.

പ്രധാനമായും ഈ സഖ്യം രൂപീകരിച്ചിരിക്കുന്നത് യെമനിലെ ഹൂതികളെ നേരിടാനാണെന്ന് കരുതുന്നു. ഹൂതികളെ ഒറ്റക്കെട്ടായി നേരിടാന്‍ തയ്യാറായാല്‍ ഇതിനെ തുര്‍ക്കി പിന്തുണയ്‌ക്കുമെന്് വിദേശകാര്യമന്ത്രി ഫിദാന്‍ പ്രസ്താവിച്ചിരുന്നു.. യെമനിലെ ഹൂതികള്‍ തുടര്‍ച്ചയായി സൗദി അറേബ്യയുടെ എണ്ണശാലകള്‍ക്ക് നേരെ വരെ മിസൈല്‍ ആക്രമണം നടത്തുകയാണ്.

അതുപോലെ യുഎസിന് സൗദി അറേബ്യക്ക് വേണ്ടത്ര സുരക്ഷ നല‍്കാന്‍ കഴിയാത്തതിനാലാണ് സൗദി ഇത്തരമൊരു സുന്നി രാജ്യങ്ങളുടെ ഐക്യമുന്നണി കെട്ടിപ്പൊക്കാന്‍ തീരുമാനിച്ചത്. പാകിസ്ഥാന്‍ ഒരു ആണവായുധമുള്ള രാജ്യമാണ് എന്നതും സൗദിയെ ആകര്‍ഷിച്ചിട്ടുണ്ട്. അതിനാല്‍ പാകിസ്ഥാനെയും തുര്‍ക്കിയെയും ഈജിപ്തിനെയും കൂട്ടിനിര്‍ത്തി ഒരു പ്രതിരോധവലയം തീര്‍ക്കാനാണ് സൗദി ഈ നേറ്റോ മോഡലില്‍ നാലംഗ രാജ്യങ്ങളുടെ ഐക്യമുന്നണി രൂപീകരിച്ചിരിക്കുന്നത്.

ഹൂതികള്‍ക്ക് തിരിച്ചടി നല്കണമെന്നത് സൗദിയുടെ ആഗ്രഹമാണ്. ഇതിനെ പിന്തുണയ്‌ക്കാന്‍ തുര്‍ക്കി തയ്യാറാണ്.യെമനിലെ ഹൂതികള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഈ സഖ്യത്തിലെ പാകിസ്ഥാനു ഈജിപ്തും തയ്യാറാണ്.

Recent Posts