
തിരുവനന്തപുരം ; മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻഎസ്എസ് . തിരുവനന്തപുരം മന്നം ക്ലബ്ബിൽ നടത്താനിരുന്ന പരിപാടിയാണ് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത് . എൻഎസ്എസുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് ഗണേഷ് കുമാറിന് വേദി നിഷേധിച്ചത്.
മന്നം റിസർച്ച് ഫൗണ്ടേഷൻ തയ്യാറാക്കിയ ‘ദേവതാരുവിലെ ഇത്തൽക്കണ്ണികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് മന്നം ക്ലബ്ബിൽ നടത്താൻ തീരുമാനിച്ചിരുന്നത്. നായർ സംരക്ഷണ സമിതിയായിരുന്നു സംഘാടകർ. പരിപാടി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. ദേവദാരുവിലെ ഇതിൽ കണ്ണികൾ എന്ന പുസ്തകപേര് അനുയോജ്യമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ദേവദാരു വൃക്ഷത്തിൽ ഇത്തിൾ കണ്ണി പിടിച്ചാൽ വെട്ടുക. ഇത്തിൾ കണ്ണിയാണ്. ഈ പുസ്തകം നായർ സമുദായ അംഗങ്ങൾ മാത്രം അല്ല. എല്ലാവരും വായിക്കണം. മന്നത്തിന്റെ മാതാവ് തുടങ്ങിവച്ച ഈ പ്രസ്ഥാനം ഇന്ന് ചിലർ കയ്യടക്കിയിരിക്കുന്നു. ഇതിൽ ഇന്ന് ജനാധിപത്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പരിപാടി ആദ്യം നിശ്ചയിച്ചത് മന്നം ക്ലബ്ബിൽ. കാര്യങ്ങൾ തുറന്നു പറയാൻ പറ്റുന്ന ഒരിടത്ത് പരിപാടി നടത്തിയാൽ പോരെ എന്ന് ഞാൻ ചോദിച്ചു .സംഘടനയിൽ ഇന്ന് ചില ഇത്തിൽ കണ്ണികൾ പിടിമുറുക്കിയിരിക്കുന്നു. ഇതിൽകണ്ണികൾ ആജ്ഞാനുവർത്തികളാണ്. മന്നം ഇരുന്ന കസേരയിൽ ഇരിക്കുന്നവർ ആലോചിക്കണം. കനക സിംഹാസനത്തിൽ ഏത് ശുനകനും ഇരിക്കാം എന്ന ആലോചനയിൽ ഇരിക്കരുത്. തിരുവനന്തപുരത്ത് എൻഎസ്എസ് നേതാക്കൾ പലരും ഇന്ന് ചായക്കട നടത്തുന്നു.ഒരു ഐടി പാർക്ക് തുടങ്ങി സമുദായ അംഗങ്ങൾക്ക് ജോലി നൽകാൻ എൻഎസ്എസ് ശ്രമിച്ചില്ല പകരം ചെയ്തത് ചായക്കട തുടങ്ങാൻ സഹായം നൽകലായിരുന്നു.
മന്നത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ബാലകൃഷ്ണപിള്ള.ഞാൻ എൻഎസ്എസിൽ അംഗമാണ്, തിരഞ്ഞെടുക്കപ്പെട്ടതാണ്. ഓടിളക്കി വന്നതല്ല. ഡയറക്ടർ ബോർഡിൽ നിന്ന് മാറ്റിയതിൽ കാര്യമുണ്ട്. ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചു. മറുപടി നൽകിയത് സമദൂര നിലപാടാണ്. ഹരികുമാർ കോയിക്കലിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് തന്നെ അനുശോചന യോഗം കൂടി. മകനെ ഭാരവാഹിയായി തെരഞ്ഞെടുത്തു.
ഞാൻ മന്നത്തിന് ബലിയിടാൻ ഭാഗ്യം ലഭിച്ച ആർ ബാലകൃഷ്ണപിള്ളയുടെ മകനാണ്. ഇന്ദിരാഗാന്ധിയുടെ സ്മൃതി മണ്ഡപം സോണിയ ഗാന്ധിക്ക് പൂട്ടി വയ്‌ക്കാനാകുമോ. ശിവഗിരിയിൽ എത്ര ലോക, ദേശീയ നേതാക്കൾ വന്നു. എന്തുകൊണ്ട് ഇങ്ങനെയുള്ളവരെ ചങ്ങനാശ്ശേരിയിൽ എത്തിക്കാൻ ആകുന്നില്ല. മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല. ഇടുങ്ങിയ മനസ്സാണ് കാരണം. ചങ്ങനാശ്ശേരിയിലേക്ക് ഒരു ജാഥ നടത്തേണ്ടിയിരിക്കുന്നു. രാജ്യം ആദരിക്കുന്നവരെ കൊണ്ടുവന്ന് മന്നത്തിനെ സ്മരിക്കണം
ഡൽഹിയിലെ സിജെപി നടത്തിയത് പോലെ നായന്മാർ ഒന്നിച്ചൊഴുകണം. തിരുവനന്തപുരത്തെ നായന്മാർ ലജ്ജിപ്പിക്കുന്ന സമരത്തിന് ഇറങ്ങരുത്. മന്നത്തിനായി നിങ്ങൾ ഇറങ്ങു. സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം. അയാൾ ഒരു സമുദായ അംഗമല്ലേ.
ഇതിൽ കണ്ണികളെ പറിച്ചു കളയാം. ഇത് അതിനു കഴിയില്ല. ധനലക്ഷ്മി ബാങ്കിൽ എന്താണ് നടക്കുന്നത്. ധനലക്ഷ്മി ബാങ്കിൽ കിടന്ന കോടികണക്കിന് രൂപ താലൂക്ക് യൂണിയനുകളെ കൊണ്ട് ഒരു ദിവസം കൊണ്ട് പിൻവലിപ്പിച്ചു. മന്നത്തിന്റെ ചെറു മക്കൾക്ക് അവിടെ കയറാൻ കഴിയില്ല. അവിടെ പുഷ്പാർച്ചന നടത്താൻ എല്ലാ നായർ സമുദായ അംഗങ്ങൾക്കും അവകാശമുണ്ട്. എൻഎസ്എസ്സിനിതിരെ ആദ്യം പരാതി നൽകിയത് ജനറൽ സെക്രട്ടറിയുടെ മകളാണ്
എന്റെ അച്ഛൻ എന്നോട് പറഞ്ഞു NSS നെതിരെ നിൽക്കരുത് എന്ന്.എന്നാൽ എൻഎസ്എസ്നെ തിരുത്താൻ ഞാൻ ഉണ്ടാകും. എൻഎസ്എസിനെതിരെ പ്രതിഷേധിക്കുന്നവർ ഒന്നിക്കുക. പ്രതിഷേധിക്കുന്നവർ പൂവ് കൊണ്ടു വന്ന് സ്മൃതി മണ്ഡപത്തിലേക്ക് മതിലിനും മുകളിലൂടെ അർപ്പിക്കുക. മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് അവൻ നമ്മുടെ കാലു പിടിക്കുമെന്ന്. പറവൂർ മണ്ഡലത്തിലെ ഏതെങ്കിലും പ്രായം ചെന്ന സമുദായ അംഗത്തിന്റെ കാലുപിടിച്ചാൽ മതിയോ. അതോ ഇവിടെ വരണമോ എന്ന് ഞാൻ ചോദിച്ചുവെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.