
കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
കൊച്ചി ദല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യണമെന്നും ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കണമെന്നും ടിജി മോഹന്‍ദാസ് പറഞ്ഞതായ ഭാഗ്യലക്ഷ്മിയുടെ പ്രസ്താവന നുണയെന്ന് വിലയിരുത്തല്‍.
സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ ടിജി മോഹൻദാസ്, പ്രധാനമന്ത്രി മോദിയുടെയും എച്ച്എം അമിത് ഷായുടെയും സ്ഥാനത്ത് താനായിരുന്നെങ്കിൽ ദൽഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ഐപിസിയുടെ സെക്ഷൻ 144 പ്രകാരം ബലപ്രയോഗം നടത്തുമായിരുന്നുവെന്ന പ്രസ്താവനയാണ് നടത്തിയത്. അല്ലാതെ ഒരിയ്‌ക്കലും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നോ ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കണമെന്നോ പറഞ്ഞിട്ടില്ല.
ടിജിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ പല ചാനലുകളും ഭാഗ്യലക്ഷ്മിയുടെ ഈ പ്രസ്താവന ആവര്‍ത്തിച്ചിരിക്കുകയാണ്. ടിജിയുടെ വിവാദ വീഡിയോ കണ്ടവര്‍ ചുരുക്കമാണെന്ന് വേണം കരുതാന്‍. പലരും ഭാഗ്യലക്ഷ്മി നടത്തിയ ഈ പ്രസ്താവന ആവര്‍ത്തിക്കു മാത്രമാണ് ചെയ്തത്. പിന്നീട് പല ചാനലുകളും ടിജിയെ കേരളം കണ്ട ഏറ്റവും വലിയ ഭീകരനാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ടിജിയുടെ അറസ്റ്റ് എന്ന് വരെ പല ചാനലുകളും കൊട്ടിഘോഷിച്ചിരുന്നു. എസ് ഡിപിഐയുടെ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി ടിജിയെ അറസ്റ്റ് ചെയ്തത്.
ടിജി മോഹന്‍ദാസിനെതിരെ പോലീസ് ചുമത്തിയ വകുപ്പുകളെല്ലാം മൂന്ന് വർഷത്തെ ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ മാത്രമാണ്. മൂന്ന് വർഷത്തിൽ താഴെയുള്ള തടവ് കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്… ഭരണകക്ഷിയെ തൃപ്തിപ്പെടുത്താനുള്ള രാഷ്‌ട്രീയ നാടകം മാത്രമാണ് ഈ അറസ്റ്റ്. ഇപ്പോള്‍ ടിജിയുടെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങളും ചില മുതിര്‍ന്ന അഭിഭാഷകര്‍ നടത്തുന്നുണ്ട്.