ചെന്നൈ: ജാര്‍ഖണ്ഡിലെ പിഎസ് സി പരീക്ഷാക്രമക്കേടിനെതിരെ നടക്കുന്ന പടുകൂറ്റന്‍ വിദ്യാര്‍ത്ഥി സമരം അവിടം ഭരിയ്‌ക്കുന്ന കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഉള്‍പ്പെട്ട സര്‍ക്കാരിനെതിരാണ്. ഈ സമരത്തില്‍ സിജെപി പങ്കെടുത്തിട്ടില്ല. പ്രസ്താവനയിലൂടെ പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് സിജെപി ചെയ്തത്.
ഇതിനിടെ ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് ബിബിസി പ്രസിദ്ധീകരിച്ച ലേഖനം വിവാദമാവുകയാണ്. ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമരം പരക്കുകയാണെന്ന് വാദിക്കുന്ന ബിബിസി ജാര്‍ഖണ്ഡ് സമരത്തെ ജന്തര്‍ മന്തര്‍ സമരവുമായി ബന്ധിപ്പിക്കുകയാണ്. ജാര്‍ഖണ്ഡ് സമരത്തെ സിജെപി പിന്തുണയ്‌ക്കുന്നുവെന്നും പറയുന്നു. വാസ്തവത്തില്‍ ജാര്‍ഖണ്ഡ് സമരത്തിന് സിജെപി നേതാക്കള്‍ ആരും തന്നെ എത്തിയിട്ടില്ല എന്നിരിക്കെയാണ് ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് സിജെപി മുന്‍പന്തിയില്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ബിബിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
What a fraudulent report by BBC! Linking Jharkhand protests to Jantar Mantar and saying CJP is supporting it. BBC is the greatest threat to truth in global media today
— S Gurumurthy (@sgurumurthy) August 7, 2026
ഇതേക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ എസ് ഗുരുമൂര്‍ത്തി എക്സില്‍ പ്രതികരിച്ചത് ഇങ്ങിനെയാണ്:.
“ബിബിസിയുടെ എന്തൊരു വഞ്ചനാപരമായ റിപ്പോർട്ട്! ജാർഖണ്ഡ് പ്രതിഷേധങ്ങളെ ജന്തർ മന്തറുമായി ബന്ധിപ്പിച്ച് സിജെപി അതിനെ പിന്തുണയ്‌ക്കുന്നുവെന്ന് പറയുന്നു. ഇന്ന് ആഗോള മാധ്യമങ്ങളിൽ സത്യത്തിനെതിരായ ഏറ്റവും വലിയ ഭീഷണി ബിബിസിയാണ്.”
















