ഡോ. കെ. എസ്. രാധാകൃഷ്ണൻ
ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസമില്ല എന്നാണ് അഭിജീത് ദീപ്കെ പറയുന്നത്. ഇന്ത്യൻ ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങളും ഉപയോഗിച്ചു കൊണ്ടാണ് ഇത് പറയുന്നത് എന്നും ഓർക്കണം. പാർലിമെന്റ്, കോടതി, ഇലക്ഷൻ കമ്മീഷൻ, മാദ്ധ്യമങ്ങൾ എന്നിവയിലെല്ലാം വിശ്വാസം നഷ്ടമായിരിക്കുന്നു എന്ന് സി ജെ പി നേതാവായ ദീപ്കെ വിശദീകരിച്ചു. ഏത് സംവിധാനത്തിലും ജനങ്ങൾക്കുള്ള വിശ്വാസം തകർത്താൽ ആ സംവിധാനം തകർക്കാൻ കഴിയും എന്ന് പരീക്ഷിച്ച് അറിഞ്ഞ വ്യക്തിയാണ്
ജോർജ് സോറസ് . ലണ്ടൻ ബാങ്ക് തകരാൻ പോകുന്നു എന്ന തെറ്റായ പ്രചരണം നടത്തി. ഒരാഴ്ച കൊണ്ട് ബാങ്ക് തകർത്തു. അതിലൂടെ ഒരു ദശലക്ഷം പൗണ്ട് ഒറ്റ രാത്രി കൊണ്ട് സമ്പാദിച്ച മാന്യനാണ് സോറസ്. അതായിരുന്നു സോറസിന്റെ തുടക്കം.
അതേ തന്ത്രം ഉപയോഗിച്ച് അനേകം ധനകാര്യ സ്ഥാപനങ്ങളെ മാത്രമല്ല അനേകം രാജ്യഭരണ കൂടങ്ങളെയും തകർക്കാൻ സോറസിന് കഴിഞ്ഞു. അതിൽ അവസാനത്തേതായിരുന്നു ബംഗ്ലാദേശ്. ഇതിനായി നിരാശരും അരാജകവാദികളും അദ്ധ്വാനിക്കാൻ മടിയുള്ളവരുമായ ചെറുപ്പക്കാരുടെ ചെറുസംഘത്തെയാണ് സോറസ് ഉപയോഗിക്കുന്നത്. മഹാ ഭൂരിപക്ഷം വരുന്ന ബംഗ്ലാദേശ് ജനതയും കാഴ്ചക്കാരായി നിൽക്കെയാണ് പ്രധാനമന്ത്രി ഹസീനയെ അവരുടെ വീട് ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചത്. ആ ശ്രമം മഹത്താണ് എന്ന് പ്രചരിപ്പിക്കാനും ആളുണ്ടായി. പ്രചാരകർക്കും സോറസ് വിഹിതം നൽകിയിരുന്നു. ഇതിനു വേണ്ടിയാണ് ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ എന്ന അന്താരാഷ്ട എൻ ജി ഒ സോറസ് സ്ഥാപിച്ചത്. വിദ്യാർത്ഥി സമരങ്ങൾക്ക് മാത്രമായി ധനസഹായം നൽകുന്ന ഒരു ഉപസംഘടനയും സോറസ് രൂപീകരിച്ചിട്ടുണ്ട്. ജോർജിന്റെ മകൻ അലക്സാണ്ടർ സോറസാണ് ഇപ്പോൾ അതിന്റെ നായകൻ. ബംഗ്ലാദേശിലെ വിദ്യാർത്ഥി സമരം ഉണ്ടാക്കിയതും അവിടുത്തെ സർക്കാരിനെ തകർത്തതും യൂനസിനെ
ഭരണാധികാരിയാക്കിയതും അലക്സാണ്ടർ സോറസിന്റ കൗശലവും ധനശേഷിയുമാണ്. സോറസിന്റെ ഓപ്പൺ സൊസൈറ്റിയുടെ കർമ്മപരിപാടിയെ ഇങ്ങിനെ സംക്ഷേപിക്കാം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആവർത്തിച്ചു പ്രചരിപ്പിക്കുക. വൈകാരികമായ പ്രകടനങ്ങളിലൂടെ ഈ ആരോപണങ്ങളെ സമൂഹത്തിൽ പടർത്തുക. അതിന്റെ അടിസ്ഥാനത്തിൽ നിയമ വാഴ്ച നശിപ്പിക്കുക. അക്രമത്തിലൂടെ ഭരണകൂടത്തെ തകർക്കുക.
പല രാജ്യങ്ങളിലും സോറസ് ഈ തന്ത്രം ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട്. ഹ്രസ്വകാല നുണകളുടെ പ്രചരണമാണ് സോറസ് ഉപയുക്തമാക്കുന്നത്. പറയുന്നതു നുണയാണ് എന്ന് തെളിയിക്കപ്പെടുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ അടുത്ത നുണ പ്രചരിപ്പിക്കുക. നിരന്തരം നിർഭയമായി നുണകൾ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുക. ഇതാണ് സോറസിന്റെ ഓപ്പൺ സൊസൈറ്റി തന്ത്രം.
ഇതുകൊണ്ടാണ് റഷ്യ, ഹംഗറി, പോളണ്ട്, തുർക്കി, ഖസാഖിസ്ഥാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ സോറസിന്റെ സംഘടനകളെ
നിരോധിച്ചത്. സോറസ് ഇതിലൂടെ ലക്യമാക്കുന്നത് സാമ്പത്തിക ലാഭമാണ്.
ധനകാര്യസ്ഥാപനങ്ങൾ, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ, രാജ്യഭരണ സംവിധാനങ്ങൾ എന്നിവയെല്ലാം തകർക്കുന്നതിലൂടെയാണ് സോറസ് ലോക ധനികരിൽ ഒരാളായി മാറിയത്. പതിനായിരം കോടി ഡോളർ മോദിയേയും ഇന്ത്യയേയും തകർക്കാനായി മാറ്റിവെച്ചു കാത്തിരിക്കുകയാണ് സോറസ് . സോറസ് ബി കെ നെഹ്റുവിന്റെ ഭാര്യാബന്ധുവാണ്. ബി കെ നെഹ്റു ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരൻ.
സോറസിന്റെ വാത്സല്യഭാജനമാണ് രാഹുൽ ഗാന്ധി. ഇന്ത്യയെ തകർത്ത് രാഹുലിനെ ഭരണാധികാരിയാക്കേണ്ടത് സോറസിന്റെ ആവശ്യമാണ്. അതിനാവശ്യമായ തുക മുടക്കാമെന്നു സോറസ് ഉറപ്പു നൽകിയിട്ടുണ്ട്.
അമേരിക്കയിൽ നിന്നും പറന്നിറങ്ങിയ
ദീപ്കെക്ക് സോറസുമായി ബന്ധമുണ്ടാ?
ഇന്ത്യൻ ഭരണഘടനാ സംവിധാനങ്ങളിൽ
വിശ്വാസമില്ല, എന്ന ദീപ്കെയുടെ പ്രസ്താവനയിൽ കേൾക്കുന്നത് സോറസിന്റ സ്വരമാണ്. രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ സംഘത്തെ പരിക്ഷിക്കുന്നത്.
മഹാനായ സോറസിന്റെ ആപ്തവാക്യം ഇതാണ്: ഏതൊരു സംവിധാനത്തിന്റേയും സൗകര്യങ്ങളും ദൗർബല്യങ്ങളും കണ്ടെത്തുക. അതിനെ ഉപയോഗിച്ചു കൊണ്ട് അതിനെ തന്നെ തകർക്കുക. കോടതിയെ ഉപയോഗിച്ചു കൊണ്ട് കോടതിയിൽ വിശ്വാസമില്ല എന്നു പ്രചരിപ്പിക്കുക. മാദ്ധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് മാദ്ധ്യമങ്ങളിൽ
വിശ്വാസം നഷ്ടമായി എന്നു പറയുക. തെരത്തെടുപ്പിൽ തോറ്റാൽ തെരത്തെടുപ്പിൽ വിശ്വാസമില്ല എന്നു പ്രചരിപ്പിക്കുക.ഇതാണ് സോറസ് തന്ത്രം. നാം കരുതിയിരിക്കണം.
പരിഹരിക്കപ്പെട്ട പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു
ദീപ്കെ യുടെ സമരം. പി എസ് സി കൾ, യു പി എസ് സി , സർവ്വകലാശാലകൾ , ഹൈയർ ഒസെക്കന്ററി ബോർഡ് എന്നിവരെല്ലാം നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ എത്രയോ വട്ടം ചോർന്നിരിക്കുന്നു. ചോദ്യപേപ്പർ ചോർന്നാൽ ആ പരീക്ഷ റദ്ദ് ചെയ്യും. വീണ്ടും പരീക്ഷ നടത്തും. ഫലം പ്രഖ്യാപിക്കും തുടർന്നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ചോദ്യപേപ്പർ പോരാൻ ഇടയാക്കിയ സംഭവത്തെ കുറിച്ച് അന്വേഷിക്കും. കുറ്റക്കാർക്ക് എതിരെ നടപടികൾ സ്വീകരിക്കും.
ഈ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാതിനു ശേഷമായിരുന്നു ദീപ് കെ സമരം തുടങ്ങിയത്. ചോദ്യപേപ്പർ ചോർന്നതിന്റെ പേരിൽ പി എസ് സി ചെയർമാൻമാരോ സർവ്വകലാശാല വൈസ് ചാൻസലർമാരോ നാളിതുവരെ രാജി വെച്ചിട്ടില്ല. വകപ്പ് മന്ത്രിമാരുടെ കാര്യം പറയാനുമില്ല.
കാരണം അവരാരും ചോദ്യപേപ്പർ പോർച്ചുമായി നേരിട്ടു ബന്ധുള്ളവർ അല്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരു സ്വയം ഭരണ സ്ഥാപനമാണ്.
അതിന്റെ നടത്തിപ്പിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ബന്ധവും ഇല്ല .എന്നിട്ടും സമരക്കാർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ഈ സമരം
നടക്കുന്ന കാലത്താണ് ആലപ്പുഴ ജില്ലയിൽ ഒന്നരലക്ഷത്തിലധികം പേർ എഴുതിയ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നത്. ചോദ്യക്കടലാസ് ചോർന്നാൽ വകുപ്പുമന്ത്രി രാജിവെക്കണം എന്ന സിദ്ധാന്തമനുസരിച്ചാണെങ്കിൽ കേരളത്തിലെ മുഖ്യമന്ത്രി രാജി വെക്കേണ്ടതായിരുന്നു. ഇവിടെയാണ് ദീപ് കെ സമരത്തിന്റെ രാഷ്‌ട്രീയം തെളിയുന്നത്.
















