ന്യൂദല്‍ഹി: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണനയത്തില്‍ പലിശനിരക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. റിസര്‍വ്വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പയുടെ പലിശ നിരക്ക് അഥവാ റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്ന നിലനിര്‍ത്താന്‍ തീരുമാനമായി.
ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ച പണനയം ഇതോടെ.ഭവന-വാഹന വായ്‌പകള്‍ എടുത്ത രാജ്യത്തെ കോടിക്കണക്കായ ഇടത്തരക്കാര്‍ക്ക് ആശ്വാസമേകും. കാരണം റിസര്‍വ്വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പകള്‍ക്കുള്ള പലിശ നിരക്ക് അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ ഉപഭോക്താക്കളുടെ വായ്‌പയ്‌ക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ ഉള്‍പ്പെടെയുള്ള ഫ്ലോട്ടിംഗ് പലിശ നിരക്കിലുള്ള വായ്‌പകളുടെ പ്രതിമാസ തിരിച്ചടവില്‍ വര്‍ധനവ് ഉണ്ടാകില്ല. നിലവില്‍ ഇഎംഐ അടച്ചുകൊണ്ടിരിക്കുന്നവർക്കും പുതിയ വായ്‌പകള്‍ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ആശ്വാസകരമാണ്.
സ്ഥിര നിക്ഷേപ പലിശനിരക്കുകളിലും മാറ്റങ്ങള്‍ ഉണ്ടാകില്ല. അതായത് സ്ഥിരനിക്ഷേപം ഇട്ടിരിക്കുന്നവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അതേ പലിശ മാത്രമേ ലഭിയ്‌ക്കൂ. സാധാരണയായി റിപ്പോ നിരക്കില്‍ മാറ്റം വരുമ്പോഴാണ് ബാങ്കുകള്‍ നിക്ഷേപ-വായ്‌പ പലിശ നിരക്കുകള്‍ പുനഃക്രമീകരിക്കാറുള്ളത്. അതില്‍ മാറ്റമില്ലാത്തതിനാല്‍, സ്ഥിരനിക്ഷേപത്തിലും വലിയ മാറ്റം ഉണ്ടാകില്ല.
















