Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

ചൈനയില്‍ വരെ എത്താന്‍ ശേഷിയുള്ള 10000ല്‍ പരം കീലോറ്റര്‍ ദൂരപരിധിയുള്ള അഗ്നി-6 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിക്കാന്‍ പോകുന്നതെന്നാണ് അഭ്യൂഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 06:53 pm IST
inIndia, Defence
ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യ 2530 കിലോമീറ്റര്‍ ദൂരത്തില്‍ ആഗസ്ത് 6,7 തീയതികളില്‍ വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കാനുള്ള നീക്കം ഇന്ത്യയുടെ ഏറ്റവും ശക്തമായ ആണവ മിസൈല്‍ പരീക്ഷിക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ വരെ എത്താന്‍ ശേഷിയുള്ള 10000ല്‍ പരം കീലോറ്റര്‍ ദൂരപരിധിയുള്ള അഗ്നി-6 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിക്കാന്‍ പോകുന്നതെന്നാണ് അഭ്യൂഹം.

ഇന്ത്യയുടെ പ്രതിരോധഗവേഷണ സ്ഥാപനമായ ഡിആർഡിഒ (ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യോമ-സമുദ്ര ഇടനാഴികളില്‍ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള നോട്ടാം (വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് പൈലറ്റുമാർക്കും അധികാരികള്‍ക്കും നല്‍കുന്ന മുന്നറിയിപ്പ്) പുറപ്പെടുവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,530 കിലോമീറ്റർ ദൂരത്തിലാണ് നിയന്ത്രണം. ഒഡീഷ തീരത്തുള്ള മിസൈല്‍ പരീക്ഷണ കേന്ദ്രമായ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപ് മുതല്‍ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളും ആകാശപാതയും ഉള്‍പ്പെടുന്ന മേഖലയിലാണ് ‘നോട്ടം’ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 8ന് ഇന്ത്യ അഗ്നി6 മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇത് ഒരു പ്രാഥമിക പരീക്ഷണം മാത്രമായിരുന്നു. അപ്പോള്‍ തന്നെ ഈ പരീക്ഷണ വാര്‍ത്ത ലോകമാധ്യമങ്ങളിലും അമേരിക്കയിലും വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. എന്നാല്‍ അന്ന് ഈ മിസൈലിന്റെ സമ്പൂര്‍ണ്ണ ശേഷി പരീക്ഷിക്കപ്പെട്ടിരുന്നില്ല. അതാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്നും പറയുന്നു.

അഗ്നി 6ന്റെ പരീക്ഷണമാണ് നടക്കുന്നതെന്ന തീരമാനത്തിലെത്താന്‍ കാരണം?

12,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-6 സാങ്കേതികമായി പൂർണസജ്ജമാണെന്ന് ഈയിടെ ഡിആർഡിഒ ചെയര്‍മാന്‍ സമീർ വി കാമത്ത് പ്രസ്താവിച്ചിരുന്നു. അടുത്ത തലമുറ അഗ്നി-6 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ (ഐസിബിഎം) പൂർണ്ണ തോതിലുള്ള വികസനത്തിനും പരീക്ഷണത്തിനുമായി മുന്നോട്ട് പോകാൻ ഡിആര്‍ഡിഒ സാങ്കേതികമായി തയ്യാറാണെന്നായിരുന്നു സമീർ വി. കാമത്ത് പ്രസ്താവിച്ചത്. ഈ പ്രസ്താവനയാണ് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അഗ്നി 6ന്റെ അന്തിമ അനുമതിക്കായി കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സമീര്‍ വി കാമത്ത് പ്രസ്താവിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അസാധാരണമായ രീതിയിലുള്ള നോട്ടാം പ്രഖ്യാപനം വന്നത്. 2,530 കിലോമീറ്റർ വിസ്തൃതിയില്‍ കടലിനടിയിലും വ്യോമപാതയിലും കരയിലും ഒരുപോലെ നിയന്ത്രണം.പ്രഖ്യാപിക്കുക എന്നത് അസാധാരണ നീക്കമായിരുന്നു. ഒഡീഷ തീരത്തുള്ള മിസൈല്‍ പരീക്ഷണ കേന്ദ്രമായ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപ് മുതല്‍ ഇന്ത്യൻ മഹാസമുദ്രത്തില്‍ വരെ രണ്ട് ദിവസത്തേക്ക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിലക്കാണ് സംശയം ദൃഢപ്പെടുത്തുന്നത്. മാത്രമല്ല, ചൈനയിലെ മാധ്യമങ്ങള്‍ ഇന്ത്യയുടെ ഈ നീക്കത്തെ ചൈനീസ് ഭരണാധികാരികള്‍ അതീവ ഗൗരവത്തോടെയാണ്നിരീക്ഷിക്കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സംഭവവികാസങ്ങള്‍ എല്ലാം ചേര്‍ത്തുവെയ്‌ക്കുമ്പോഴാണ് ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള അഗ്നി 6 എന്ന ആണവ മിസൈലിന്റെ പരീക്ഷണം തന്നെയാണ് നടക്കാന്‍ പോകുന്നതെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

ഇന്ത്യയുടെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആണവ മിസൈല്‍…ചൈന അഗ്നി 6നെ ഭയക്കുന്നത് ഇതുകൊണ്ടാണ്…

ഇന്ത്യയുടെ അഗ്നി 6 നെക്കുറിച്ച് നേരത്തെത്തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും ശക്തമായ ആണവ ബാലിസ്റ്റിക് മിസൈലാണ്. ശരിക്കുപറഞ്ഞാല്‍ ആണവ പോര്‍മുന വഹിക്കുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആണിത്. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗതയില്‍ കുതിക്കുന്നതാണ് അഗ്നി6 എന്ന ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍. 11000 മുതല്‍ 12000 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് ഇവയ്‌ക്ക് കുതിക്കാന്‍ കഴിയും. ഇന്ത്യയും ചൈനയും തമ്മില്‍ 6316 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ. അതിനര്‍ത്ഥം ചൈനയുടെ ഏത് ഭാഗത്തും അഗ്നി 6ന് പതിക്കാന്‍ സാധിക്കുമെന്നര്‍ത്ഥം. ചൈനയില്‍ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തും അഗ്നി 6ന് ചെന്ന് പതിക്കാന്‍ സാധിക്കും. മാത്രമല്ല, യൂറോപ്പിലേക്കും കുതിക്കാന്‍ കഴിയും.

സാധാരണ സൈനിക പരീക്ഷണങ്ങള്‍ക്കായി ഇത്രയും വിസ്തൃതിയില്‍ നിയന്ത്രണം ഏർപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ തന്ത്രപ്രധാന സംവിധാനത്തിന്റെ പരീക്ഷണമാണ് പ്രദേശത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. സൈനിക പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അപകട സാദ്ധ്യത ഒഴിവാക്കുന്നതിനായി വ്യോമപാതയിലും സമീപ സമുദ്രമേഖലയിലും താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അതില്‍ നിന്ന് വ്യത്യസ്തമാണ്.

ചൈനയുടേതുള്‍പ്പെടെ ലോകത്തിലെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് പറക്കുന്ന അഗ്നി 6

അഗ്നി 6 മിസൈലിന്റെ ഒരു പ്രത്യേകത ഒരു മിസൈലിനുള്ളില്‍ തന്നെ പരമാവധി 10 ആണവ പോര്‍മുനകള്‍ വരെ ഘടിപ്പിക്കാന്‍ സാധിക്കും എന്നതാണ്. അതായത് ഒരൊറ്റ അഗ്നി6 മിസൈല്‍ ഉപയോഗിച്ച്‌ പത്ത് ലക്ഷ്യങ്ങളില്‍ ആണവസ്ഫോടനം നടത്താന്‍ സാധിക്കും. അതായത് ഓരോ ആണവ പോര്‍മുനയ്‌ക്കും സ്വതന്ത്രമായി പറന്ന് ചെന്ന് അതതിന് അടയാളപ്പെടുത്തിയ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. അത്രയ്‌ക്ക് മാരകമാണ് അഗ്നി6 മിസൈല്‍. ഖരഇന്ധനം നിറച്ച റോക്കറ്റ് മോട്ടോറാണ് അഗ്നി 6നെ കുതിപ്പിക്കുന്നത് എന്നതിനാല്‍ അതിവേഗം അയയ്‌ക്കാം എന്നതാണ് മറ്റൊരു സവിശേഷത. കൗണ്ട് ഡൗണ്‍ അതിവേഗത്തില്‍ നടത്താന്‍ കഴിയും. യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനമായ താഡ്, ചൈനയുടെ എച്ച് ക്യു 19, റഷ്യയുടെ എസ് 500 തുടങ്ങിയവയുടെ മിസൈലുകളുടെ കണ്ണ് വെട്ടിച്ച് പറക്കാന്‍ പ്രത്യേക കഴിവും അഗ്നി 6ന് ഉണ്ട്. അഗ്നി6നെ അടിച്ചിടാന്‍ വ്യോമപ്രതിരോധസംവിധാനങ്ങളില്‍ നിന്നും വരുന്ന മിസൈലുകള്‍ക്ക് പിടികൊടുക്കാതെ പറക്കല്‍പാത മാറ്റാനുള്ള എംഎആര്‍വി (മെനൂവറബിള്‍ റീ എന്‍ട്രി വെഹിക്കിള്‍) സാങ്കേതിക വിദ്യ ഇതിലുണ്ട്.

ആഗസ്ത് ആറിനും ഏഴിനും നടക്കാനിരിക്കുന്ന പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ മിസൈല്‍ നവീകരണ പദ്ധതികള്‍ അതിവേഗത്തില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍.

Tags: Agni6 missileIndia Nuclear missilechinaDefenceLatest newsIndian defenceICBMNOTAM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

Entertainment

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.