India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

മോദിയല്ല അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം തേടിയത് എന്നിരിക്കെ, വിവരാവകാശപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ മോദിയെ വിമര്‍ശിക്കാന്‍ ഒരുമ്പെടുന്നതിന് പിന്നിലെ അഭിജിത് ദിപ്കെയുടെ ചേതോവികാരം മനസ്സിലാവുന്നില്ല.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സിജെപിയുടെ നേതാവ് അഭിജിത് ദീപ്കെയ്‌ക്ക് യുഎസിലെ ചെലവേറിയ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനുള്ള ഫണ്ട് ആര് നല്കി എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഒരു വിവരാവകാശപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതിന് മറുപടിയായി മോദിയുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കൂ എന്നാണ് അഭിജിത് ദീപ്കെ മറുപടി നല്‍കുന്നത്. മോദിയല്ല അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം തേടിയത് എന്നിരിക്കെ, വിവരാവകാശപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ മോദിയെ വിമര്‍ശിക്കാന്‍ ഒരുമ്പെടുന്നതിന് പിന്നിലെ അഭിജിത് ദിപ്കെയുടെ ചേതോവികാരം മനസ്സിലാവുന്നില്ല. അതെ, സിജെപിയുടെ ലക്ഷ്യം മോദി സര്‍ക്കാരാണ് എന്നകാര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഫണ്ട് ഇറക്കിയവരുടെ ലക്ഷ്യവും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് തന്നെയാണ്. .

ഈയിടെ പഞ്ചാബ് പിഎസ് സി പരീക്ഷയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബിജെപിയും ശിരോമണി അകാലിദളും അവിടുത്തെ ആം ആദ്മി സര്ക്കാരിനെതിരെ സമരം ചെയ്തിരുന്നു. എന്നാല്‍ അവിടേക്ക് സിജെപിയോ അഭിജിത് ദീപ്കേയോ തിരിഞ്ഞുനോക്കിയിട്ടില്ല. അതുപോലെ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് കൂടിഅധികാരം പങ്കിടുന്ന സരക്കാരിനെതിരെ അവിടുത്തെ പിഎസ് സി പരീക്ഷയിലെ ക്രമക്കേടിനെതിരെ സമരം നടന്നിട്ടുംസിജെപി തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ഇടപെട്ടില്ലെങ്കില്‍ നാണക്കേടാകും എന്ന സ്ഥിതി വന്നപ്പോള്‍ സമരക്കാരെ ഫോണിലൂടെ വിളിക്കുക മാത്രം ചെയ്തു ദീപ്കെ. ജാര്‍ഖണ്ഡില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സമരം ചെയ്യുന്നത്.

മാത്രമല്ല, മോദിയുടെ ഡിഗ്രിസര്‍ട്ടിഫിക്കറ്റ് അഭിജിത് ദീപ്കെ ചോദിക്കുമ്പോള്‍ അഭിജിത് ദീപ്കെയും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള ബന്ധവും വെളിപ്പെടുകയാണ്. നേരത്തെ മോദിയുടെ വിദ്യാഭ്യാസ യോഗ്യത തേടി കോടതിയില്‍ കേസ് നടത്തിയിട്ടുള്ള വ്യക്തിയാണ് അരവിന്ദ് കെജ്രിവാള്‍.

ഗുജറാത്തിലെ സൂറത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമിത് തിവാരി എന്ന വിവരാവകാശപ്രവര്‍ത്തകനാണ് അഭിജിത് ദീപ്കെയുടെ വരുമാനസ്രോതസ്സും ഒരു കോടി സിജെപിക്ക് സംഭാവന ലഭിച്ച കാര്യവും അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുന്നത്. അതുപോലെ രാഷ്‌ട്രീയ നേതാവായ കപില്‍ സിബല്‍ ഒരു കോടി രൂപ സിജെപിക്ക് സംഭാവന നല്‍കാം എന്ന് അറിയിച്ചിട്ടുണ്ട്.എങ്ങിനെയാണ് രാഷ്‌ട്രീയ പാര്‍ട്ടിയല്ലാത്ത സിജെപിക്ക് ഈ തുക സ്വീകരിക്കാന്‍ സാധിക്കുക എന്ന ചോദ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് എന്നിവര്‍ക്കും അമിത് തിവാരി പരാതി നല്‍കിയിരിക്കുന്നത്.

അഭിജിത് ദിപ്കെയുടെ അച്ഛന്‍ ഭഗവന്‍ റാവു ദിപ്കെ മഹാരാഷ്‌ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ് മെന്‍റ് കോര്‍പറേഷനില്‍ (എംഐഡിസി) 60000 മുതല്‍ 65000 വരെ ശമ്പളം ലഭിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഇങ്ങിനെ ഒരാളുടെ മകന് അമേരിക്കയിലെ ചെലവേറിയ ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചത് എങ്ങിനെയാണ്?- ഇതാണ് വിവരാവകാശ പ്രവര്‍ത്തകനായ അമിത് തിവാരി ചോദിക്കുന്നത്.

 

Recent Posts