ന്യൂദല്‍ഹി: സിജെപി വക്താവായ സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നത്? ഏത് വിദേശ സംഘടനകളാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്? ഇതെല്ലാം ചോദിക്കാന്‍ ഇന്ത്യയ്‌ക്ക് എല്ലാ അവകാശവുമുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത്മലാനി.
സൗരവ് ദാസ് രാഷ്‌ട്രീയമായിനിഷ്കളങ്കനായ ചെറുപ്പക്കാരനാണെന്നും തോന്നുന്നില്ലെന്നും മഹേഷ് ജെത് മലാനി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മഹേഷ് ജെത്മലാനി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജയിലില്‍ കഴിയുന്ന ഉമർ ഖാലിദുമായി സൗഹൃദമുള്ളയാളാണ് സൗരവ് ദാസ്. അയാള്‍ ഉമര്‍ ഖാലിദിനും ഷർജീൽ ഇമാമിനും വേണ്ടി ആവർത്തിച്ച് വാദിച്ചിട്ടുള്ള ആളാണ്. കൂടാതെ ഉമര്‍ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും കേസുകൾ കേൾക്കുന്ന ജഡ്ജിമാരുടെ ധൈര്യത്തെയും സത്യസന്ധതയെയും പോലും ചോദ്യം ചെയ്തിട്ടുണ്ട്.- മഹേഷ് ജെത്മലാനി പറയുന്നു.
സ്വയം ഒരു “സ്വതന്ത്ര പത്രപ്രവർത്തകൻ” എന്ന് വിശേഷിപ്പിക്കുന്ന ആളാണ് സൗരവ് ദാസ്. യുഎസ് ആസ്ഥാനമായുള്ള പുലിറ്റ്‌സർ സെന്‍റർ ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് ധനസഹായം സ്വീകരിച്ചിട്ടുണ്ട്.
സിജെപിക്ക് വേണ്ടി സൗത്ത് ദൽഹിയിലെ ആഡംബര വസതിയെക്കുറിച്ചുള്ള ഫോട്ടോഗ്രാഫുകളും മറ്റും പരസ്യമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയ്‌ക്ക് ചോദിക്കാൻ എല്ലാ അവകാശവുമുണ്ട്: സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നത്? ഏത് വിദേശ സംഘടനകളാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്?- മഹേഷ് ജെത്മലാനി ചോദിക്കുന്നു.















