കൊച്ചി : ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി വ്യവസായികൾ സ്വന്തം ജോലിക്കാരെ ഡൽഹി കലാപത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്ത് കൊടുത്ത് അയച്ചെന്ന വിഷയത്തിൽ പ്രതികരിച്ച് ജിതിൻ ജേക്കബ്. ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർ മറന്ന് പോയ ഒരു കാര്യമുണ്ട് . ഡൽഹിയിലേക്ക് ഉള്ള ടിക്കറ്റ് മാത്രമേ കമ്പനി മുതലാളിക്ക് നൽകാൻ കഴിയൂ, പാസ്പോർട്ട് ഇന്ത്യാ ഗവൺമന്റ് നൽകിയതാണെന്നാണ് ജിതിൻ പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം…
വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ രേഖകൾ പ്രകാരം
വിദ്യാർത്ഥി സമരത്തിന്റെ മറവിൽ ഡൽഹിയിലെ ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന കലാപത്തിൽ പങ്കെടുത്തവരിൽ 101 പേർ കൊലപാതകക്കേസിലും, 62 പേർ കൊലപാതകശ്രമക്കേസിലും 284 പേർ കവർച്ചക്കേസിലും, 61 പേർ ബലാത്സംഗക്കേസിലും, 6 പേർ പോക്സോ കേസിലും, 25 പേർ ലൈംഗികാതിക്രമക്കേസിലും, 229 പേർ ആയുധം കൈയിൽവച്ച കേസിലും ഉൾപ്പെട്ടവർ ആണ്.
കലാപത്തിൽ പങ്കെടുത്തവരിൽ 2,873 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് ഫേഷ്യൽ സ്കാനിങ്ങിലൂടെ വ്യക്തമായതായി ഡൽഹി പൊലീസ് ഔദ്യോഗികമായി തന്നെ പറയുന്നു.
ജീവിതത്തിൽ ഒരു വിദ്യാർത്ഥി സമരത്തിൽ എങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും നിസംശയം പറയാൻ കഴിയുന്ന ഒന്നാണ്, ഡൽഹിയിൽ കണ്ടത് പോലത്തെ കലാപം അഴിച്ചു വിടാൻ വിദ്യാർത്ഥികൾക്ക് ആകില്ല എന്നത്.
അവിടെ സമരം എന്ന പേരിൽ ഒത്തുകൂടിയതിൽ 90% ഉം കൊടും ക്രിമിനലുകളും, സമര ജീവികളും, കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വരെ വന്ന potential മത തീവ്രവാദികളും ആയിരുന്നു എന്നത് പുറത്ത് വന്നത് സ്ഥിതിക്ക് ഇനി മറ്റേത് ഇറക്കുക അല്ലേ..? എന്ത്..? ഇരവാദം…! 😁😁
ഈ കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്താൽ ഞങ്ങൾ വീണ്ടും
ജന്തർ മന്തറിൽ വന്നു സമരം ചെയ്യും എന്നാണ് ഇപ്പോൾ ഭീഷണി. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറെക്കുറെ എല്ലാവരും തന്നെ വിദ്യാർത്ഥികൾ അല്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്.
ഇനിയിപ്പോൾ ഇരവാദവും, മോങ്ങലും ആയിരിക്കും എങ്ങും. ഈ കൊടും ക്രിമിനലുകൾക്ക് വേണ്ടി മനുഷ്യാവകാശക്കാർ ഇപ്പോൾ എത്തും. ഈന്തപ്പഴത്തിനും അണ്ടിപ്പരിപ്പിനും ഗൾഫിൽ പോയി കുനിഞ്ഞു നിൽക്കുന്ന മാപ്രകൾ അന്തി ചർച്ച നടത്തിയും, എഡിറ്റോറിയൽ എഴുതിയും കരഞ്ഞ് മെഴുകും.
സർക്കാർ വാഗ്ദാനം ലംഘിച്ചു എന്ന് പറഞ്ഞാണ് മറ്റൊരു കരച്ചിൽ. ഇവറ്റകൾക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല എന്ന് മനസിലായി. സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസില്ല എന്നെ പറഞ്ഞുള്ളൂ, അക്രമം അഴിച്ചു വിട്ടവരെ അടപടലം പൂട്ടും. അതാണ് രാജ്യമെങ്ങും ഇപ്പോൾ കാണുന്നത്.
ഇനി സർക്കാർ കേസ് പിൻവലിച്ചാലും കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒട്ടനവധി സംഘടനകളും, വ്യക്തികളും മുന്നോട്ട് വരും.
മറ്റൊരു രസകരമായ കാര്യം, മാപ്പ് പറച്ചിൽ വീഡിയോകളുടെ പ്രളയം ആണ്. കഴിഞ്ഞ ദിവസം വരെ വീരവാദവും, തെറിവിളിയും, അശ്ലീലവും പറഞ്ഞ് ‘വൈറൽ’ ആയവർ, ഇപ്പോൾ കരഞ്ഞ് മെഴുകുക ആണ്. മെന്റൽ ടോർച്ചർ, ഡിപ്രെഷൻ എന്നൊക്കെ പറഞ്ഞ് കരച്ചിൽ തന്നെ കരച്ചിൽ..!
ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി വ്യവസായികൾ അവരുടെ ജോലിക്കാരെ ഡൽഹി കലാപത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്ത് കൊടുത്ത് അയച്ചു എന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഈ കലാപത്തിന് ലഭിച്ച വിദേശ പിന്തുണ.
ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർ മറന്ന് പോയ ഒരു കാര്യമുണ്ട്, ഡൽഹിയിലേക്ക് ഉള്ള ടിക്കറ്റ് മാത്രമേ കമ്പനി മുതലാളിക്ക് നൽകാൻ കഴിയൂ, പാസ്പോർട്ട് ഇന്ത്യാ ഗവൺമന്റ് നൽകിയതാണ്.
ഒരു വ്യക്തിക്ക് ഇത്തരം കാര്യങ്ങളിൽ പരാതി നൽകുന്നതിനും, ഫോളോ അപ്പ് ചെയ്യുന്നതിനും പരിമിതികൾ ഉണ്ട്, പക്ഷെ ഒരു സംഘടനയ്‌ക്ക് അങ്ങനെ അല്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് കലാപം ഉണ്ടാക്കിയ വിഷയമാണ്, നിസംഗത വെടിയൂ എന്നേ പറയാൻ ഉള്ളൂ.
എന്തായാലും കലാപം കഴിഞ്ഞു, ഇനി ഇരവാദത്തിന്റെ നാളുകൾ ആണ്. രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ട 2873 ഓളം കൊടും ക്രിമിനലുകളുടെ മനുഷ്യാവകാശവും പറഞ്ഞുള്ള മോങ്ങൽ നടക്കട്ടെ. അതിൽ പുതുമ ഒന്നുമില്ല. പക്ഷെ കലാപലക്ഷ്യവുമായി ഇന്ത്യയിലേക്ക് വിമാനം കയറി തിരിച്ചു പോയവർക്കെതിരെ എന്ത് നടപടി ഉണ്ടാവുമെന്ന് അറിയാൻ ആണ് ഞാൻ കാത്തിരിക്കുന്നത്
















