ന്യൂഡൽഹി ; നീറ്റ് പേപ്പർ ചോർച്ച കേസിൽ ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പാറ്റാപാർട്ടി നടത്തിയ ആഘോഷങ്ങൾക്കെതിരെ ആരോപണം ശക്തമാകുന്നു. വൈറലായ വീഡിയോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളോട് ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കും പ്രതികരിച്ചു. “വിജയത്തോടൊപ്പം വിനയവും ഉണ്ടായിരിക്കണം” എന്ന് വാങ്‌ചുക്ക് പറഞ്ഞു. ബഹുമാനത്തോടെയും സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും ആഘോഷിക്കാൻ അദ്ദേഹം പിന്തുണക്കാരോട് അഭ്യർത്ഥിച്ചു. വിജയം നേടുന്നത് പോലെ തന്നെ ബഹുമാനവും വിനയവും നിലനിർത്തുന്നതും പ്രധാനമാണെന്ന് സോനം പറഞ്ഞു.
സിജെപി അനുയായികളും പാർട്ടിയുടെ വീഡിയോയെ വിമർശിച്ചു. യൂട്യൂബർ മേഘ്‌നാദ്, സിജെപി നേതാക്കൾക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു, പ്രതിഷേധങ്ങൾ അവസാനിച്ചതിനുശേഷം ഡസൻ കണക്കിന് പ്രതിഷേധക്കാർ തെരുവുകളിൽ വീടില്ലാത്തവരും വിശക്കുന്നവരുമായി കഴിയുമ്പോൾ ചിലർ പാർട്ടി നടത്തുകയായിരുന്നുവെന്ന് മേഘ്‌നാദ് പറഞ്ഞു.ഒരു മാസത്തിലേറെയായി ജന്തർ മന്തറിൽ സിജെപി നേതാക്കൾക്കൊപ്പം തമ്പടിച്ചിരുന്ന ഡസൻ കണക്കിന് പ്രതിഷേധക്കാർക്ക് യാത്രയും ഭക്ഷണവും താൻ ഒരുക്കിയതായി മേഘ്‌നാദ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
“ കഴിഞ്ഞ രണ്ട് ദിവസമായി ഞാനും മറ്റ് കുറച്ചുപേരും സ്വന്തം പണം ഉപയോഗിച്ച് നിരാലംബരും പട്ടിണി കിടക്കുന്നവരുമായ സിജെപി വളണ്ടിയർമാരെയും പ്രതിഷേധക്കാരെയും വീട്ടിലേക്ക് അയച്ചു. ഞാൻ ഒന്നും പറയാൻ പോകുന്നില്ല, പക്ഷേ ഈ വീഡിയോ കണ്ടു, എനിക്ക് വളരെ ദേഷ്യമുണ്ട്.നിങ്ങൾ പാർട്ടി നടത്തുമ്പോൾ, ഡൽഹിയിലെ 70-ലധികം പ്രതിഷേധക്കാരും വിദ്യാർത്ഥികളും പട്ടിണി കിടന്നു, കാരണം നിങ്ങൾ അത് കാര്യമാക്കേണ്ടതില്ലായിരുന്നു. അഭിനന്ദനങ്ങൾ സിജെപി, നിങ്ങൾ ഒടുവിൽ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയായി മാറിയിരിക്കുന്നു“ എന്നും മേഘ്നാദ് പറഞ്ഞു.
















