Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 28, 2026, 06:12 am IST
in Editorial

മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനോടുള്ള അടുപ്പം കൊണ്ടാണ് മകള്‍ വീണാ വിജയന് മാസപ്പടിയായി കോടിക്കണക്കിന് രൂപ നല്‍കിയതെന്ന് സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ഇ.ഡിക്കു നല്‍കിയ മൊഴി പുറത്തായിരിക്കുന്നു. ശശിധരന്‍ കര്‍ത്തയുടെ സ്വത്ത് കണ്ടെത്തലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇങ്ങനെയൊരു മൊഴി നല്‍കിയത്. ചോദ്യം ചെയ്യലില്‍ വീണ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. 2024 ലാണ് ഇങ്ങനെയൊരു മൊഴി സിഎംആര്‍എല്‍ കമ്പനി മേധാവി ഇ.ഡിക്ക് നല്‍കിയത്. അന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ്. നിയമസഭയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ ഇത്തരം യാതൊരു ഇടപാടുകളും താനോ മകളോ ചെയ്തിട്ടില്ലെന്നാണ് പിണറായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചവരെ പിണറായി കടന്നാക്രമിക്കുകയും ചെയ്തു.

വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനി തന്റെ കമ്പനിയായ സിഎംആര്‍എല്ലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ശശിധരന്‍ കര്‍ത്തയുടെ മൊഴിയിലുണ്ട്. നഷ്ടത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന ദുര്‍ബലമായ കമ്പനിയാണ് വീണയുടേതെന്നും മൊഴിയില്‍ പറയുന്നു. ഇന്‍ വോയിസ് ഇല്ലാതെയും സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് വീണ ലക്ഷങ്ങള്‍ കൈപ്പറ്റിയതായും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. വീണയ്‌ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷനെ കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷിക്കുകയാണ്. ഈ കമ്പനിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം മരവിപ്പിക്കുകയും ചെയ്തു. ഇത്രയും വിവരങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. പിണറായിയും മകളും അറിഞ്ഞുകൊണ്ടാണ് അനധികൃത പണമിടപാടുകള്‍ നടന്നിട്ടുള്ളത്. അച്ഛന്‍ മുഖ്യമന്ത്രി ആയതുകൊണ്ടാണ് മകള്‍ക്ക് പണം ലഭിച്ചത്.

വീണ അവരുടെ അമ്മയുടെ പെന്‍ഷന്‍ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്നാണ് പിണറായി തുടക്കത്തില്‍ വാദിച്ചുകൊണ്ടിരുന്നത്. പാര്‍ട്ടിയും ഇത് ഏറ്റുപാടി. വീണ വിജയന്‍ സ്വതന്ത്ര വ്യക്തിയാണെന്നും, അവര്‍ക്ക് ഏതെങ്കിലും കമ്പനിയില്‍നിന്ന് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ സേവനം നല്‍കിയതിന്റെ പ്രതിഫലമാണെന്നും, മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് ബിസിനസ് നടത്താന്‍ പാടില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വാദിച്ചുകൊണ്ടിരുന്നു. ഈ വാദങ്ങളെല്ലാം ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. പിണറായിയുടെ വീട്ടില്‍ വീണയെ ചോദ്യംചെയ്യാന്‍ എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ പാര്‍ട്ടിക്കാര്‍ ആക്രമിച്ചതിനെ ന്യായീകരിച്ചവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. ഈ കേസിലെ പ്രതികള്‍ക്ക് ജാമ്യം പോലും ലഭിച്ചിട്ടില്ല. ഇനി പിണറായിയെ ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പാര്‍ട്ടിക്കാര്‍ പഴയതുപോലെ പ്രതികരിക്കാന്‍ യാതൊരു സാധ്യതയുമില്ല.

തനിക്കും മകള്‍ക്കും എതിരായ അഴിമതി കേസുകള്‍ നേരിടാന്‍ കൂടിയാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കൈവശപ്പെടുത്തിയത്. ഇതും പ്രയോജനം ചെയ്യാതെ വന്നിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് പിണറായി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുന്നു. പിണറായിയെ ചോദ്യംചെയ്യാന്‍ വിളിക്കാനുള്ള നീക്കത്തിലാണ് ഇ.ഡി. ഇത് മുന്‍കൂട്ടിക്കണ്ട് പാര്‍ട്ടി നേതാക്കള്‍ സുരക്ഷിതമായ അകലം പാലിക്കുകയാണ്. ഇനിയും പിണറായിക്കൊപ്പം നിന്നാല്‍ തങ്ങളുടെ രാഷ്‌ട്രീയഭാവി തന്നെ അപകടത്തിലാവുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്. പിണറായിയുടെ ചാവേറിനെ പോലെ പെരുമാറിയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പോലും നിശ്ശബ്ദത പാലിക്കുന്നത് ഇതുകൊണ്ടാണ്.

അഴിമതികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആദര്‍ശവാന്‍ ചമയുകയാണ് പിണറായി ചെയ്തിട്ടുള്ളത്. ഇ.ഡിക്ക് നല്‍കിയിട്ടുള്ള സിഎം ആര്‍എല്‍ കമ്പനി മേധാവിയുടെ മൊഴി ഈ തന്ത്രം പൊളിച്ചിരിക്കുന്നു. ആര്‍ജ്ജവത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്‌ക്കുകയാണ് പിണറായി ചെയ്യേണ്ടത്. പിണറായിയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ലേശം ഉളുപ്പുണ്ടെങ്കില്‍ ഇത് ചെയ്യണമെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പറയാനുള്ളത്.

Tags: sasidharan karthaagainst Pinarayi VijayanCMRL-Exalogic caseമാസപ്പടിക്കേസ്monthly payout case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.