News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ജന്തർമന്തറിൽ പാറ്റകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിജെപിയും ദൽഹി പോലീസും തമ്മിലുണ്ടായ സംഘർഷങ്ങളും അനിഷ്ട സംഭവങ്ങളും ഉയർത്തുന്ന ചോദ്യങ്ങൾ ഏറെയാണ്. കോടതിവഴിയായാലും നിർവഹണ വഴിയിലായാലും നിയമന നിർമ്മാണ വഴിയിലായാലും പരിഹരിക്കപ്പെടേണ്ട കാര്യങ്ങളാണ് അവ.
ഏറെ ചുരുക്കിപ്പറഞ്ഞാൽ ഇവയാണ് പ്രധാന വിഷയങ്ങൾ:

1. നിയമ നിർവ്വഹണ ഏജൻസികൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എടുക്കുന്ന നിയമാനുസൃത നടപടികൾക്ക് ബലപ്രയോഗം ആകാമോ? എങ്കിൽ എത്രത്തോളം?

2. അടിയന്തര ആശുപത്രിവാസം, മെഡിക്കൽ മേൽനോട്ടം, നീണ്ടുനിൽക്കുന്ന നിരാഹാര സമരങ്ങളിൽ ജീവൻ രക്ഷിക്കൽ എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിയമപരമായ അതിരുകൾ പുനർനിശ്ചയിക്കേണ്ടതുണ്ടോ, ഇപ്പോഴുള്ളവ പര്യാപ്തമാണോ?

3. പരാതികളുയർത്താനും നിർവഹണത്തിലെ സുതാര്യത കുറ്റമറ്റതാക്കാനും ഭരണഘടനാ പരിഹാരങ്ങളിൽ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ എന്തെങ്കിലും ആവിഷ്‌കരിക്കേണ്ടതുണ്ടോ?

4. ജന്തർമന്തർ സംഭവത്തിൽ വിദേശ ധനസഹായവും ഗൂഢാലോചനയും ഉണ്ടായി എന്നതുസംബന്ധിച്ച അവകാശവാദങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. പ്രക്ഷോഭം വെറും ഒരു വിദ്യാർത്ഥി പ്രതിഷേധമല്ല, മറിച്ച് വിദേശ സംഘടനകളുടെയും ബാഹ്യ ഫണ്ടുകളുടെയും പിന്തുണയോടെ തലസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉയരുന്ന വാദങ്ങൾ അന്വേഷിച്ചറിയാൻ പ്രത്യേക അന്വേഷണ സംവിധാനങ്ങൾ വേണ്ടതുണ്ടോ?

5. നിയമാനുസൃതമായ വിയോജിപ്പുകൾ അടിച്ചമർത്താൻ ദേശീയ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ എന്തു സംവിധാനം ഉണ്ടാക്കാൻ കഴിയും.

ഇത്തരത്തിൽ വിവിധ വിഷയങ്ങളിൽ പുതിയ ക്രമങ്ങളും രീതികളും സമരക്കാര്യത്തിൽ ആവിഷ്‌കരിക്കാൻ വഴിവെക്കുന്നതാകും കോടതിയിൽ സിജെപിയും ദൽഹി പോലീസും നൽകിയിരിക്കുന്ന ഹർജികളുടെ പരിഗണന.

Recent Posts