
ലക്നൗ : ജന്തർ മന്തർ പ്രതിഷേധങ്ങൾക്കിടയിൽ, ഉത്തർപ്രദേശ് പോലീസ് മുഹമ്മദ് ജുനൈദിന്റെ വീട് റെയ്ഡ് ചെയ്തതായി റിപ്പോർട്ട്. ജന്തർ മന്തറിൽ കലാപം നടത്തിയവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകാനെത്തിയ ജുനൈദിന് രാജ്യവിരുദ്ധരുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ജുനൈദിന്റെ പിതാവിനെ യു പി പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.
ഗാസിയാബാദിൽ തന്റെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും മീററ്റിലെ ബന്ധുക്കളെ ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ജുനൈദിന്റെ ആരോപണം . യുപി പോലീസ് തന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ തന്റെ കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടുപോയി ബാങ്ക് പാസ്ബുക്കുകളും പാൻ കാർഡുകളും പിടിച്ചെടുത്തതായി ജുനൈദ് പറഞ്ഞു.
അതേസമയം പാറ്റാപാർട്ടി നിലവിൽ യോഗി സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട് . ‘ ഞങ്ങളുടെ വളണ്ടിയർ മുഹമ്മദ് ജുനൈദിനെ പിന്തുടരാൻ യുപി പോലീസ് സമയം പാഴാക്കുകയാണ്. ഇപ്പോൾ അവർ അദ്ദേഹത്തെയും യുപിയിലെ കുടുംബത്തെയും ഉപദ്രവിക്കുകയാണ്. ഞങ്ങളുടെ ടീം അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെയോ കുടുംബത്തെയോ ഇരയാക്കാൻ ഞങ്ങൾ ഒരിക്കലും അവരെ അനുവദിക്കില്ല. ഈ സർക്കാർ വിയോജിപ്പിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് ഇനി ഞെട്ടിക്കുന്നില്ല. പക്ഷേ ഈ ഭീരുക്കളെ ഞങ്ങൾ ഭയപ്പെടില്ല. പോലീസിന്റെ ഓരോ നടപടിയും ചോദ്യം ചെയ്യപ്പെടും.” എന്നാണ് പാറ്റാ പാർട്ടിയുടെ പ്രതികരണം .