ന്യൂദൽഹി: പെട്ടെന്നായിരുന്നു ബാക്കി എല്ലാം. ഇന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെച്ചത്, പ്രഹ്‌ളാദ് ജോഷി വിദ്യാഭ്യാസ വകുപ്പ് ചുമതലയേറ്റത് ഒന്നുമല്ല. ജന്തർ മന്തറിലെ സമരപ്പന്തൽ ഒഴിഞ്ഞതിനെക്കുറിച്ചാണ്.
പിരിഞ്ഞുപോകുംമുമ്പ് നേതാക്കളും അണികളും വിളിച്ചതും മുഴക്കിയത് വന്ദേമാതരവും ഭാരത് മാതാ കീ ജയ് മുദ്രാവാക്യമാണ്. അവർ ദേശീയ ഗാനമായ ജനഗണമന പാടാനും മറന്നില്ല. ദേശീയതയുടെ ഈ ശബ്ദം മുഴക്കാനാണ് ദേശസ്‌നേഹികൾ എവിടെയും ഒത്തുകൂടുന്നതും പരിശ്രമിക്കുന്നതും. അതാണ് ഇന്ന് ജന്തർമന്തറിൽ കേട്ടതും. ഇങ്ക്വിലാബ് സിന്ദാബാദ് വിളിയും ഉണ്ടായിരുന്നു. വിപ്ലവം വിജയിക്കട്ടെ എന്നാണല്ലോ അതിന്റെ അർത്ഥം.
നിരാഹാര സമരം ഇരുന്ന സോനം വാങ്ചുക്കിനെ കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റി. അവിടെ സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് വിദ്യാർത്ഥികളുമായുള്ള ചർച്ചയ്‌ക്ക് വഴിയൊരുക്കി വാങ്ചുക് സമരം അവസാനിപ്പിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി സമരക്കാരെയും യുവജനതയേയും വിദ്യാർത്ഥികളേയും സംബോധനചെയ്തു. തുടർന്ന് സമര നേതാക്കളുമായി സർക്കാർ ചർച്ച നടത്തി. ആദ്യ ചർച്ചയിൽ അജണ്ട നിശ്ചയിച്ചു, രണ്ടാം ചർച്ചയിൽ സമരം അവസാനിപ്പിക്കുന്നതായി സമരക്കാർ അറിയിച്ചു. മന്ത്രി രാജിവെക്കുകയും ചെയ്തു. സമരക്കാർ സമരസ്ഥലം ഒഴിഞ്ഞു. എല്ലാം അതിവേഗമായിരുന്നു.
സമരക്കാർ അതുവരെ കാട്ടിയിരുന്ന ആക്രമണ നിലപാടിൽനിന്ന് പെട്ടെന്ന് മാറിയത് എന്തുകൊണ്ടാണ്? അവരെ മാറ്റാൻ വേണ്ടിയാണോ മന്ത്രി രാജിവെച്ചത്? അതുവരെ, 82 ദിവസമായി ക്രമക്കേടുനടന്ന പരീക്ഷ നടന്നിട്ട്. പക്ഷേ ഇത്ര വൈകി എന്തുകൊണ്ട് എന്ന ചോദ്യമുയരുന്നുണ്ട്.
സർക്കാരിന്റെ ഈ തീരുമാനം ഇപ്പോൾ ജന്തർ മന്തറിൽ നടന്ന സമരം അവസാനിപ്പിക്കാൻ അനിവാര്യമായിരുന്നു. അത് സമരക്കാർക്ക് പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അവസരം ഒരുക്കൽകൂടി ആയിരുന്നു.
പാറ്റപ്പാർട്ടി നേതാക്കളുമായുള്ള ചർച്ചയിൽ സർക്കാർ പങ്കുവെച്ച രഹസ്യ വിവരങ്ങൾ സമരക്കാർക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. സമരക്കാരിൽ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടായിരുന്നെങ്കിലും സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി നേതാക്കളെ ബോധ്യപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. സമരഭൂമിയിൽ നടക്കുന്നതും ആസൂത്രണത്തിലിരിക്കുന്നതുമായ അപകടകരമായ പദ്ധതികളെക്കുറിച്ച് സർക്കാർ നേതാക്കളെ ധരിപ്പിച്ചു. അതനുസരിച്ച് സമരം അവസാനിപ്പിക്കാനും രാജ്യ താൽപര്യം സംരക്ഷിക്കാനുമുള്ള ഒത്തുതീർപ്പ് അജണ്ടകൂടിയായിരുന്നു മന്ത്രിയുടെ രാജി എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ, സമരം അവസാനിപ്പിക്കാൻ അണികളെ ബോധ്യപ്പെടുത്താൻ തക്ക തീരുമാനം വരണമെന്നായിരുന്നു സമരക്കാരുടെ നിലപാട്.
സമരം അവസാനിപ്പിക്കുമ്പോൾ ‘വന്ദേമാതരം’ മുഴക്കിയതും ഭാരത് മാതാ കീ ജയ് വിളിച്ചതും ജനഗണമന പാടിയതും സമരക്കാർക്ക് സമരത്തിനുള്ളിൽ കടന്നുകയറിയ വിഘടന ശക്തികളോട് ബന്ധമില്ലെന്ന് പരസ്യമായി സ്ഥാപിക്കാൻകൂടി ആയിരുന്നു എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങൾ അനൗദ്യോഗികഗമായി പങ്കുവെക്കുന്ന വിവരം.















