India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സിജെപിയ്ക്ക് വേണ്ടി ജന്തര്‍മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളെ വരുതിയിലാക്കി മോദിയ്ക്കെതിരെ കലാപമുണ്ടാക്കാമെന്ന് മനപായസം ഉണ്ട രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സിജെപിയ്‌ക്ക് വേണ്ടി ജന്തര്‍മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളെ വരുതിയിലാക്കി മോദിയ്‌ക്കെതിരെ കലാപമുണ്ടാക്കാമെന്ന് മനപായസം ഉണ്ട രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി. സമരത്തിനായി എത്തിയ എല്ലാ വിദ്യാര്‍ത്ഥികളോടും വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സിജെപി വക്താവ് അശുതോഷ് രങ്ക വാര്‍ത്താസമ്മേളനത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ രാഹുല്‍ ഗാന്ധിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ദല്‍ഹിയെ കലാപത്തിന്റെ നഗരമാക്കി മാറ്റാമെന്ന ദുഷ്ടലാക്ക് തകര്‍ന്നടിഞ്ഞു.

ശനിയാഴ്ച രാവിലെ വിദ്യാര്‍ത്ഥികളെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തം കൂടി തന്റെ ഗൂഢതന്ത്രം സാധിക്കാമെന്ന അവസാനനീക്കമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. പക്ഷെ സിജെപിക്കാര്‍ രാഹുലിനെ വരവേറ്റില്ല. പകരം ജെഎന്‍യുവിലും മറ്റ് ചില ദല്‍ഹി സര്‍വ്വകലാശാലകളിലും സജീവമായ എഐഡിഎസ്ഒ എന്ന ഇടത് സംഘടനയുടെ നേതാക്കളാണ് രാഹുല്‍ ഗാന്ധിയെ വരവേറ്റത്. അവിടെ വെച്ച് മോദിയുടെ രാജിയ്‌ക്ക് വേണ്ടി സമരം തുടരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തിയിരുന്നു.

പക്ഷെ ശനിയാഴ്ച ഉച്ചയ്‌ക്ക് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്രസിങ്ങും സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയുമായി നടത്തിയ ചര്‍ച്ചയിലാണ് സിജെപിയുടെ പ്രധാന ആവശ്യമായ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി അനുവദിക്കാമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പുകളിലും ഇടത് ക്യാമ്പുകളിലും സമാജ് വാദി പാര്‍ട്ടിയിലും ആശങ്ക ഉണര്‍ന്നു. ദല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ വന്ന ജിഹാദി ഗ്രൂപ്പുകളും അനിശ്ചിതത്വത്തിലായി. ചില ഗ്രൂപ്പുകള്‍ ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ സമരം തുടരുമെന്ന അവകാശവാദങ്ങളുമായി രംഗത്തെത്തി. അതോടെ വീണ്ടും ആശങ്കയുടെ പുകപടലം അന്തരീക്ഷത്തില്‍ നിറഞ്ഞു. സമരം അവസാനിക്കില്ലേ എന്ന ആശങ്കയായിരുന്നു പലര്‍ക്കും. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ സമരസാധ്യത തേടി വിദ്യാര്‍ത്ഥികളുടെ മൂഡ് അളക്കാന്‍ സമരവേദിയില്‍ എത്തിയിരുന്നു. അനിശ്ചിതത്വം മുതലാക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ഇതിന് തൊട്ടു പിന്നാലെയാണ് ജെ.പി. നദ്ദയും ജിതേന്ദ്രസിങ്ങും സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും സംയുക്തമായി ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ഇതില്‍ എല്ലാ വിദ്യാര്‍ത്ഥികളോടെ വീടുകളിലേക്ക് മടങ്ങാന്‍ സിജെപി വക്താക്കള്‍ അറിയിച്ചതോടെ സമരം തുടരാമെന്നും അത് മോദിയ്‌ക്കെതിരായ കലാപമാക്കി മാറ്റാമെന്നും ഉള്ള കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും അവസാന ദുഷ്ടലാക്കും തകര്‍ന്നു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെ തുടര്‍ന്ന് ജന്തര്‍മന്തറില്‍ ഉണ്ടായ അനിശ്ചിതാവസ്ഥ മുതലെടുക്കാനുള്ള ദുഷ്ടശക്തികളുടെ ഗൂഢശ്രമം പൊലിഞ്ഞു.

Recent Posts