India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോ ചിത്രീകരണം ക്രമസമാധാനപാലനത്തിനായുള്ള പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജന്തര്‍ മന്തര്‍ പോലുള്ള പൊതുസ്ഥലത്ത് പ്രതിഷേധങ്ങള്‍ക്കിടെ സ്വകാര്യതയെക്കുറിച്ചുള്ള അവകാശവാദം ‘വിരോധാഭാസ’മാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
ജന്തര്‍ മന്തറില്‍ നടക്കുന്ന എല്ലാ പ്രതിഷേധങ്ങളും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. അധികാരികള്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡിംഗ് ഓര്‍ഡറും ജുഡീഷ്യല്‍ ഉത്തരവുകളും പാലിക്കുന്നുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.
‘ നിങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അവിടെ പോകൂ, ആളുകള്‍ വീഡിയോഗ്രാഫി ചെയ്യുന്നു, റീലുകള്‍ നിര്‍മ്മിക്കുന്നു, മാധ്യമങ്ങള്‍ അഭിമുഖങ്ങള്‍ എടുക്കുന്നു. അവിടെ സ്വകാര്യത അവകാശപ്പെടുന്നത് വിരോധാഭാസമാണ്. വീഡിയോഗ്രാഫി തികച്ചും അനിവാര്യവും നിയമാനുസൃതമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
സിജെപി പ്രതിഷേധക്കാരെ പോലീസ് നിരീക്ഷിക്കുന്നുവെന്ന് ആരോപിച്ച് ജെഎന്‍യു സ്റ്റുഡന്‌റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ഐഷി ഘോഷ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Recent Posts