ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദി വ്യാഴാഴ്ച അര്‍ധരാത്രി ഒരു പ്രസംഗവുമായി വന്നു. ഒരു സാധാരണ രക്ഷിതാവിന്റെ റോളില്‍. ആശങ്കയുള്ള മുഖഭാവവുമായാണ് മോദി വന്നത്. ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത അസാധരണ നീക്കമായിരുന്നു അത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടായിരുന്നു ആ അഭിസംബോധന. നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷനല്‍കാനുള്ള ഒരു ബില്‍ വെള്ളിയാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അത് നടപ്പാക്കുകയും ചെയ്തു. അതിവേഗ കോടതി സ്ഥാപിച്ച കാര്യവും പറഞ്ഞു. ഈ പ്രസംഗം സമരം ചെയ്യുന്നവരിലും രക്ഷിതാക്കളിലും വലിയ മാറ്റങ്ങളുണ്ടാക്കി. എന്തിന് സോനം വാങ്ചുക് പോലും മോദിയുടെ ഈ വാഗ്ദാനങ്ങളിലും അതിനെ തുടര്‍ന്ന് എടുത്ത നടപടികളിലും തൃപ്തനായി നിരാഹാരം അവസാനിപ്പിച്ചു. ലോകമാകെ മോദിയുടെ ഈ പ്രസംഗത്തിന് കയ്യടി ഉയരുകയാണ്. രാഷ്‌ട്രീയവിദ്യാര്‍ത്ഥികളും രാഷ്‌ട്രീയം ജീവിതമാക്കുന്നവരും എങ്ങിനെയാണ് ഒരു നേതാവ് പ്രതിസന്ധികളെ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിപ്പിച്ചു തരുന്ന മികച്ച സന്ദര്‍ഭമാണ് മോദിയുടെ ഈ പ്രസംഗമെന്ന് മാനേജ് മെന്‍റ് വിദഗ്ധര്‍ കൂടി പറയുന്നു.
വിദ്യാര്‍ത്ഥികളുടെ ആശങ്കകളോട് പുറം തിരിഞ്ഞ് നില്‍ക്കാതെ അതിനെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മോദിയുടെ ഈ നീക്കം രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷനിരയെ നിലംപരിശാക്കിയിരുന്നു. ഈ ആത്മാര്‍ത്ഥമായ മോദിയുടെ വീഡിയോ അഭിസംബോധനയെ അപഹസിക്കാന്‍ ഒരാള്‍ വന്നു. ജര്‍മ്മനിയിലെ ബെര്‍ളിനില്‍ ഇരുന്ന് ഇന്ത്യയെയും പ്രധാനമന്ത്രിയേയും ബിജെപിയെയും സ്ഥിരം അപഹസിക്കുന്ന ധ്രുവ് റാഠി. മോദിയുടെ ആ പ്രസംഗം പങ്കുവെച്ചുകൊണ്ട് ധ്രുവ് റാഠി പറഞ്ഞതെന്തെന്നോ? ‘മോദിയുടെ കണ്ണുകളുടെ ചലനം നോക്കൂ രണ്ട് മിനിറ്റ് പോലും ടെലിപ്രോംപ്റ്റർ ഇല്ലാതെ ഒറ്റവാക്ക് പറയാൻ നിങ്ങൾക്ക് കഴിയുന്നില്ല’- ഇതായിരുന്നു മോദിയെ അപഹസിച്ചുകൊണ്ട് ധുവ് റാഠി പറഞ്ഞത്.
ഇതേ തുടര്‍ന്ന് നിരവധി ട്രോളുകളാണ് ധ്രുവ് റാഠിയ്‌ക്ക് ലഭിയ്‌ക്കുന്നത്. ഇന്ത്യയില്‍ നെഹ്രുവിനേക്കാള്‍, ഇന്ദിരാഗാന്ധിയേക്കാള്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ഈ ഭരണാധികാരിയെ അപഹസിച്ചതുകൊണ്ട് നിങ്ങളുടെ നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയോ വലിയവന്‍ ആകില്ലെന്നായിരുന്നു ഒരാളുടെ മറുപടി. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് ഒറ്റയ്‌ക്ക് ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നീക്കത്തെ സോനം വാങ്ചുകിന്റെ ഭാര്യ ചീത്ത വിളിക്കുന്നത് കേട്ടില്ലേ…ഈ നേതാവിന്റെ മൂടുതാങ്ങിയല്ലേ താങ്കള്‍…എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ന്തര്‍മന്തറില്‍ എത്രയോ നാളുകളായി സമരം ചെയ്യുന്ന സിജെപിയുടെ വേദിയില്‍ ഒന്ന് എത്തിനോക്കുക പോലും ചെയ്യാതെ, ആരുൂം കാണാതെ, സ്വകാര്യമായി മോദിയുടെ വസതിക്ക് മുന്‍പില്‍ പൊടുന്നെ ഒരു പ്രതിഷേധവുമായി പ്രിയങ്കയും രാഹുലും നടത്തിയ നാടകമാണല്ലോ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം…എന്നും ഒരാള്‍ പ്രതികരിച്ചു.
രാഷ്‌ട്രീയക്കാര്‍ കൊള്ളയടിക്കേണ്ട ഇന്ത്യയുടെ ഖജനാവിലെ പണം കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയുടെ വികസനത്തിന് ഉപയോഗിച്ച ഈ പ്രധാനമന്ത്രിയുടെ ശരീരഭാഷയെ കുറ്റം പറയാന്‍ നാണമില്ലേ….എന്നും ചിലര്‍ അപഹസിക്കുന്നു. താങ്കളുടെ നേതാവിനോട് മോദിയില്‍ നിന്ന് എന്തെങ്കിലും നാലക്ഷരം പഠിക്കാന്‍ പറയൂ എന്നായിരുന്നു ചിലരുടെ പരിഹാസം.
















