India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

മോദിയോട് എന്നും സ്നേഹവും ആദരവും അതിനെല്ലാം മീതെ നന്ദിയും ഉള്ളവനാണ് നടന്‍ സല്‍മാന്‍ ഖാന്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മോദിയോട് എന്നും സ്നേഹവും ആദരവും അതിനെല്ലാം മീതെ നന്ദിയും ഉള്ളവനാണ് നടന്‍ സല്‍മാന്‍ ഖാന്‍. അതിന്റെ ഒടുവിലുത്തെ ഉദാഹരണമായിരുന്നു സിജെപി പ്രക്ഷോഭവും സോനം വാങ്ചുകിന്റെ നിരാഹാരവും. മലയാളത്തിലെ മഹാനടനുള്‍പ്പെടെ വലിയൊരു സംഘം താരനിര മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ നല്‍കി എരിതീയില്‍ എണ്ണയൊഴിച്ചപ്പോള്‍ സ്നേഹത്തിന്റെയും സമവായത്തിന്റെയും ഭാഷ സംസാരിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ മാതൃകയായി.

സോനം വാങ്ചുകിനോട് നിരാഹാരം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കാനും വേണമെങ്കില്‍ തന്റെ വീട്ടില്‍ നിന്നും ഭക്ഷണം കൊടുത്തയക്കാമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. സിജെപി സമരത്തില്‍ പങ്കുകൊണ്ട വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങിപ്പോയി മാതാപിതാക്കളെ കാണാനും സല്‍മാന്‍ ഉപദേശിച്ചു. ഇത് സദുദ്ദേശ്യത്തോടെ സമരത്തിനെത്തിയ  വിദ്യാര്‍ത്ഥികളിലും ഇന്ത്യയിലൊട്ടുക്കുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളിലും ഇന്ത്യയുടെ മനസാക്ഷിയിലും വലിയ മാറ്റം ഉണ്ടാക്കി.

ജിഹാദികള്‍ മോദിയുടെ രക്തത്തിന് ദാഹിക്കുമ്പോള്‍ മോദിക്ക് പിന്തുണയുമായി സല്‍മാന്‍ഖാന്‍

ഇന്ത്യയിലെ ജിഹാദികള്‍ മുഴുവന്‍ സല്‍മാന്‍ഖാനെ ഉറ്റുനോക്കുകയായിരുന്നു. മോദിയെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിക്ക് സല്‍മാന്‍ ഖാന്റെ പിന്തുണ കിട്ടുമെന്ന് അവര്‍ കണ്‍പാര്‍ത്തിരിക്കുമ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍ മോദിയെ പിന്തുണച്ച് സമവായത്തിന്റെ ഭാഷ പുറത്തെടുത്തത്. ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു.

ശബാന ആസ്മി, നസറുദ്ദീന്‍ ഷാ, കരീന കപൂര്‍, വരുണ്‍ ധവാന്‍, സൊനാക്ഷി സിന്‍ഹ, കുനാല്‍ കമ്ര, സ്വര ഭാസ്കര്‍ തുടങ്ങി നിരവധി പേര്‍ വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നു. ഇക്കുറി എന്തുകൊണ്ടോ ജാവേദ് അക്തര്‍ മൗനിയായിരുന്നു. ആക്ഷേപഹാസ്യരൂപത്തില്‍ രംഗത്ത് വന്ന് പാറ്റ പാര്‍ട്ടിയെ ജാവേദ് അക്തര്‍ തുടക്കം മുതലേ അംഗീകരിച്ചില്ല. എന്തായാലും എല്ലാവരില്‍ നിന്നും വ്യത്യസ്തമായി, എല്ലാവരേക്കാള്‍ ശക്തിയുള്ള ശബ്ദം സല്‍മാന്‍ ഖാന്‍ മോദിയെ പിന്തുണച്ചുകൊണ്ട് മുഴക്കി.

സല്‍മാന്‍ മോദിയുടെ ആരാധകന്‍

സല്‍മാന്‍ ഖാന്‍ മോദിയുടെ ആരാധകന്‍ കൂടിയാണ്. മോദിയുടെ വികസനപ്രവര്‍ത്തനങ്ങളെ എപ്പോഴും അഭിനന്ദിക്കുന്ന വ്യക്തിയാണ്. പരീക്ഷാപേപ്പര്‍ ചോര്‍ത്തിയവരെ ശിക്ഷിക്കാന്‍ കര്‍ശനമായ ബില്‍ കൊണ്ടുവരുമെന്നും കുറ്റവാളികളെ വിചാരണ ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും മോദി പറഞ്ഞപ്പോള്‍ അത് മുഖവിലയ്‌ക്കെടുക്കാനും സല്‍മാന്‍ ആഹ്വാനം ചെയ്തിരുന്നു.

മോദിയ്‌ക്കായി സല്‍മാന്‍ ഖാന്‍

2014ല്‍ മോദി ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുമ്പോള്‍ മോദിയുടെ ഉറുദുഭാഷയിലെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത് സല്‍മാന്‍ ഖാനാണ്. ഗുജറാത്തില്‍ ഉത്തരായന്‍ പരിപാടിയുടെ ഭാഗമായി പട്ടം പറത്തല്‍ മത്സരം നടന്നപ്പോള്‍ മോദിയ്‌ക്കൊപ്പം സല്‍മാന്‍ ഖാനും പങ്കെടുത്തിരുന്നു. അന്ന് മാധ്യമങ്ങളോട് സംസാരിക്കുകയും അരമണിക്കൂറോളം പട്ടം പറത്തുകയും ചെയ്തിരുന്നു സല്‍മാന്‍ ഖാന്‍.

പിന്നീടും പല പൊതുപരിപാടികളിലും മോദിയും സല്‍മാന്‍ ഖാനും പങ്കെടുത്തിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പ് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ ഘട്ടത്തിലും സല്‍മാന് ധാര്‍മ്മിക പിന്തുണ നല്‍കിയിരുന്നു. മോദി മുസ്ലിങ്ങള്‍ക്കെതിരല്ല, പക്ഷെ തീവ്രവാദത്തിന് എതിരാണ് എന്ന് സല്‍മാന്‍ഖാന് നല്ലതുപോലെ അറിയാം.

Recent Posts