World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിവസവും എണ്ണവില ഉയര്‍ന്നു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍.
വ്യാഴാഴ്ച രാവിലെ യൂറോപ്പില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്ന് 4.21% ഉയര്‍ന്ന് 98.03 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാര്‍ക്കായ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 3.16% വര്‍ധനയോടെ 89.57 ഡോളറിലെത്തി. ഇറാന്‍ സഖ്യകക്ഷിയായ ഹൂത്തികള്‍ സൗദി അറേബ്യയുടെ ചെങ്കടലില്‍ നിന്നും ബാബ് എല്‍-മണ്ടേബ് കടലിടുക്കില്‍ നിന്നുമുള്ള എണ്ണ കയറ്റുമതി തടഞ്ഞതോടെയാണിത്.
ചെങ്കടല്‍ ചോക്ക്പോയിന്റ് സൗദി അസംസ്‌കൃത എണ്ണ കയറ്റുമതിക്ക് നിര്‍ണായകമാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ചെങ്കടലിലെ യാന്‍ബു തുറമുഖത്തേക്കുള്ള കയറ്റുമതിയുടെ 70% ത്തിലധികവും സമീപ മാസങ്ങളില്‍ ഇതുവഴിയായിരുന്നു.
രണ്ട് സൗദി ടാങ്കറുകള്‍ ചോക്ക് പോയിന്റില്‍ ആക്രമിച്ചതായി ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു. അതേത്തുടര്‍ന്ന് രണ്ട് ടാങ്കറുകള്‍ ബാബ് എല്‍-മന്ദബ് കടലിടുക്കില്‍ നിന്ന് പിന്മാറി ചെങ്കടല്‍ റൂട്ടിലൂടെ നീങ്ങി. ഇവിടെയും ടാങ്കറുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണംനടത്തി.
ഒരു ടാങ്കറില്‍ ഇന്ത്യയിലേക്ക് സൗദി ക്രൂഡ് ഓയിലായിരുന്നു, മറ്റൊന്ന് ചൈനയിലേക്കുള്ളതും. ‘സായുധ സേന പുറപ്പെടുവിച്ച ഉപരോധം ലംഘിച്ചതിന് എന്‍സെലിയ, ലൈല എന്നീ രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ ഞങ്ങള്‍ തകര്‍ത്തുവെന്ന്’ ഹൂത്തി സേന വക്താവ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്തു.

 

 

Recent Posts