India

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ : 2024 മാർച്ചിൽ ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ-ഖംബർ 786 തട്ടിക്കൊണ്ടുപോയി അതിലെ 23 ജീവനക്കാരെ ബന്ദികളാക്കിയ കേസിൽ ഒമ്പത് സൊമാലിയൻ പൗരന്മാരെയും മുംബൈയിലെ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. 2022 ലെ മാരിടൈം ആന്റി പൈറസി ആക്ട് പ്രകാരമാണ് കേസ് പരിഗണിച്ചത്.

യെല്ലോ ഗേറ്റ് പോലീസ് സ്റ്റേഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിഭാഷകൻ രഞ്ജിത് വി. സാംഗ്ലെയാണ് കേസ് വാദിച്ചത്. 28-ാമത് സ്പെഷ്യൽ കോടതി ഓഫ് അഡീഷണൽ സെഷൻസ് ജഡ്ജി എസ്.ബി. ദിഘെയാണ് വിധി പ്രസ്താവിച്ചത്. സൊമാലിയൻ കടൽക്കൊള്ള കേസുകളിൽ ഇന്ത്യയുടെ സ്ഥിരമായ ശിക്ഷാ രേഖയെ ഈ തീരുമാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.

2024 മാർച്ചിൽ ഇന്ത്യൻ നാവികസേന കപ്പൽ മോചിപ്പിക്കുകയും യെല്ലോ ഗേറ്റ് പോലീസ് സ്റ്റേഷൻ നടത്തിയ ദീർഘമായ അന്വേഷണത്തിന് ശേഷമാണ് കേസ് കോടതിയിലെത്തിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിഭാഷകൻ രഞ്ജിത് വി. സാംഗ്ലെയാണ് കേസ് വാദിച്ചത്.

അതേ സമയം തന്നെ കോടതിയുടെ ഈ തീരുമാനം ചരിത്രപരമായി കണക്കാക്കപ്പെടുന്നു. ഇത് സമുദ്രത്തിലെ കടൽക്കൊള്ളയ്‌ക്കെതിരായ ഇന്ത്യയുടെ കർശന നിലപാടിനെയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രതിബദ്ധതയെയും വീണ്ടും ആവർത്തിക്കുന്നു.

Recent Posts