Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 08:20 am IST
in Kerala, India

തിരുവനന്തപുരം: കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയിൽനിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. തെലങ്കാന സ്വദേശി വിജയകുമാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷിനെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. വിജയകുമാർ ഡയറക്ടറായ കമ്പനിയുടെ വാർഷികലാഭത്തിന്റെ 50 ശതമാനം റോഷ്‌നിയുടെ പേരിലേക്ക് ഭീഷണിപ്പെടുത്തി മാറ്റിയും വിവിധ സ്ഥലങ്ങളിൽ ഫ്ളാറ്റ് ഉൾപ്പെടെ കൈക്കലാക്കിയുമായിരുന്നു തട്ടിപ്പ്.

സംഭവം ഹണിട്രാപ്പാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.വിദേശത്തേക്കുള്ള റിക്രൂട്ടിങ്, ഉപരിപഠനസഹായം എന്നിവ നൽകുന്ന കമ്പനി നടത്തുകയാണ് വിജയകുമാർ. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശാഖകളുണ്ട്. ഇവയുടെ മാനേജരായാണ് റോഷ്‌നി സ്ഥാപനത്തിലെത്തുന്നത്. ഇതിനിടെ വിജയകുമാറുമായി അടുത്തു. 2023 ജൂണിൽ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞ് വിജയകുമാറിന്റേതാണെന്നും ബന്ധം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതിരിക്കാൻ കമ്പനിയുടെ 50 ശതമാനം ലാഭം തന്റെ പേരിലേക്ക് മാറ്റണമെന്നും യുവതി ആവശ്യപ്പെടുകയും ഇത് നടപ്പാക്കുകയും ചെയ്തു.

പലതവണയായി ഒരു കോടി 80 ലക്ഷം രൂപയും തട്ടിയെടുത്തു. കൂടാതെ തൃപ്പൂണിത്തറയിൽ ഒരു കോടി 20 ലക്ഷം രൂപയുടെ ഫ്ളാറ്റും മലയിൻകീഴിൽ ഒരു കോടി 30 ലക്ഷം രൂപയുടെ 20 സെന്റ് വസ്തുവും 45 പവൻ സ്വർണവും റോഷ്‌നിയുടെ പേരിൽ വാങ്ങിപ്പിച്ചു. തുടർന്ന് വിജയകുമാറിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് സാമൂഹികമാധ്യമങ്ങൾ വഴി വീഡിയോ കോൾ വിളിച്ച പ്രതികൾ കുട്ടിയുടെ പിതൃത്വം പറഞ്ഞ് ഭീഷണി തുടരുകയും ഭാര്യയെയും കുഞ്ഞിനെയും തട്ടിയെടുത്ത് പെൺവാണിഭസംഘത്തിന് വിൽക്കുമെന്ന് പറയുകയും ഇതൊഴിവാക്കാൻ കമ്പനിയുടെ ശേഷിക്കുന്ന ലാഭവിഹിതംകൂടി ആവശ്യപ്പെടുകയും ചെയ്തു.

ഭീഷണി തുടർന്നതോടെ വിജയകുമാർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്. വിജയകുമാറുമായി എറണാകുളത്തെ ക്ഷേത്രത്തിൽവെച്ച് വിവാഹം നടന്നതിന്റെ തെളിവുകൾ തന്റെ കൈവശം ഉള്ളതായി റോഷ്‌നി പോലീസിനെ അറിയിച്ചിട്ടുണ്ട്. റോഷ്‌നി നേരത്തേയും വിവാഹം കഴിച്ചിട്ടുള്ളതായി വിവരമുണ്ടെന്ന് പോലീസ് അറിയിച്ചു. വഞ്ചിയൂർ എസ്.എച്ച്.ഒ. പുഷ്പകുമാറാണ് അന്വേഷണോദ്യോഗസ്ഥൻ. മറ്റ് പ്രതികളും ഇവരുടെ കൂട്ടാളികളുമായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവർക്കായി അന്വേഷണം തുടരുകയാണ്.

Tags: HONEY TRAPVijayakumarRoshni Suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

Kerala

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

Kerala

മസാജ് സെന്ററിന്റെ മറവില്‍ പെണ്‍കെണി ഒരുക്കി യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണാഭരണവും തട്ടി: 3 പേര്‍ അറസ്റ്റില്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.