ന്യൂഡൽഹി : പാർലമെന്റ് മാർച്ചിന്റെ പേരിൽ പാറ്റാ പാർട്ടി ലക്ഷ്യമിടുന്നത് 2020 ലെ ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധമെന്ന് റിപ്പോർട്ട് . പൊതുജനവികാരം ആളിക്കത്തിക്കുന്നതിനും വലിയ ജനക്കൂട്ടത്തെ അണിനിരത്തുന്നതിനും സിജെസി വക്താവ് സൗരഭ് ദാസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. സോനം വാങ്ചുകിനെ ‘വെളിപ്പെടുത്താത്ത സ്ഥലത്തേക്ക്’ കൊണ്ടുപോയതായി പറഞ്ഞാണ് സൗരഭ് ദാസ് ആദ്യം പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. എന്നാൽ സോനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിപ്പോർട്ടുകൾ വന്നതോടെ അത് പൊളിഞ്ഞു.
ഇന്ത്യയെയും സോനം വാങ്ചുകിനെയും ‘രക്ഷിക്കാനുള്ള’ പോരാട്ടമാണിതെന്ന് പറഞ്ഞാണ് പിന്നീട് സൗരഭ് ദാസ് ആളുകളോട് ‘ജന്തർ മന്തറിലേക്ക്’ വരാൻ ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ പെട്ടെന്നുള്ള ഒഴുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ക്രമസമാധാനം തകർക്കുകയും ചെയ്യുമെന്ന് സൗരഭ് ദാസിനു നന്നായി അറിയാം. അത്തരമൊരു ജനക്കൂട്ടം ഡൽഹിയിൽ വൻ അക്രമങ്ങൾ അഴിച്ചുവിടും, ഒരുപക്ഷെ നിരവധി പേർ കൊല്ലപ്പെട്ടേക്കാം .ഇത് സർക്കാരിനെ ക്രൂശിക്കാനുള്ള ആയുധമാക്കി മാറ്റാനാണ് പാറ്റകളുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം പാകിസ്ഥാൻ മാധ്യമങ്ങൾ വരെ പാറ്റകൾക്ക് പിന്തുണ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്.
1.5 ദശലക്ഷം പേരെ തെരുവിലിറക്കാനാണ് പാറ്റകൾ ലക്ഷ്യമിടുന്നത് . 52 പേരുടെ മരണത്തിനിടയാക്കിയ 2020-ലെ കലാപം ഡൽഹിയെ ഏറെ തകർത്തിരുന്നു. അന്ന് കലാപകാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചവരിൽ പലരും ഇന്ന് പാറ്റകൾക്കൊപ്പവുമുണ്ട്. അന്ന് ഡൽഹി കലാപത്തിനു മുൻപ് 2019 ഡിസംബറിൽ തന്നെ ഇസ്ലാമിസ്റ്റുകളുടെ ഒത്തുചേരൽ ആരംഭിച്ചിരുന്നു. ആ സമയത്ത്, ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു, പക്ഷേ പോലീസ് അത് തടഞ്ഞു. ഷർജീൽ ഇമാം പോലുള്ള ഇന്ത്യാ വിരുദ്ധ ഇസ്ലാമിസ്റ്റുകളും ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
ഈ പരിപാടിയെത്തുടർന്ന്, ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ജുമാ മസ്ജിദിൽ എത്തി. തുടർന്ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആസാദ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായും ഇത് ഡൽഹി ഗേറ്റിന് സമീപം അക്രമത്തിലേക്ക് നയിച്ചതായും ഒരു കാർ കത്തിച്ചതായും പോലീസ് പറഞ്ഞിരുന്നു.
ചന്ദ്രശേഖർ ആസാദ് ഇപ്പോൾ വീണ്ടും കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) പിന്തുണ നൽകി എത്തിയിട്ടുണ്ട്. യോഗേന്ദ്ര യാദവും പിന്തുണ അറിയിച്ചു. അഭിജിത് ദിപ്കെയെ അദ്ദേഹം യോഗേന്ദ്ര യാദവ് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു . 2019 ഡിസംബറിൽ ഉമർ ഖാലിദ് വഴിയാണ് യോഗേന്ദ്ര യാദവ് ഷർജീൽ ഇമാമിനെ കണ്ടുമുട്ടിയത്. ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ യോഗേന്ദ്ര യാദവ്, ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവർ സോഷ്യൽ മീഡിയ ഉപയോഗിച്ച് മുസ്ലീങ്ങളെ തീവ്രവാദികളാക്കാൻ ശ്രമിച്ചതായി പറഞ്ഞിരുന്നു.
കോൺഗ്രസ് ഇതിനകം സിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രതിഷേധങ്ങളും അവർ ഓർമ്മിപ്പിച്ചിട്ടുണ്ട്.ഡൽഹിയിൽ നടന്ന ഹിന്ദു വിരുദ്ധ കലാപത്തിനിടെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ 2020 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി ഡൽഹി പോലീസിനും സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചിരുന്നു .
അതേസമയം തിങ്കളാഴ്ച പാർലമെന്റിലേക്ക് കോക്രോച്ച് ജനതാ പാർട്ടി ‘ചലോ സൻസദ്’ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പരിപാടിക്ക് പോലീസിൽ നിന്ന് യാതൊരു അനുമതിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡൽഹി പോലീസ് വെളിപ്പെടുത്തി. “ഇത്തരത്തിലുള്ള ഒരു പ്രതിഷേധ മാർച്ചിനും/ഘോഷയാത്രയ്‌ക്കും അനുമതി തേടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ല.” ബിഎൻഎസ്എസ് (മുമ്പ് സെക്ഷൻ 144 സിആർപിസി) സെക്ഷൻ 163 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ന്യൂഡൽഹി ജില്ലയിൽ പ്രാബല്യത്തിൽ തുടരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
ജൂലൈ 20 ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കാനിരിക്കെ, പൊതുജന സുരക്ഷ, സംരക്ഷകരുടെ സുരക്ഷ, സുപ്രധാന സർക്കാർ സ്ഥാപനങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കാൻ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിരോധന ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ബിഎൻഎസിന്റെ സെക്ഷൻ 223 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങളെ ശക്തമായി അടിച്ചമർത്തുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അമിത് ഷാ .
















