World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

പാകിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ പാകിസ്ഥാൻ സൈനികർ കടുത്ത പ്രതിസന്ധിയിലാണെന്ന് നൗറീൻ നിയാസി പറഞ്ഞു. ഇന്ത്യൻ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അത് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നുമാണ് നൗറിൻ പറഞ്ഞത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൗറീൻ നിയാസിയുടെ പ്രസ്താവന രാജ്യത്ത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കുന്നതായി സൂചന. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ വിജയത്തെക്കുറിച്ചും പാകിസ്ഥാന്റെ പരാജയത്തെക്കുറിച്ചും നൗറീൻ സംസാരിച്ചിരുന്നു, ഇത് ഇസ്ലാമാബാദിൽ കോളിളക്കം സൃഷ്ടിച്ചു. ഇപ്പോഴിതി പാകിസ്ഥാന്റെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ‌സി‌സി‌ഐ‌എ) അവരുടെ പ്രസ്താവന എതിർപ്പുളവാക്കുന്നത് എന്ന് വിശേഷിപ്പിച്ച് സമൻസ് അയച്ചു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതും, ആക്ഷേപകരവും, പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് എൻ‌സി‌സി‌ഐ‌എ നൗറീന് സമൻസ് അയച്ചത്.

2025 മെയ് മാസത്തിലെ സംഘർഷത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത് കൂടുതൽ ശക്തവും വലുതുമായ ഒരു രാജ്യമായതുകൊണ്ടാണെന്നും
തൽഫലമായി പാകിസ്ഥാൻ സൈന്യം ഇന്ത്യയ്‌ക്കെതിരെ അപകടകരമായ അവസ്ഥയിലായിരുന്നുവെന്നും
നൗരീൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നൗരീന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ജൂലൈ 20 തിങ്കളാഴ്ച ഇസ്ലാമാബാദ് ഓഫീസിൽ ഹാജരാകാൻ ഏജൻസി അവർക്ക് നോട്ടീസ് നൽകി.

ഡോൺ റിപ്പോർട്ട് പ്രകാരം ജൂലൈ 18 ന് പുറപ്പെടുവിച്ച ഒരു നോട്ടീസിൽ, നൗറീൻ നിയാസിക്കെതിരെ രാജ്യത്തെ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുകയും തെറ്റായ വിവരണം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ ആക്ഷേപകരവും പ്രകോപനപരവുമായ ഉള്ളടക്കം പങ്കിട്ടതിന് കേസെടുത്തുവെന്നാണ്. നിശ്ചിത തീയതിയിൽ നൗറീൻ ഹാജരായില്ലെങ്കിൽ, അവർക്ക് ഒന്നും പറയാനോ വാദിക്കാനോ ഇല്ലെന്ന് കണക്കാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി. പാകിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 174 പ്രകാരം നോട്ടീസ് അനുസരിക്കാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരമൊരു സാഹചര്യത്തിൽ, അവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.

നൗരീൻ നിയാസി പറഞ്ഞത്

പാകിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ പാകിസ്ഥാൻ സൈനികർ കടുത്ത പ്രതിസന്ധിയിലാണെന്ന് നൗറീൻ നിയാസി പറഞ്ഞു. ഇന്ത്യൻ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അത് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പാകിസ്ഥാൻ സൈന്യം പൂർണ്ണമായും പരാജയപ്പെട്ടു. ഇന്ത്യയുമായി ഒരു ഒത്തുതീർപ്പിലെത്താൻ പാകിസ്ഥാൻ നേതൃത്വം അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചുവെന്ന് നിയാസി പറഞ്ഞു . തൽഫലമായി ചില വ്യവസ്ഥകൾക്ക് വിധേയമായി പാകിസ്ഥാനുമായി ചർച്ച നടത്താൻ ഡൊണാൾഡ് ട്രംപ് സമ്മതിച്ചു. ഇന്ത്യൻ ആക്രമണങ്ങളിൽ പാകിസ്ഥാൻ സൈനിക ഭരണകൂടം വളരെയധികം അസ്വസ്ഥരായതിനാൽ ഇസ്രായേലിനെ അംഗീകരിക്കാൻ അവർ ഉടൻ സമ്മതിച്ചുവെന്ന് നൗറീൻ അവകാശപ്പെട്ടു.

കൂടാതെ  ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിച്ചതിനുശേഷം അസിം മുനീറും ഷഹബാസ് ഷെരീഫും ഒരു പൊതു നാടകം അവതരിപ്പിക്കുകയും അത് അവരുടെ വിജയമായി ചിത്രീകരിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് നിയാസി പറഞ്ഞു. ഈ വിജയത്തിന്റെ സന്തോഷം ഉപയോഗിച്ച് ഇസ്രായേലിനെ അംഗീകരിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന കോപം അടിച്ചമർത്താൻ പാകിസ്ഥാൻ സൈനിക ഭരണകൂടം ആഗ്രഹിച്ചുവെന്നുമാണ് നിയാസി പറഞ്ഞത്.

Recent Posts